താൾ:39A8599.pdf/591

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 531

കുവകെളുപ്പനും ചന്തു പണിക്കരും കൂടി എഴുതിയ സങ്കടം അരജി. 969 മതിൽ ബഹു
മാനപ്പെട്ട കൊമ്പിഞ്ഞിക്കൽപ്പനക്ക അദാലത്തിൽ ഞാങ്ങക്ക മാസപ്പടി ആക്കിവെക്കും
പൊൾ ചുരുങ്ങിയ മാസപ്പടി കൽപ്പിച്ചവെച്ചത. അദാലത്തിലെ വരായ്ക നൂറ്റിനു ആറു
കണ്ട അമാനം ഉള്ളതിൽ ഒരു അംശം ഞാങ്ങൾക്ക കുടി ആകുന്ന എന്ന അണ്ടലി
സായ്പു അവർകൾ കല്പിക്കയും ചെയ്തു. അന്നു മുതൽ ഇന്നെവരെക്കും അദാലത്തിലും
ദൊറൊഗ കച്ചെരിയിലും ഉള്ള പണികൾ അന്നന്നു കൽപ്പിക്കുംപ്രകാരം ആകുന്ന
പ്രയത്നങ്ങൾ ചെയ്തു എടുത്ത പൊരികയും ആകുന്നു. അതിന്റെശെഷം അമാനം
വഹയിൽ ആയുഴുത്തിൽ ഒരു സമയം അസാരം ഒന്ന കിട്ടുകയും ചെയ്തു. അതിന്റെ
ശെഷം ആയതിൽ ഒന്നും കിട്ടിട്ടും ഇല്ല. ആയത ഒക്കയും ബഹുമാനപ്പെട്ട കൊമ്പിഞ്ഞി
ഖജാനക്ക എടുക്കയും ചെയ്തു. അതുകൊണ്ട ഞാങ്ങളെ കുഞ്ഞികുട്ടികൾക്കും
ഞാങ്ങൾക്കും ഉള്ള ചിലവുകൾ കഴിക്കെണ്ടതിന്നും പൊറദിക്കുകളിൽ സഞ്ചരിക്കു
മ്പൊൾ വെണ്ടുന്ന ചിലവുകൾക്കു കൂട ഇപ്പൊൾ കിട്ടുന്ന മാസപ്പടികൊണ്ട കഴിപ്പാൻ
ഞെരിക്കമാകുന്ന എന്നുള്ള സങ്കടങ്ങൾ ഇതിനു മുൻമ്പെയും സായ്പമാര അറിയിച്ചിട്ടും
ഉണ്ട. ഇന്നെവരെക്കും ഒരു വഴി കൽപ്പിച്ചിട്ടും ഇല്ല. ആയത ഞാങ്ങൾക്ക ഭാഗ്യം ഇല്ലായ്ക
കൊണ്ട ആകുന്നു എന്നും യാതൊരിക്കൽ എങ്കിലും നല്ല സമയം നൊക്കി ഈ സങ്കടങ്ങൾ
സായ്പുമാര ബൊധിപ്പിച്ചാൽ ഞാങ്ങളെ സങ്കടം തീർത്ത രെക്ഷിക്കുമെന്നും ഭാവിച്ചിരി
ക്കുന്നു. അതുകൊണ്ട ഞാങ്ങൾക്ക ഇപ്പൊൾ കൽപ്പിച്ച തന്നുപൊരുന്ന പന്ത്രണ്ട ചീതു
ഉറുപ്പ്യ അല്ലാതെ കണ്ട മറ്റൊരു വരായ്ക67 ഇല്ലായ്ക കൊണ്ടും ഞാങ്ങളെ കുഞ്ഞികുട്ടി
കളെ ചിലവുകളും പൊറദിക്കുകളിൽ സഞ്ചരിക്കുമ്പൊൾ ഞാങ്ങൾക്ക വെണ്ടുന്ന
ചിലവുകൾക്കും വസ്ത്രങ്ങൾ ഉടുക്കെണ്ടതിന്നുംകൂടി സങ്കടമായിരിക്കുന്ന. ആയതു
കൊണ്ട സായ്പു അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട യാതൊരു പ്രകാരെണ എങ്കിലും
ഞാങ്ങൾക്കുള്ള ഈ സങ്കടങ്ങൾ തീർത്ത രക്ഷിച്ചുകൊള്ളുവാൻ സായ്പ അവർകളെ
കൃപാകടാക്ഷം ഉണ്ടായിരിക്കണമെന്നു ഞാങ്ങൾ വളര വളര അപെക്ഷിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 974 മത മീനമാസം 29 നു എഴുതിയ അരജി അന്നു ഇങ്കിരിയസ്സ കൊല്ലം
1799 മത എപ്രിയിൽ മാസം 9 നു വടകര നിന്ന പെർപ്പാക്കിയത.

1150 J

1408 മത രാജമാന്ന്യ രാജശ്രീ വടക്കെ അധികാരി ജെമിസ്സസ്തിവിൻ സായ്പ
അവർകളക്ക കുമ്പള രാമന്തറസു സല്ലാം. എന്നാൽ കുമ്പഞ്ഞി സറക്കാർ കല്പനപ്രകാരം
നാം പൊറപ്പെട്ട വന്ന ഞങ്ങളെ നാട അതിരക്കൽനിന്ന എതാൻ ആളുകളെയും കൊടുത്ത
ഒരു സറദാരന ടിപ്പുവിന്റെ താലൂക്കിൽ കൊട്ടകളിൽ യുദ്ധം ചെയ്തു ഇരിക്കുംമ്പൊൾ
എതാൻ കൊടകരും വിട്ടലത്തെ ഹെഗ്ഗിടെയും കൂടി വന്ന ഠിപ്പുവിന്റെ ആളുകളെയും
ഒഴിച്ചു നമ്മുടെ നാട്ടിലെ പ്രജകളെ വീടുംകൂടി കവർന്ന ആണിനയും പെണ്ണിനയും
കന്നുകാലിയും ഇപ്രകാരം ഒക്കയും പിടിച്ച വീടകളെ ചുട്ട ഇപ്രകാരം നാശം വരുത്തി
എന്ന നമ്മുടെ സറദാരന എഴുതിയതകൊണ്ട ഇന്ന നാം മുന്നൊട്ടു പൊറപ്പെട്ട
പൊയിരിക്കുന്നു. അതുകൊണ്ട കുമ്പഞ്ഞി സർക്കാര കല്പനക്ക ചെയ്തു ഇരിക്കുന്നൊ
അത അല്ല സൊന്തൊം കല്പന നടത്തിയിരിക്കുന്നൊ എന്ന അറിയായ്കകൊണ്ട
ഇപ്പൊൾ മഹാരാജശ്രീ കമിശനർ സായ്പുമാരിൽ ഇസ്പിസ്സെർ സായ്പ അവർകളക്ക
എഴുതി അയച്ചിരിക്കുന്ന. ഇക്കത്ത താമസിയാതെ അങ്ങൊട്ട കൊടുത്തയച്ച. ഇക്കാര്യ
ത്തിന തങ്ങളു വെണ്ടുന്നത എഴുതി അതിന്റെ ജവാവ വരുത്തി ഉടനെ
അയക്കുവാറാകയും വെണം. ഇതല്ലാതെ കുമ്പഞ്ഞി സർക്കാറ നാട്ടിൽ ഇപ്രകാരം
കവർന്നാൽ മെൽപ്പട്ട സർക്കാറ അവകാശം പണം കാശു കൊടുത്ത കുടിയാന്മാര
എതപ്രകാരം നിക്കണ്ടത എന്ന തങ്ങളക്ക അറിയാമെല്ലൊ. മെൽപ്പട്ട എതപ്രകാരം വെണ്ടു

67. income എന്നു ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/591&oldid=201437" എന്ന താളിൽനിന്ന് ശേഖരിച്ചത്