താൾ:39A8599.pdf/536

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

476 തലശ്ശേരി രേഖകൾ

നിന്ന താമസം കുടാതെ ചാത്ത വെഗെനനൊക്കി തിക്കെണ്ടുന്നതിന ഇപ്പൊൾ പറമ്പ
ത്തും കണ്ടത്തും കണ്ടപൊലെ പാട്ടംകെട്ടുന്ന ഹെതു കൊട്ട കുടികൾ ഇപ്രകാരം പാട്ടം
കണ്ടാൽ ഞങ്ങൾക്ക മൊതലാകയും ഇല്ലാ സമ്മതവും ഇല്ല. മുമ്പിലെത്തെ ചാർത്തിന
അധികമായിട്ടെല്ലൊ പാട്ടം കാണുന്നു. അയതകൊണ്ട ഞാങ്ങൾകൂടി വന്ന കാണവും
ജന്മവും പറയുന്നതുംമില്ല എന്ന തകരാര പറയും. കുടികൾ വരാതെയിരിക്കുന്നതകൊണ്ട
പാട്ടക്കാര കണുന്ന പാട്ടവും വാരവും രാജ അവർകളെ പാട്ടക്കാരക്ക ബൊധിപ്പിക്കാ
ത്തതകൊണ്ടും വകച്ച(ൽ)ക്കാരനും കുടികളും കുടി പാട്ടം എറ്റം കെട്ടുന്ന എന്ന രാജ
അവർകൾക്ക എഴുതി അയച്ചാരെ കുടികൾ സമ്മതംവരുത്തി ചാർത്തുവാനല്ലൊ
ബഹുമാനപ്പെട്ട സർക്കാരിൽനിന്ന കൽപ്പനയാകുന്നു. അയതകുടാതെ കണ്ടതപൊലെ
ബൊധിച്ചവന ചാർത്തിയാൽ കുടിയാന്മാർക്ക സങ്കടം തിരുകയും ഇല്ല. മെപ്പട്ട നികിതിക്ക
തർക്കം ഉണ്ടാകുമെല്ലൊ. കുടികൾക്ക സമ്മതം കുടാതെ ചാർത്തിയാൽ ആ ചാർത്തിന
കുടികൾ അനുസരിച്ചി നിക്കുകെയും ഇല്ലെല്ലൊ. കണ്ടപ്രകാരം എറ്റം ചാർത്തുന്നതിന
നമ്മുടെ ആളുകൾ നിന്ന ചാർത്തി എന്നൊരു പെരും വെണ്ടെഎല്ലൊ എന്നും കൊല്ലം 970
ആമത ചാർത്ത എറിപ്പൊയതകൊണ്ട കുടികൾക്ക എടുത്ത കൊടുക്കെണ്ടുന്നതിന
സങ്കടം ഉണ്ടായിട്ടെല്ലൊ രണ്ടാമത ചാർത്തണം എന്ന സർക്കാരിൽ സങ്കടം പറഞ്ഞത.
അയതിന ഇപ്പളെത്തെ ചാർത്ത എറട്ടി ആയിറ്റും മുന്നായിട്ടും എറ്റ ചാർത്തിയാൽ
കുടിയാന്മാറക്ക നിന്ന അനുസരിക്കുന്നത സങ്കടം തന്നെ എന്നും ഒരുക്കാട്ടെരി
കണ്ണമ്പത്തെ നമ്പിയാര കുടികൾക്ക എല്ലാവരുക്കും ഭൊധിച്ചു എങ്കിൽ നിക്കെട്ടെ എന്നു
ഞാങ്ങൾ പറഞ്ഞി വെച്ചപൊലെയും എഴുതിവെച്ചപൊലെയും ചാർത്തുന്നതും
ഇല്ലായിക്കൊണ്ട ഈ ചാർത്ത ഞങ്ങൾക്ക സമ്മതം ഇല്ല എന്ന രാജ അവർകളെ
മുമ്പാക പറഞ്ഞിട്ട അപ്രകാരം നിങ്ങൾ എല്ലാരും കച്ചൊടക്കാരരുംകുടി എഴുതി
അറിക്കെണ്ടും എന്ന രാജ അവർകൾ പറകയും ചെയ്തു. കുടികൾക്ക സമ്മതം ആയാൽ
നിന്ന വാങ്ങി ചാർത്തി കയ്യട്ടെ. അത ഇല്ല എങ്കിൽ സങ്കടം പറഞ്ഞ പിരിഞ്ഞി
പൊകെണ്ടതിന യാരൊടും ചൊതിക്കയും വെണ്ട എല്ലൊ എന്ന ജന്മാരി എല്ലാവരും
പറകയും ചെയ്യുന്ന. പാറക്കടവത്ത ഹൊവിളിയിൽ മൊടവൻതെരി തറയിൽ കണ്ടം
ചാർത്തുവാൻ കുടികൾ വന്നതു ഇല്ല. അയതിന പറവത്ത്യക്കാരൻ ക്കുബയ‌്യന എഴുതി
അയച്ചാരെ കുടികൾ പറവത്തിക്കാരെകുടി നിന്ന കാണവും ജന്മവും പറഞ്ഞികൊടുത്ത
ചാർത്തിച്ചികൊള്ളുകയും ക്കണ്ടെത്തിൽ വാരം എറ്റ കിയിയ‌്യൻ അപ്പഴെക്ക രാജശ്രി
വാഡൽ സായ്പു അവർകൾ ഉള്ളടത്തിന്ന പൊയാൽ അഞ്ഞായ പറഞ്ഞി നിക്കയും
ചെയ്യു എന്ന രാജ അവർകൾ കുപ്പയ്യന എഴുതി അയച്ചാരെ കുടികളെ വരുത്തി പാട്ടക്കാരെ
ഒന്നിച്ചി യിരുന്ന കാണവും ജന്മവും പറഞ്ഞ കൊടുക്കെണം എന്ന പറഞ്ഞാരെ ഇത്രനാളും
ചാർത്തിയത ഞങ്ങൾക്ക സമ്മതം ആയിട്ടും ഇല്ല. ഇനി ഞങ്ങൾ കുടി നിൽക്കുന്നതും
ഇല്ല എന്ന കുടികൾ പറഞ്ഞ പ്രകാരം രാജ അവർകളെ കെൾപ്പിപ്പാൻ ശെഷയ്യന എഴുതി
അയക്കയും ചെയ്തു.അയതിന ഉത്തരമായിട്ട കുടികൾക്ക ചാത്തകാരെ ഒന്നിച്ചി നിക്കെണം
എന്ന താക്കിതി അയിട്ട പറഞ്ഞി എഴുതിട്ടും ഇല്ല. സർക്കാര കല്പനപ്രകാരം കണ്ടപൊലെ
പാട്ടം കെട്ടുമ്പൊൾ കുടികൾ അന്നുസരിച്ചി കാണവും ജന്മവും പറഞ്ഞി കൊടുക്കാ
ഞ്ഞാൽ രാജ അവർകൾ കുടികൾക്ക അമർച്ച ആയിട്ട തകിതി അകാഞ്ഞാൽ ചാർത്ത
വെകം നടക്കുകയും ഇല്ലല്ലൊ. എറ്റവും തകരാര ചെയ്യുന്നത രാജ അവർകളെ കണ്ടം
കിഴക്കുംന്ന കുടിയ‌്യൻന്മാർക്ക അകുന്ന ഒട്ടും സമ്മതം ഇല്ലാത്തത. പാട്ടം ഉണ്ടായിട്ട വാരം
എറ കാണുന്നത രാജ അവർകളെ കണ്ടത്തിൽ ആകുന്നത. കുടികളെ നിലത്തിന്ന
ചുരുക്കം തകറാറ വന്നാൽ ആ നിലത്തിന്റെ അടിപ്രമാണം കൊണ്ടുവന്ന പാട്ടകാരക്ക
കാണിച്ചി തകരാര തീർത്ത കൊള്ളുകെയും ചെയ്യും. രാജ അവർകളെ കണ്ട കഴിയാകുന്ന
കുടികൾ പ്രമാണവും കണിക്കയും ഇല്ലാം. പാട്ടക്കാര കെട്ടിയ വാരം സമ്മതം ആകുന്നതും
ഇല്ല. ഇപ്പൊൾ വാരനെല്ലവെച്ച വാരശിട്ടും കഴിമുറികളും കൊണ്ടവന്ന കാണിച്ചാൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/536&oldid=201324" എന്ന താളിൽനിന്ന് ശേഖരിച്ചത്