താൾ:39A8599.pdf/512

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

452 തലശ്ശേരി രേഖകൾ

കൊത്തുവാൾ ചാവടിയിൽ വരുന്ന വ്യാഴാഇച്ച നൊവെമ്പർ മാസം 1 നു തുലാമാസം 18
നു പത്തു മുട്ടുംപൊൾ രാവിലെ ലെലമായിട്ട വിക്കുകയും ചെയ്യും. യെന്നാൽ കൊല്ലം 974
മത തുലാമാസം 15 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ഒയിത്തുവർ മാസം 29 നു എഴുതിയ
പരസ്സ്യം.

993 J

1250 മത രാജശ്രീ ചെറക്കൽ രവിവർമ്മരാജാവ അവർകൾക്ക രാജശ്രീ വടെക്കെ
അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടെർ ജാമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സല്ലാം. യെന്നാൽ ചെറക്കൽ നാട്ടിൽ യിരിപ്പാൻ നമ്മുടെ കീൾ ഇരിക്കുന്ന അട്ടിസിൻ
സ്സായ്പു അവർകൾ കല്പിച്ചിരിക്കകൊണ്ട അവിടുത്തെക്കാരിയങ്ങൾ നമുക്ക യെഴുതി
അയക്കുന്നപ്രകാരം ആ സായ്പു അവർകളൊട കെൾപ്പിച്ചാൽ കൂടുന്നടുത്തൊളം
തീരുകയും തീർന്നകുടാത്ത ഒക്കയും ഉടെനെ ഇങ്ങൊട്ടുതന്നെ യെഴുതി അയക്കുകയും
ചെയ്യു. വിശെഷിച്ച തങ്ങളെ സുഖസന്തൊഷവർത്തമാനത്തിന കുടക്കുടയെഴുതി
അയക്കവെണ്ടിഇരിക്കുംയെല്ലൊ. 974 മത തുലാമാസം 15 നു ഇങ്കിരിയസ്സ കൊല്ലം 1798
മത ഒയിത്തുവർ മാസം 29 നു.

994 J

1251 മത അകമ്പടി ജെനത്തിൽ യെളക്കരുതാത്തവര യെഴുത്ത. മതിലഞ്ചെരി
മെനൊക്കിയും പാലൊറ മെനൊക്കിയും കൂടിക്കണ്ട കാരിയം ആവത. മണ്ണിലെടത്തിൽ
നായരെയും അള്ളിൽ നായരെയും കുറു(ഴു)പ്പിലെറ്റെണ്ടും അവസ്ഥ. കെഴക്കു പൊർത്തും
വടെക്കും പുറത്തും യെളക്കരുതാതെ കണ്ടവര ഒക്കയും 5 നു ദെയ്വരും കടവ വെച്ചി പട
കഴിച്ചതിന്റെശെഷം ഒരു പന്തിയെല്ലാവരും യെത്തി. കന്നി 27 നു ഒളത്തിന യെടവിടാതെ
അവിടത്തെ അവസ്ഥകൊണ്ട നിരുപിക്ക തന്നെ ആയിരുന്നത. 25 നു യെത്തിയാ
ആളുകളെ പിരിയാതെ ഉള്ളവര എത്തിപ്പാൻ ആള അയച്ചി വരുത്തി ഇവിട നിരുപിക്ക
വെണ്ടത ഒക്കയും നിരുപിച്ചി ഒറെച്ചും 29 നു കൊഴിക്കൊട്ടെക്ക ചെന്ന കുമ്മഞ്ഞിഇലും
തമ്പുരാക്കൻമ്മാരുംമായി നിരുപിക്കണ്ടതിനും ഇവിടെ വെണ്ടത്തക്കവരിൽ 16 ആള
പൊകാമെന്ന വെച്ചി തുലാമാസം 6 നു ചനിആയിച്ചക്ക പള്ളിയും പള്ളി കരിങ്ങലാടും
നായാട്ട കുറിച്ചി നാട്ടിൽ യെല്ലാവരും യൊഗം തികച്ച എത്തുവാൻ തക്കവണ്ണം കുറിച്ചി
കൊഴിക്കൊട്ടെക്ക പൊറപ്പെട്ടിരിക്ക ആകുന്നത. വിശെഷിച്ച പഇയ്യനാട്ടകാരക്കും
കുറുമ്പനാട്ട വെണ്ടതക്കവരിക്കും യെഴുതി അയക്കയും ചെയ്തു. അവിടെനിന്നു
താമരശ്ശെരിക്കാരും ആയി നിരുപിച്ച അവരിൽ ചിലരെ ചൊരത്തിൻമ്മീത്തൽ
അയക്കുമാറായി അവിടന്ന വഴിപൊലെ യെഴുതി അയച്ച കൊട്ടയാത്ത പാലയിൽ
തമ്പുരാൻ യെഴുന്നള്ളിയടത്ത താമരച്ചെരി ഉണ്ടായ നാനാവിധങ്ങളുക്കും അവിടത്തെ
സങ്കടങ്ങൾക്കും ഇപ്പൊൾ കുറുമ്പനാട്ട യെഴുന്ന അരുളിടുന്നടത്തന്ന താമരച്ചെരി ഉള്ള
മാപ്പളമാര തന്നെ പ്രമാണമാക്കി വെക്കകൊണ്ടും ശെഷം ബ്രാഹ്മണരുക്കും ശൂദ്രരിക്കും
നില ഇല്ലാതെകണ്ട രാജ്യം പിടിച്ചിരിക്കുന്നവസ്ഥക്ക താമരച്ചെരിക്കാര പ്രമാണികള
ചിലര ചൊരത്തിൻമ്മീത്തൽ യെഴുന്നള്ളി ഇരിക്കുന്നടത്ത ഈ സങ്കടപ്രകാരങ്ങളൊ
ക്കയും ഒണർത്തിച്ച അവിടത്തെ കല്പനപ്രകാരങ്ങൾ അത്തലക്കന അറിയാറാകണം.
പാർശ്ശാവ മലയാളം അടക്കി ഇരിക്കുംസമയം മാപ്പളമാര അവന്റെ കൂടക്കൂടി യെറിയ
ബ്രാഹ്മണരെയും രാജാക്കന്മാരെയും ശൂദ്രരെയും മാനംകെടുത്ത ദുഖിപ്പിച്ചിരിക്കും
സമയത്ത കൊമ്മിഞ്ഞിക്ക ഒരു വെല തലശ്ശെരി ഇരിക്കകൊണ്ടും നുമ്മളെ തമ്പുരാൻ
കൊട്ടയാത്ത പഴശ്ശിൽ പാലയിൽ തമ്പുരാൻ ഇരിക്കകൊണ്ടും അന്നു മാപ്പളമാര
പാർശ്ശാവിന്റെ കൂടി നിന്നു. അവര നിരൂപിച്ചവണ്ണം യെറിയ സങ്ങതി വന്നതുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/512&oldid=201277" എന്ന താളിൽനിന്ന് ശേഖരിച്ചത്