താൾ:39A8599.pdf/503

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 443

ഞെങ്ങൾതന്നെ നടന്ന പൊരികയും ചെയ്തു. ഇപ്പൊൾ അറുവത്തിനാലാമതിൽ ഢിപ്പുന്റെ
പാളയം വന്ന നാട്ടിൽ നാനാവിധം ഉണ്ടായാരെ അന്ന കാട്ടിൽ പാർക്കുന്ന സമയത്ത
എലത്തുര കുഞ്ഞുംമൊയ്തിയൻ ഗുണദൊഷത്തുംവണ്ണം ആള അയച്ചാരെ അമ്മാ
മൻമ്മാരും ഞെങ്ങളും തുയ‌്യാട്ട ഹൊബളിയിൽ മുണ്ടെക്കരെക്കൊവിലകത്തും
കൊട്ടപ്പറത്ത ഹൊബളിയിൽ കുന്നരംവെള്ളി കൊവിലകത്തും ആയിട്ട പാർക്കുന്നടത്ത
നടുമണ്ണുർക്കൊട്ടയിൽനിന്ന ആളുകൾവന്ന ഞെങ്ങളെ എല്ലാവരെയുംകൂടി തടുത്ത
നടുമണ്ണുർക്കൊട്ടയിൽക്കൊണ്ടുവന്ന അമ്മാമെൻമ്മാര രണ്ടാളെയും തൂക്കിക്കളെകയും
ഞെങ്ങള രണ്ടാൾകളെ പാറാവിൽ ആക്കി പാർപ്പിക്കയും ചെയ്തു. ആ സമയം ഞെങ്ങളെ
കൂടി പാർക്കെണ്ടതിന്ന എലത്തുര കുഞ്ഞുമൊയ്തിയൻ നായിൻമ്മാരകുടി ആക്കുകയും
ചെയ്തു. അങ്ങിനെ കുറയദിവസം പാർത്താരെ ഇരമങ്ങലത്ത ഹൊബളിയിൽ
എരമങ്ങലത്ത തറയിൽ അരിക്കൊളങ്ങരെ ചാത്തുവിനെയും മാനാംകൊലൊത്ത
ഉക്കാരനെയും കുഞ്ഞുമൊയ്തിയൻ വരുത്തി അവരെക്കൊണ്ടു ഞങ്ങെളെ കയ‌്യെൽപിച്ച
പൊന്നാരെ മുതിരക്കൽക്കൊവിലകത്തു വന്ന പാർക്കയും ചെയ്തു. എന്നാരെ നാട്ടുകാര
വന്ന ചില അടിയന്തരം കഴിക്കെണ്ടതിന്റെയും കൊവിലകം പണികഴിച്ച ഇരി
ക്കെണ്ടതിന്റെയും പന്തി ആക്കിവെച്ച മുൻമ്പിൽ കഴിഞ്ഞിട്ടുള്ളവരെ ശെഷക്ക്രിയകളും
ശെഷം ഉള്ളവരെ പ്രായച്ചിത്തവും മങ്ങല്ല്യവും കഴിയെണ്ടതിന്ന നമ്മുടെ കയ്ക്കെൽ
ദ്രവ്യം ഇല്ലായ്കകൊണ്ടും കണക്കിൽ പ്രയത്നം ചെയ‌്യാൻ ആള ഇല്ലായ്കകൊണ്ടും
നെടിയിരിപ്പസ്സൊരുപത്തിങ്കൽ പടിഞ്ഞാറെ കൊവിലകത്തിന്ന ഈ സങ്കടങ്ങൾ ഒക്കയും
പറഞ്ഞാരെ കുറുമ്പ്രനാട്ടിൽ നാട്ടുകാരിടെ എഴുത്തും മെപ്പള്ളിനമ്പൂരിയുടെ എഴുത്തും
ഈ നാട്ടിൽ ബ്രാഹ്മണര എഴുതീട്ടുള്ള വരിയൊലയും പടിഞ്ഞാറെക്കൊവിലകത്ത
കൊണ്ടകൊടുത്താരെ പടിഞ്ഞാറെക്കൊവിലകത്ത നിന്ന വയിദീകൻമ്മാരെയും വരുത്തി
ഞെങ്ങൾക്ക കഴിയെണ്ട പ്രായച്ചിത്തങ്ങളും മുൻമ്പെ കഴിഞ്ഞിട്ടുള്ളവരുടെ ശെഷ
ക്ക്രിയകളും മങ്ങല്ല്യവും വയിദികെൻമ്മാരെക്കൊണ്ട കഴിപ്പിച്ച ആയതിന്റെ എഴുത്തും
വാങ്ങിത്തന്ന ഞെങ്ങളെ അയക്കയും ചെയ്തു. അന്ന അവിടെക്കഴിഞ്ഞിട്ടുള്ള അടിയ
ന്തരംങ്ങൾക്ക വെണ്ടുന്ന ദ്രവ്യങ്ങൾ പടിഞ്ഞാറെക്കൊവിലകത്തനിന്ന തന്നിട്ടും പുറമെ
ചിലരൊട കടം വാങ്ങീട്ടും കഴിച്ചിരിക്ക ആകകൊണ്ട ആക്കടത്തിന ആള വന്ന നമ്മുടെ
വഴിയെ പാർത്ത മനസ്സമുട്ടിച്ചിരിക്കയും ചെയ‌്യുന്നു. കുറുമ്പ്രനാട്ട കൊവിലകങ്ങളിലെക്ക
ചെരിക്കൽ വന്ന നികുതി കുമ്പഞ്ഞിയിൽനിന്ന വിട്ടപ്രകാരവും പത്തിനരണ്ട ഞെങ്ങൾക്ക
അനുഭവിപ്പാൻ കൽപിച്ചിരിക്കുന്ന എന്നും കെൾക്ക അല്ലാതെ നമുക്ക ഇത്രനെരവും
ഒരുപണംപൊലും കിട്ടി അനുഭവിപ്പാൻ സങ്ങതി വന്നിട്ടും ഇല്ല. നമ്മുടെ ഉഭയപറമ്പു
കളിൽ നികുതി അധികമായിട്ടതന്നെ എഴുതിവാങ്ങുകകൊണ്ട അതിമ്മെൽനിന്നു
നമുക്ക കഴിച്ചിലിന്ന ഒന്ന എടുത്തുകൊള്ളുവാനും ഇല്ല. ശെഷം ഇവിടെയുള്ള
കൊവിലകങ്ങളിലെക്ക ഉള്ള വസ്തുവിന്മെലെ നികുതി അവരവരതന്നെ വാങ്ങി
ക്കഴിയെണ്ടത കവിഞ്ഞ കാമാനും ഉണ്ട. ആയതുകൊണ്ട പത്തിന രണ്ടു വഹയിൽ
നമുക്ക വരെണ്ടത സായ്പു അവർകൾ തന്നെ നമുക്ക തരുവാറാക വെണ്ടിയിരിക്കുന്ന.
നമ്മുടെ ഉഭയംപറമ്പിലെ നികുതി അധികമായി എഴുതിവാങ്ങുന്നതിന്റെയും ഒരു
പന്തിവെച്ചി തരിക വെണ്ടിയിരിക്കുന്ന. നമ്മുടെ കൊവിലകത്ത അമ്മാമെൻമ്മാരഉള്ളെ
കാലങ്ങളിൽ ഒരു പരാധീനവുംകൂടാതെ കഴിഞ്ഞപൊരികയും ചെയ്തു. ഇപ്പൊൾ
കുമ്പഞ്ഞിയിൽ വന്ന നമ്മുടെ സങ്കടം പറെയെണ്ടതിന്ന ആള ഇല്ലായ്കകൊണ്ടത്രെ
നമുക്ക കിട്ടെണ്ടത കിട്ടാത്തതും എന്ന നമുക്ക ബൊധിക്ക ആയത. ആയതുകൊണ്ട
ഇപ്പൊൾ സങ്കടംയെഴുതീട്ടുള്ളതും കൊടുത്ത നമ്മുടെ യുണ്ണിനെ സന്നിധാനത്തിങ്കലെക്ക
അയച്ചിട്ടും ഉണ്ട. ഇന്ന മുതൽക്ക നമെ നമ്മുടെ സ്ഥാനത്ത ഇരുത്തി പത്തിന രണ്ടു
വകയിൽ നമ്മുടെ ഒഹെരിയൊളവും നികുതീടെ പന്തിയും ആക്കിത്തന്ന നമെമ്മ രെ
ക്ഷിച്ച സങ്കടം തിർത്ത തരിക വെണ്ടിയിരിക്കെണ്ടതിന്ന നാം അപെക്ഷിക്ക ആകുന്നത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/503&oldid=201256" എന്ന താളിൽനിന്ന് ശേഖരിച്ചത്