താൾ:39A8599.pdf/527

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 467

തീർപ്പാൻ മുമ്പെ കുമ്പഞ്ഞിഇന്ന കൽപ്പിച്ച അവസ്ഥയും ഇപ്പൊൾ ഇപ്രകാരം ചാർത്തുന്ന
അവസ്ഥപ്രകാരങ്ങൾ കണ്ടാൽ മെല്പെട്ട എടുക്കകൊടുക്ക ച്ചെയ്യണ്ടും കാര്യത്തിന
നെലയായി വരുന്നതല്ല എന്നുള്ള സങ്കടംകൊണ്ടത്രെ ഞാങ്ങള എല്ലാവരുംകൂടി
എഴുതിയത. ഈ സങ്കടപ്രകാരങ്ങൾ ഒക്കയും കുമ്പഞ്ഞിയിൽകൂടി അറിയാനായിട്ട
ഞാങ്ങൾ എല്ലാവരുംകൂടി ഒരു അർജ്ജി എഴുതീട്ടുമുണ്ട. യെനി ഒക്കയും ഞാങ്ങളെ
സങ്കടത്ത തീർത്ത രക്ഷിപ്പാൻ തക്ക വഴിക്ക തിരുമനസ്സകൊണ്ടും കുമ്പഞ്ഞിയിന്നും
വിചാരിച്ച ഞാങ്ങളെയും ഞാങ്ങളെ കുഞ്ഞികുട്ടികളയും ഈ നാട്ടിൽ തന്നെ വെച്ച രെ
ക്ഷിച്ചുകൊള്ളുകയും വെണം. എന്നാൽ 974 ആമത വൃശ്ചിക മാസം 22 നു എഴുതിയ
ഒല ധനുമാസം 3 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ദെശെമ്പ്ര മാസം 15നു എത്തി.
പെർപ്പ ആക്കിയത.

1025 J

1282 ആമത രാജശ്രീ വാഡൽ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി
ഉദയവർമ്മരാജാ അവർകൾ സെല്ലാം. എന്നാൽ സാഹെബ അവർകൾ കൊടുത്തയച്ച
കത്ത വായിച്ചി വർത്തമാനം മനസ്സിലാകയും ചെയ്തു. ബെള്ളൂര ഹൊബിളിൽ രണ്ടാമത
പറമ്പും കണ്ടവും നൊക്കി വിവാദം തീർപ്പാനെല്ലൊ സാഹെബ അവർകൾ
കല്പനകൊടുത്തത. ഇപ്പൊൾ അവിട ഉണ്ടായപ്രകാരം ഒക്കയും കുടിയാന്മാര എഴുതി
അയച്ചതിന്റെ പെറപ്പ സാഹെബ അവർകൾക്ക കൊടുത്തയച്ചിട്ടും ഉണ്ട. എറ്റവും ഒരു
അന്ന്യായം ബെള്ളൂര ഹൊബിളീന്നല്ലൊ കെൾക്കുന്നത. ശെഷം ദിക്കുകളിൽനിന്ന
കണ്ടം ചാർത്തുന്ന വിവാദം ഒന്ന അധികമായിട്ട കെൾക്കുന്നതിനെ സാഹെബ
അവർകൾക്ക എഴുതി അയച്ചിട്ടും ഉണ്ടെല്ലൊ. ആ സങ്കടം സാഹെബ അവർകൾ തീർത്തു
തരുമെന്ന നാം നിശ്ചയിച്ചിരിക്കു(ന്നു). ആ ഹൊബിളി പൈമാശിയുടെ അന്ന്യായം
തീർത്ത മെൽപ്പെട്ട കുടികൾക്ക സങ്കടം കൂടാതെകണ്ടും കൊമ്പിഞ്ഞിക്കാര്യത്തിന ഊനം
കൂടാതെകണ്ടും നടക്കെണ്ടുപ്രകാരത്തിനെ സാഹെബ അവർകൾ നല്ലവണ്ണം കല്പന
കൊടുക്കയും വെണം. സാഹെബ അവർകൾ നമ്മുടെ കാര്യത്തിനെ നല്ലവണ്ണം ആക്കി
തരുമെന്ന നാം നിശ്ചയിച്ചിരിക്കുന്ന. എന്നാൽ കൊല്ലം 974 ആമത വൃശ്ചികമാസം 30
നു എഴുതിയ കത്ത. പെർപ്പ ധനുമാസം 4 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ദെശെമ്പ്ര
മാസം 16 നു എത്തി. പെർപ്പ ആക്കിയത.

1026 J

1283 ആമത വെള്ളൂര ഹൊബിളിയിൽ ഉള്ള കുടിയാന്മാര എല്ലാവരും കൂടി
കയ്യാലൊല രാവാരി കൃഷ്ണെൻ വായിച്ച ശെഷയ്യൻ സ്വാമി അവർകള ഗ്രഹിപ്പിക്കണ്ടും
അവസ്ഥ. ഇപ്പൊൾ പയിമാശി നൊക്കുന്ന അവസ്ഥ കൊമ്പിഞ്ഞി കാരിയത്തിന
എറകൊറവ കൂടാതെകണ്ടും കുടികൾക്ക സങ്കടം കൂടാതെകണ്ടും കുടിയാന്മാര
അനുസരിച്ച ചാറുത്തി പൊരെണ്ടെ അവസ്ഥക്ക എല്ലൊ മുമ്പെ എഴുതി വന്നതാകുന്ന.
എന്നതിന്റെശെഷം ചുരിക്കം ദിവസം അന്നന്നെ നൊക്കിചാറുത്തി പൊന്നത കുടിയ്യാന
ബൊധിക്കായ്ക കൊണ്ടെല്ലൊ. മഹാരാജശ്രീ സായിപ്പ അവർകളെ അരിയത്ത ചെന്ന
കുടിയാന്മാര എല്ലാവരുംകൂടി ചെന്ന ചുരിക്കും പറമ്പിനും കണ്ടത്തിനും അഞ്ഞായം
വെച്ചത. എന്നാരെ സായിപ്പ അവർകളെ കല്പനയൊടകൂട മറ്റ രണ്ട ഹൊബിളിയിൽ
നൊക്കുന്ന ആളെയും മുമ്പെ ഇവിട നൊക്കിയ ആളുകൂടി വന്ന ചുരിക്കം പറമ്പ ഇന്നലയും
ഇന്നും നൊക്കി കണ്ട പറഞ്ഞികെട്ടത മുമ്പെ നൊക്കിയതിൽ പത്ത കായി എങ്കിലും
എറക്കുറവായിട്ട പറഞ്ഞ കെട്ടതും ഇല്ല. എന്നതിന്റെ ശെഷം അഞ്ഞായം വെച്ച പറമ്പ
എന്നു നൊക്കണ്ടത കാണിച്ചതരണമെന്ന ഞാങ്ങളൊട പറഞ്ഞതിന്റെശെഷം ഇ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/527&oldid=201306" എന്ന താളിൽനിന്ന് ശേഖരിച്ചത്