താൾ:39A8599.pdf/518

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

458 തലശ്ശേരി രേഖകൾ

താമരച്ചെരിക്കാര നമ്പൂരിമാരെ സംങ്കടംകൊണ്ടും ശെഷം നാട്ടകാര
എഴുതിയയക്കകൊണ്ടും രാജാവ വരുന്ന എന്നും പട്ടരൊട ഉറപ്പിക പിടിച്ചു പറിച്ചത
വാങ്ങുവാനായിക്കൊണ്ട വരുന്നഎന്നും രണ്ടപ്രകാരം കെൾപ്പാനും ഉണ്ട. ഇപ്പ്രകാരം
അത്രെ ഞാൻ കെട്ടത. കൊല്ലം 974 മത തുലാമാസം 18നു എഴുതിയ്തു ഇങ്കിരിയസ്സകൊല്ലം
1798 മത നൊവെമ്പർ മാസം 6 നു പെർപ്പാക്കിക്കൊടുത്തത. ഒയിത്തുവർ മാസത്തിന്റെ
വകഇൽ നൂറജൻ സായ്പുന്റെ ബുവുന കൊടുത്ത ഉറുപ്പ്യ 30.

1004 J

1261 മത രാജശ്രീ പഴശ്ശീൽ കെരളവർമ്മ രാജാവ അവർകൾക്ക രാജശ്രീ വടെക്കെ
അധികാരി തലച്ചെരി തുക്കിടിയിൽ ജെമിസ്സ ഇഷ്ടിവിൻ സായിവ അവർകൾ സലാം.
എന്നാൽ തങ്ങളെ കത്ത ഗണപതിയാട്ട നമ്പിയാര കൊണ്ടു വന്നത വാങ്ങെണ്ടുന്ന
പ്രസാദം നമുക്ക ഉണ്ടായിരുന്നു. തങ്ങൾ മണത്തെണയിൽ വരുന്ന താല്പര്യം കണ്ടാരെ
നമുക്ക വളര സന്തൊഷം തന്നെ ആയിരുന്നു. ശെഷം തങ്ങൾക്കുള്ള ആഗ്രഹംപൊലെ
കുമ്പഞ്ഞിയിൽനിന്ന വരെണ്ടുന്ന ഉറപ്പ്യ ഗണപതിയാട്ട നമ്പിയാർക്ക കൊടുത്ത 8
പ്രകാരംന്തെന്നെ നമ്പിയാരൊട റെശ്ശീദ വാങ്ങുകയും ചെയ്തു. തങ്ങൾ കൊടുത്തയച്ച
ഒലകൾ താമരച്ചെരി നായിമ്മാര എഴുതിയ്തു. രാജശ്രീ കമിശനെർ സായ്പു അവർകളെ
അധികാരത്തിൽ കുറുമ്പനാടും താമരച്ചെരിയും ആകകൊണ്ടു അവിടതന്നെ
കൊടുത്തയച്ചിട്ടും ഉണ്ട. കൊഴിക്കൊട്ട പൊകണം എന്നു നിങ്ങളെ സങ്കടങ്ങൾ
അവിടതന്നെ വിസ്തരിക്കാമെന്നും നായിമ്മാരൊട കല്പിക്കയും ചെയ്തു. വിശെഷിച്ച
തങ്ങൾ ചൊരത്തിന്മെൽനിന്ന മണത്തെണ എത്തിയ വർത്തമാനം വെഗം കെൾക്കും
എന്ന നാം അപെക്ഷിച്ചിരിക്കുന്ന. അതിനിടഇൽ തങ്ങളെ സുഖ സന്തൊഷവർത്ത
മാനത്തിന എഴുതി അറിയിക്കയും വെണ്ടിയിരിക്കുന്നു. കൊല്ലം 974 മത തുലാമാസം 23
നു ഇങ്കിരിയസ്സ കൊല്ലം 1798 മത നൊവെമ്പർ മാസം 6 നു എഴുതിയ്തു.

1005 J

1262 മത വടക്കെ അധികാരി സുപ്രഡെണ്ടെർ ജെമിസ്സ ഇഷ്ടടിവിൻ സായ്പു
അവർകൾക്ക കൊട്ടെയാത്ത മുപ്പായ രാജാവ സെലാം. രാജ്യത്ത മെലാൽ നടക്കണ്ടുന്ന
അവസ്തക്ക സായ്പു അവറകൾ നടത്തിച്ച തരണ്ടത. 74 മത നിന്നും മുളകും നെല്ലും
ചാർത്തി മൊതലടഞ്ഞ വരണ്ടുന്നതിന അതത പ്രവൃത്തിയിൽനിന്നും മൊതലടുത്ത
വര ണ്ടുന്നതിന നമുക്ക ബൊധിച്ച ആളെ കല്പിക്കയും 73 മത കൊമ്പിഞ്ഞി നികിതി
എടുത്ത മൊതല കച്ചെരിയിൽ ബൊധിപ്പിച്ചതിന്റെശെഷം മൊതലിനും കണക്കിനും
നൊം ചൊതിക്കാമെന്ന വെച്ചാൽ നമ്മുടെ സമീപത്ത 4 പാറാവ ശിപ്പായിമാര ക്കൽപ്പി
ക്കയും കല്പന അനുസരിക്കാതെ ആളുകളയും സർക്കാരിൽ മൊതല ബൊധിപ്പിക്കാതെ
ആളുകളയും നൊം വരുത്തി പാറാവിൽ കൊടുത്താൽ മൊതല ബൊധിക്കുവൊളത്തിനും
അവരെ സൂക്ഷിക്കണം എന്ന വെച്ചിട്ടത്ത്രെ. നുമ്മുടെ സമീപത്ത പാറാവ വെണം എന്ന
പറഞ്ഞത. ചാവശ്ശെരിയും കണ്ണൊത്തും 73 മതിലെ മൊതലടുപ്പാൻ നൊം കല്പിച്ചിട്ടും
ഇല്ല. പെണറായി പ്രവൃത്തിയിൽനിന്ന കയിത്തെരി കമ്മാരൻ നമ്മുടെ കല്പന കൂടാതെ
നെല്ലും മുളകും പണവും എടുപ്പിച്ചിട്ടും ഉണ്ട. നമ്മുടെ കല്പനകൂടാതെ മൊതലടത്ത
ആളുകള സായിപ്പ അവറകൾ തന്നെ വരുത്തി അതിന്റെ അമറിച്ച വരുത്തി തരണമെല്ലൊ.
74 മത മൊളക ചാർത്തണ്ടുന്നതിന 4 ആള എഴുത്തുകാരൻമാരും 8 നൊട്ടക്കാരരും
വെണം. ആൾക്ക ഒമ്പത ചീത ഉറപ്പ്യ ശെലവ കൊടുക്കയും വെണം. സായിപ്പ അവർകളെ
ആള 4 എഴുത്തകാരരും 8 നൊട്ടക്കാരരും വെണം.ഇപ്പ്രകാരം ഒക്ക നിദാനമാക്കി നടത്തിച്ച
ക്കൊണ്ടാൽ സർക്കാര കാര്യം നടക്കുന്നതിന ഒരു കൊഴക്ക വരികയുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/518&oldid=201289" എന്ന താളിൽനിന്ന് ശേഖരിച്ചത്