താൾ:39A8599.pdf/553

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 493

1077 J

1335 ആമത58 മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക പഴവീട്ടിൽ ചന്തു
എഴുതിയ അരിജി. ഇപ്പൊൾ വഴനാട്ടിൽ പയശ്ശി രാജാവ ഇരിക്കുന്നടത്ത വർത്തമാനങ്ങൾ
പട്ടണത്ത നിന്നും ഡിപ്പു സുൽത്താന്റെ അളുകളു ചെല സമാനങ്ങൾ പതക്ക നിജാര
അത്ത്രെക്ക പാവ ഈവക രണ്ട മൂവായിരം ഉറുപ്പ്യയിടെ വക സമാനം രാജന
കൊടുത്തയച്ചി. എഴുത്തു ആളു മാനന്തൊടി രാജാവള്ളടം വന്നതിന്റെശെഷം പാലൊറ
എമ്മന പട്ടണത്തെക്കായിട്ട അങ്ങൊട്ട കൽപ്പിച്ചയക്കയും ചെയ്തു. ഇപ്പഴ രാജാവുള്ളടത്ത
ആളുകൾ വിഷെഷിച്ച അരെയും ശെഖരിച്ച നിർത്തിട്ടും ഇല്ല. താമരച്ചെരിക്കാരായിട്ട
നൂറ അള ഉണ്ട. ആയുധക്കാര വെളയാട്ടെരി കൊമെൻ നായരും അത കുടാതെ പലവക
ആയിട്ടും രാജാവിന്റെ കുട 950 ആള ഉണ്ട. കാരിയസ്തനായിട്ട കണ്ണൊത്ത നായരും ഉണ്ട.
ഇപ്രകാരം ആകുന്നു അവിടുത്തെ വർത്തമാനം. ഇവിടക്കെട്ടത കൊട്ടെയത്ത ഉള്ള
അളകൾ വയനാട്ടിൽ ചെല്ലുവാൻ രാജാവിന്റെ എഴുത്ത വന്നിട്ട അരും പൊയിരി
ക്കുന്നുമില്ല. മുളക സമയം ആകകൊണ്ട പൊയിട്ടില്ലാ എന്നും കെട്ടു. എന്നാൽ കൊല്ലം
974 ആമത മകരമാസം 18 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജെനുവരിമാസം 28 നു
എഴുതിയത.

1078 J

1336 ആമത മഹാരാജശ്രി വടക്കെ അധികാരി ജമിസ്തവിൻ സായ്പു അവർകൾക്കടെ
സന്നിധാനത്തിങ്കലെക്കു പഴവിട്ടിൽ ചന്തു എഴുതിയ അരജി.കൊമ്പഞ്ഞി പാളയ
ത്തിങ്കലെക്ക സാമാനങ്ങൾ ഇരിക്കുറ നിന്നു കെട്ടി ചെരത്തിന്റെ മിത്തൽ എത്തി
ക്കെണ്ടുന്നതിന 300 കുലിക്കാരെ ശാമിനാഥപട്ടര സർവ്വാധികാരിയക്കാരെ അരിക്കാ
രെൻന്മാരെ കുടകുടി അയപ്പാൻ കല്പന വന്നതിന്റെശെഷം അരിക്കാരെ ഇവിട വന്ന
ചെറക്കലെക്ക പൊകുമ്പൊൾ ഇക്കയിഞ്ഞ 11 നു കുലിക്കാര ഇരിക്കുറ എത്തിച്ചി
തരണമെന്ന പറഞ്ഞ അവര ചെറക്കൽ പൊയതിന്റെശെഷം ഇവിടന്ന 250 ആളൊളം
ഇരിക്കുറക്ക 11 നു തന്നെ കുട്ടി അയക്കയും ചെയ്തു. കുലി ആള ഇരിക്കുറ എത്തിട്ടും
അരിക്കാരെന്മാര അവിട എത്തുവാൻ താമസിച്ചു അവിട രണ്ടമുന്നു ദിവസം താമസിച്ചു.
കുലി ആളെ ആരും എണ്ണം വാങ്ങിയതും ഇല്ല. പിന്ന സർവ്വാധികാരിയക്കാര തന്നെ
വന്നിട്ടും ആളുകള എണ്ണം വാങ്ങിയതും ഇല്ല. അളുകള സൂക്ഷിക്കായ്കകൊണ്ട കുലി
ആള പാതിലെറയും ഒളിച്ചി പൊന്നിട്ടു ഒളിച്ചു പൊന്ന തക്ക ഭയപ്പെട്ട പൊയി. ശെഷം
ഇങ്ങുള്ള ആളുകള ഒന്നും കുടിയിൽ കാണുന്നും ഇല്ല. പലർക്കുംള്ള കണ്ടങ്ങൾ നടത്തി
നികിതി തരുന്നതും പറമ്പകൾ നൊക്കി പാട്ടപണം അടക്കി നികിതി തരണ്ടത ഈ വക
ഒക്കയും പ്രയത്നം ചൈയ‌്യണ്ടുന്നത ഒക്ക തിയരതന്നെ ആന്ന എറ്റവു പ്രയത്നം
ചൈയ‌്യുന്നത. ഇപ്പഴ അത ഒക്കയും ഉപെക്ഷിച്ച ഒരു പ്രയത്നവും ചെയ‌്യാതെ കണ്ട എറ്റ
പാട്ടവും കണ്ടങ്ങൾളും ഉഴുവാതെ നൊക്കാതെ ഭയപ്പെട്ട ഒന്നിനെയും ഇവിട കാണുന്നു
ഇല്ല. നികിതിയും തിയ‌്യറ എറ എടുക്കണ്ടവരാകുന്നു. 300 ആള തെകച്ചി തരെണം എന്ന
കാര്യക്കാരെ എഴുത്തും അളും വന്ന പാർക്കുന്നു. തിയ‌്യര വാണിയര ചാലിയര കെട്ട
കാരായിട്ടുള്ളവര ഒക്ക കടന്ന അങ്ങും ഇങ്ങും പൊയിക്കളഞ്ഞു. എറയും കൊട്ടയത്ത
നാട്ടിൽ തന്നെ ആന കടന്ന നിക്കുംന്നത. ഈ അവസ്ഥകൾ പ്രകാരം ഒക്കയും ഇരിക്കുന്ന
ഈ അവസ്ഥകൾക്ക ഒക്കയും എതുപ്രകാരം വെണ്ടും എന്ന സായ്പു അവർകളെ
കൽല്പന വന്നാൽ അപ്രകാരം നടക്കയും ചെയ‌്യാം. എന്നാൽ കൊല്ലം 974 അമത
മകരമാസം 18 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത.

58.പഴശ്ശിരേഖകളിൽ 215 എന്ന നമ്പരിൽ കൊടുത്തിട്ടുള്ള കത്ത് ഇവിടെ പൂർണ്ണമാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/553&oldid=201359" എന്ന താളിൽനിന്ന് ശേഖരിച്ചത്