466 തലശ്ശേരി രേഖകൾ
1023 J
1280 ആമത ചെറുകുന്നത്തിൽ ആനപ്പള്ളി കുഞ്ഞാന്റെ വീട ചുട്ടുകളഞ്ഞത 73 മത
മിഥുന മാസം 2 നു. ഈ വകയിൽ രണ്ടു നായന്മാരെ ചെറക്കൽരാജാ അവർകൾ
പിടിച്ചുകൊണ്ടുവന്നത. മിഥനം 17 നു ചൊവ്വപറമ്പിൽ ഒരു പട്ടരെ കൊത്തികൊന്ന
മാപ്പിളെന പിടിച്ചൊണ്ട വന്നത. ചിങ്ങം 15 നു വടവെശ്വരത്ത മൊറലാത്തെ ശാന്തിക്കാര
എമ്പ്രാന്ത്രിയെ കൊത്തികൊന്ന കള്ളന്മാരിൽ കർക്കിടകം 15 നു ഒരു വാലിയക്കാരനെ
പിടിച്ച ചെറക്കൽ രാജാവർകളെ അരിയത്ത പടിഞ്ഞാറെടത്തിൽ ചിണ്ടൻ നമ്പ്യാ
ർ അയച്ചിരിക്കുന്ന. കർക്കിടകം 31 നു ഇവൻ ചത്തുപൊയി എന്ന അച്ചു കണക്കപ്പിള്ള
ചിങ്ങം 3 നു പറഞ്ഞു. ഈ വകയിൽ ഒരു വാലിയക്കാറനെ കവിണിശ്ശെരി കൂലൊത്തെ
രാജാവ പിടിച്ച തുക്കി കളകയും ചെയ്തു. കർക്കിടകം 22 നു 974 ആമത വൃശ്ചിക മാസം
28 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ദെശെമ്പ്ര മാസം 10 എത്തി. പെർപ്പ ആക്കിയത.
1024 J
1281 ആമത കടത്തനാട്ടിൽ മുവായിരംനായരും നാലകൊവിലകത്തുള്ള നായിന്മാരും
നാല നകരത്തിലുള്ള കച്ചൊടക്കാരും കൂടി കയ്യാൽ ഓല കുറ്റിപ്പുറത്തെ കണക്കപ്പിള്ള
വായിച്ച എഴുന്നള്ളിയടത്ത തിരുമനസ്സ അറീക്കെണ്ടും അവസ്ഥ. ബഹുമാനപ്പെട്ട
ഇങ്കിരിയസ്സ കുമ്പഞ്ഞി കൽപ്പനക്ക 970 മതിൽ കുമ്പഞ്ഞിഇലെ ആള വന്ന നികിതി
നൊക്കി കെട്ടിയപ്രകാരം എടുത്ത തരണമെന്ന മുട്ടിച്ചതിന്റെശെഷം അപ്പ്രകാരം
ഞാങ്ങളാൽ അടക്കി എടുത്ത തന്നൊളുവാൻ കഴിക ഇല്ല എന്ന ഞാങ്ങളെ സങ്കടത്തെ
തിരുമനസ്സ അറീക്കുകയും ചെയ്തുവെല്ലൊ. അക്കാരിയത്തിന കൊമ്പിഞ്ഞിക്ക എഴുതി
കൊടുത്തപ്രകാരത്തിൽ ഉറുപ്പിക ബൊധിപ്പിക്കാതെ കഴിക ഇല്ല എന്നെല്ലൊ കൽപ്പിച്ച
കെട്ടത. അതകൊണ്ടല്ലൊ നികിതി എടുക്ക കൊടുക്ക ചെയ്യാതെകണ്ടു നിന്നുപൊയത
ആകുന്നു. ആയവസ്ഥക്ക തലശ്ശെരി എഴുന്നള്ളി ഞാങ്ങൾ എല്ലാവരും അവിടെ എത്തി
സങ്കടപ്രകാരങ്ങൾ തിരുമുൻമ്പാക സായ്പഅവർകള കെൾപ്പിച്ചതിന്റെശെഷം നിങ്ങളെ
തമ്പുരാൻ എഴുതിതന്നെ അമതിയൊളം ബൊധിപ്പിച്ചെ കഴിയുമെന്നല്ലൊ സായ്പും
കല്പിച്ച കെട്ടത. മെൽപ്പട്ട നികിതി എടുക്ക കൊടുക്ക ചെയ്യണ്ടെ കാര്യത്തിന കുമ്പഞ്ഞി
ഇന്ന ആള അയച്ച പാട്ടം നൊക്കി സങ്കടം കൂടാതെകണ്ട കുടികളയും ബൊധിപ്പിച്ച
ചാർത്തിയതിൽ കുട്ടിവാരം ഇത്ത്ര എന്നും കുമ്പഞ്ഞി എടുക്കണ്ടും നികിതി ഇത്ര
എന്നും വിവരം തിരിച്ച കുടികൾക്ക കയിച്ചിട്ടും എഴുതിക്കൊടുക്കുമെന്നെല്ലൊ കൊമ്പ
ഞ്ഞിയിന്ന കല്പിച്ചു കെട്ടത. ഇപ്പൊൾ കുമ്പഞ്ഞി കല്പനക്ക ചാർത്തുവാൻ തക്കവണ്ണം
വന്നതിന്റെ ശെഷം പാട്ടം കെട്ടിയ ചരക്കിന വിലയാക്കി കണ്ട കുടിവാരം നീക്കി
കുമ്പഞ്ഞിക്ക നികിതി ഇത്ത്ര എന്ന ചുരിക്കും ദിവസം കുടിയാൻമാരക്ക പാട്ടക്കാരര
കയിച്ചീട്ട എഴുതികൊടുക്കുക അത്രെ ചെയ്തത. അതിന്റെശെഷമായിട്ട പാട്ടം കാണുന്ന
ചരക്കിന വിലയിടാതെ കണ്ടും കുടിയും പൊരയും ചാർത്തുന്നതിന നികിതി
ഇടാതെകണ്ടും ചാർത്തുകയും ചെയ്യുന്ന. ചാർത്തുമ്പൊൾ പാട്ടം അധികം കാണുന്ന
ഹെതുവായിട്ട കുടികൾ സങ്കടത്തെ പറഞ്ഞാൽ ആയത ഒന്നും അവര വിസ്തരി
ക്കാതെകണ്ട അവരിക്ക ബൊധിച്ചപ്രകാരം ചാർത്തുക അത്രെ ചെയ്യുന്നത. മുളക
അതത കൊല്ലം പാട്ടം നൊക്കി ചാർത്തുവാൻ തക്കവണ്ണമെല്ലൊ ഞാങ്ങള കൊമ്പി
ഞ്ഞിയിൽ അപെക്ഷിച്ചത. അപ്പ്രകാരംതന്നെ കല്പിച്ചു കെട്ടു നടന്ന കാണുകയും
ചെയ്തു. യിപ്പഴ ചാർത്തുന്നെടത്ത മുളക പാട്ടം കണ്ട ചാർത്തുന്നത കാണുന്നുമില്ല.
കണ്ടങ്ങൾ ചാർത്തുമ്പൊൾ കുടികൾ എടുത്ത ബൊധിപ്പിക്കുംപ്രകാരം അല്ലാതെകണ്ട
അധികമായിട്ട പാട്ടം കണ്ടകെട്ടുക അത്രെ ചെയ്യുന്നത. പിലാവ ചാർത്തുന്ന അവസ്ഥക്ക
ഇതിന്റെ കായി ഈ രാജ്യത്ത വിറ്റ മുതലായി വരുന്നത മറ്റും ഞാങ്ങളെ സങ്കടത്തെ