താൾ:39A8599.pdf/537

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 477

പാട്ടക്കാരെ കണ്ട വാരത്തിൽ മുന്നാലൊന്നും പാതി ആയിട്ടും കാണുകകൊണ്ട ശിട്ടും
കഴിമുറിയും പാട്ടക്കാര പ്രമാണം അക്കുന്നതും ഇല്ലാ. ആയതകൊണ്ട ചാർത്തകാരെ
ഒന്നിച്ചിയിരിക്കുന്ന കുടിയാന്മാരിൽ ഒരുത്തര പിരിഞ്ഞിപൊയാൽ കുട്ടത്തിൽ ഉള്ള
കുടിയാന്മാര എല്ലാവരും തനക്കൊത്തവണ്ണം പിരിഞ്ഞിപൊകുന്ന. അയതകൊണ്ടത്രെ
ചാർത്ത താമസം ആകുന്നത. വിശെഷിച്ചി മുവായിരം നായരിക്കും കച്ചൊടക്കാരിക്കും
കുടിയാന്മാരക്കും കുടി ബൊധിച്ചിരിക്കുന്നത. ഇപ്പൊൾ രാജ അവർകൾ എടുപ്പിക്കുന്ന
നികിതിയിൽ കൊറച്ചിട്ട പാട്ടം കെട്ടിയാൽ അത സമ്മതം അല്ലാതെ പറമ്പത്ത
കണ്ടപൊലെ പാട്ടവും കണ്ടത്തിൽ പാട്ടം കണ്ട വിത്തവാരവും കെട്ടിയാൽ സമ്മതം
ഇല്ലായ്കകൊണ്ടത്രെ കുടികൾ വെണ്ട വെണ്ടാത്തതിന്ന തർക്കങ്ങളായിട്ട പറഞ്ഞ
കാണവും ജന്മവും പറയാതെ തൊന്നിയവണ്ണം നടക്കുന്നു. അയതിന രാജ അവർകൾ
അമർച്ച ആയിട്ട തകിതിയാൽ കുടികൾനിന്ന കർണവും ജന്മവും പറഞ്ഞ കൊടുത്ത
ചാർത്ത മുടങ്ങാതെ നടക്കുമെല്ലൊ. അതികുടാതെ നിങ്ങൾക്ക നല്ല സംമ്മതം ആയാൽ
എന്ന ചാർത്തിച്ചുകൊള്ളുക എന്ന കുടികളൊട രാജ അവർകൾ ഗ്രഹത്തിൽ ഉള്ള
കാരിയക്കാരും മുവായിരം നായരും പറഞ്ഞിട്ട കുടികൾ അടുത്ത നിൽക്കുന്നതും ഇല്ലാ.
കുടികൾനിന്ന താന്റെ വസ്തുവക ഒക്കെയും തിരിച്ചി കാണവും ജന്മവും പറഞ്ഞി
തരാഞ്ഞാൽ മറെറാരുത്തൻ പറഞ്ഞിതരുന്നതും ഇല്ലാ. ഇവിടുത്ത വർത്തമാനം ഇപ്രകാരം
ഇരിക്കുന്നു. ഇനി ഒക്കയും കല്പന വന്നപൊലെ നടന്ന കൊള്ളുകെയും ആം. ബെള്ളുര
ഹൊവളിയിൽ കണ്ടം ചാർത്തി കുടുകയും ചെയ്തു. പറമ്പ ചാർത്ത നാലു ദിവസത്തിൽ
അകം തിരുകയും ചെയ്യും. കൊല്ലം 974 ആമത ധനുമാസം 18 നു ഇങ്കരിയസ്സ കൊല്ലം 1798
ആമത ദെശെമ്പ്രമാസം 30 നു എഴുതിയത. ധനു 23 നു ജനവരി മാസം 4 നു വന്നത.
പെർപ്പാക്കി.

1046 J

1303 ആമത മഹാരാജശ്രി വടക്കെ അധികാരി ജെമെസ്സ സ്ത്രിവിൻ സായ്പു
അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ചുണ്ടങ്ങാപ്പൊയിലിൽ മമ്മിമുപ്പൻ
എഴുതിയ അരജി. കൊല്ലം 973 മത മിഥുനമാസത്തിൽ ഉളവിലത്തതാളത്തിൽ
ചൊക്രുവിവിന്റെ അനുജന്മാര മൊയിതിൻ കുട്ടിയും അമ്മതും അവന്റെ അളിയൻ
പാറക്കടവൻ മൊലി യാരും ഇവരെ കുട കൊറൊത്ത കണ്ടി കലന്തനും
എളന്തൊട്ടത്തിൽലെ തുപ്പിയും നാതാപുരക്കാരെ ചൊക്രുവും ഇവരൊക്കകുടി കരിയാട്ടു
വൈദ്യര മുത്താന്റെ എട്ടെ മമ്മി ഇരിക്കുന്നെ ഉച്ചെലിലെ പൊരയിന്നു കട്ടും അവിടുത്തെ
മൊതല ഒക്കെയും കൊണ്ടപൊയതിന്റെശെഷം ഇ മുതൽ ഉടയക്കാരെൻ മമ്മിയും
അവന്റെ ആളും അറിഞ്ഞി ഉളവിലത്ത തറയിന്നു ആ കളെള്ളമ്മാരിൽ കൊറൊത്തകണ്ടി
കലന്തനെയും താളത്തിൽ ചൊക്രുന്റെ അളിയൻ മൊയിലിയ‌്യറയും നാതാപുരക്കാരെ
ൻ ചൊക്രു നെയും പിടിച്ചി ഉള്ളെ വർത്തമാനം എന്നൊട പെരുവഴിക്കന്ന പറഞ്ഞാരെ
ഞാൻ അവിടെ ചെന്നു നൊക്കുംമ്പൊൾ താളത്തിൽ ചൊക്രുവിന്റെ അനുജൻന്മാര
പാഞ്ഞികളഞ്ഞിയിരിക്കുന്നു. മുതൽ നൊക്കുമ്പൊൾ താളത്തിൽ ചൊക്രുവിന്റെ കയിൽ
ആകുന്നു. ചുരിക്കം ഉരുക്ക പൊന്നും വില്ലിട്ടെ പൊന്നും ഈ പാഞ്ഞികളഞ്ഞെ മാപ്പിളമാര
മറ്റും ചെലെ ആളുകളെ കയിൽ കൊടുത്തിട്ടും ഉണ്ടായിരുന്നു. ആ മൊതലും വാങ്ങി
പിടിച്ചു കള്ളെൻമ്മാരെ മുവരെയും മുതലും ചൊക്രുനെയും മൊന്തൊൽ കച്ചെരിയിൽ
ദൊറൊന്റെ പക്കൽ കൊണ്ട ബൊധിപ്പിച്ചി കൊടുക്കയും ചെയ്തു. ഇപ്പൊൾ ആ
പാഞ്ഞികളഞ്ഞ കള്ളെന്മാര നാട്ടിൽ വന്നതിന്റെശെഷം അവര മുമ്പിൽ കൊടുത്തെ
പൊന്നും ഞാങ്ങളെ കയിൽത്തന്നെ ആളെ എന്നൊടു പറയുന്നു ഞാങ്ങൾ നിങ്ങളെ
പക്കൽ തന്നെ പൊന്നിന്റെ ബെല അക്കള്ളെന്മാരക്ക കൊടുത്തത. അവര തരുന്നതും
ഇല്ലല്ലൊ. പൊന്നു വാങ്ങിയെ നിങ്ങൾതന്നെ വാങ്ങിത്തരണം എന്നു മുട്ടിച്ചി പറയിന്നു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/537&oldid=201326" എന്ന താളിൽനിന്ന് ശേഖരിച്ചത്