താൾ:39A8599.pdf/516

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

456 തലശ്ശേരി രേഖകൾ

1001 J

1258 മത കൊട്ടയത്ത മൂപ്പരാജാവ എഴുതിയ തരക പെർപ്പ ഗണപതിയാട്ട നമ്പിയ‌്യാര
കണ്ട. എന്നാൽ 973 മതിൽ നിട്ടു പ്രവൃത്തിഇൽ നിന്ന എടുത്ത മുതലും കണക്കും
കൊട്ടയത്ത കച്ചെരിയിൽ കയിതെരി അമ്പുവിന്റെ കയി ആയി ബൊധിപ്പിക്ക തക്കവണ്ണം
രണ്ട തരകു മുൻമ്പെ എഴുതിഅല്ലൊ. കൊമ്പിഞ്ഞലെക്ക ബൊധിപ്പിക്കെണ്ടുന്ന
ഉറപ്പികയും കണക്കും ബൊധിപ്പിക്കെണ്ടുന്നതിന ഇത്ര തരക യെഴുതണമെന്നുള്ള
നിശ്ചയം നിണക്കുണ്ടാ ഇരിക്കുമെല്ലൊ. നമുക്കതിന്റെ പട്ടൊല ഇവിടെ കാമാനും
ഇല്ല. എനി എങ്കിലും ആ ഉറുപ്പികെയും കണക്കും അമ്പുവിന്റെ കയി ആയി
ബൊധിപ്പിക്കാമെന്നുണ്ടെങ്കിൽ താമസിയാതെ ബൊധിപ്പിക്കണം. എന്നാൽ കൊല്ലം 974
മത കന്നിമാസം 27 നു ഇങ്കിരിയസ്സ കൊല്ലം 1798 മത നൊവെമ്പർമാസം 2 നു പെർപ്പാക്കി
കൊടുത്തത.

1002 J

1259 മത മഹാരാജശ്രീ കവാട സായിവ അവർകളെ സന്നിധാനത്തിങ്കലെക്ക
കല്പനപ്രകാരം കൊല്ലം 974 മത തുലാമാസം 8 നു കീഴപ്പറമ്പിൽ കുഞ്ഞിക്കലന്തന്നെ
കൂട്ടിക്കൊണ്ടവരുവാൻ പൊയി 6 നു കുഞ്ഞിക്കലന്തനുമായി കണ്ട കുഞ്ഞിക്കലന്തൻ
കൊഴിക്കൊട്ടന്ന കട്ട കളവിന്റെ അവസ്ഥകൊണ്ട പറഞ്ഞത. ദൊറൊഖ ചന്ദ്രയ്യൻ
എഴുതികൊടുത്തത. കൊഴിക്കൊട്ടന്ന രാജശ്രീ മനുക്രീപ്പ സായിവ അവർകളെ വീട്ടിന്ന
കവർന്നുകൊണ്ട പൊവാൻ കച്ചെരീലെ മാസപ്പടിക്കാരൻ പൊലനാട്ട കാട്ടപറമ്പത്ത
രാരപ്പുണ്ണി വരിക്കാട്ട ഉണ്ണീരി നായര അവിടത്തെ എതാനും ആളുകളെയും കൂട്ടിക്കൊണ്ട
കൊഴിക്കൊട്ടെക്ക ചെല്ലണമെന്നും ഒരു മാർഗ്ഗകാരന്റെ വീട്ടിൽ പെരുത്ത പൊന്ന
ഉണ്ടെന്നും അത രാക്കുറ്റിൽ കടന്ന എടുത്തകൊണ്ടു പൊരാമെന്നുംവെച്ച രാരപ്പുഉണ്ണി
ഉണ്ണീരിനായർക്ക എഴുതി അയച്ച എഴുത്തുംകൊണ്ട കുഞ്ഞിക്കലന്തെന്റെ പീടിയക്കൽ
ഉണ്ണീരി നായര ചെന്ന രാരപ്പുണ്ണി എഴുതിയ എഴുത്ത കുഞ്ഞിക്കലന്തിന്റെ പക്കൽ
കൊടുത്ത എതാനും ആളെകൂടി അയക്കെണമെന്ന ഉണ്ണീരിനായര പറഞ്ഞാറെ
കുമ്പഞ്ഞി എജമാനൻമ്മാരെ മുതല കവരാൻ കുഞ്ഞികലന്തൻ ആളെ അയക്ക ഇല്ല
എന്നും കുമ്പഞ്ഞി എജമാനൻമ്മാര ദെഷിച്ചാൽ രാജ്യത്ത ഇരുന്ന പൊറുക്ക ഇല്ല എന്ന
കുഞ്ഞികലന്തൻ ഉണ്ണീരി നായരൊട പറെഞ്ഞ അയക്കയും ചെയ്തു. എന്നാറെ ഉണീരി
നായര കൊഴിക്കൊട്ടക്ക ചെല്ലാൻ താമസിച്ചാരെ പിന്നയും രാരപ്പുണ്ണി ഉണ്ണീരിനായർക്ക
ഇന്ന ആളെ കൂട്ടിക്കൊണ്ടു വരാഞ്ഞാൽ പിന്നെ ഇക്കാരിയം സാധിക്ക ഇല്ല എന്നും
പതിന്നാല പെട്ടി പൊന്നു ഉണ്ട എന്നും അതിൽ എഴ പെട്ടി കുഞ്ഞികലന്തനു തരാമെന്നും
എതാനും ആളെ കൂട്ടി അയക്കെണമെന്നും ഉണ്ണീരിനായര കുഞ്ഞികലന്തിനൊട പറെ
ഞ്ഞാരെ ഒരു പെട്ടിയും കുഞ്ഞിക്കലന്തനു വെണ്ട എന്നും ഒര ആളെ അയക്ക ഇല്ല
എന്നും കുഞ്ഞികലന്തൻ ഉണ്ണീരിനായരൊട പറെഞ്ഞാരെ അതിന്റെശെഷം ഉണ്ണീരി
നായരും പതിനെട്ട ആളുംകൂടി പൊകയും ചെയ്തു. അന്നതന്നെ കൊഴിക്കൊട്ടിന്ന
കവർന്നത മന്താര എന്ന പറെയുന്ന മാപ്പളകുടി ഉണ്ട. അതിന്റെ പിറ്റെദിവസം ഉണ്ണീരി
നായര കുഞ്ഞിക്കലന്തിന്റെ അരിയത്ത ചെന്നുവെന്നും കൊഴിക്കൊട്ടന്ന കവർന്നതിൽ
എതും വാങ്ങീട്ട ഇല്ല എന്നും എടുത്തിട്ട ഇല്ല എന്നും ഒരുത്തൻ വല്ല കയ‌്യെറ്റം ചെയ്ത
വന്നാൽ പിടിച്ചു കൊടുക്കുന്നത മരിയാദ അല്ല എന്നും കുഞ്ഞിക്കലന്തൻ പറകയും
ചെയ്തു. ഇട്ടിരാരപ്പൻ നായരെ ഞാൻ പറെഞ്ഞ അയച്ചു. ഉണ്ണീരി നായരെ പിടിച്ചി
കൊണ്ടുവരുവാൻ ഇട്ടിരാരപ്പൻ നായര കുഞ്ഞിക്കലന്തനുമായി കണ്ട ഉണ്ണീരി നായരെ
പിടിച്ച ഇനിക്ക തരണമെന്ന ഇട്ടിരാരപ്പൻനായര കുഞ്ഞിക്കലന്തിനൊട പറെഞ്ഞു എന്നും
കുഞ്ഞിക്കലന്തൻ ഉണ്ണീരി നായർക്ക ഉമ്മാൻ അരി കൊടുത്ത അയക്കാമെന്നും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/516&oldid=201285" എന്ന താളിൽനിന്ന് ശേഖരിച്ചത്