താൾ:39A8599.pdf/501

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 441

അമ്മാമെൻ മരിച്ചതിന്റെശെഷം തമ്പുരാൻ കൽപനക്ക എന്നെ കുട്ടിക്കൊണ്ടുപൊയി
എഴുന്നള്ളി പാർക്കുന്നെ അത്തൊളികാവിൽ കൊണ്ടുചെന്ന അമ്മാമെനെക്കൊണ്ടു
എഴുതിച്ചിട്ടുള്ള ചെമ്പൊലയിൽക്കണ്ടതപൊലെ എന്നെക്കൊണ്ടു എഴുതിച്ച വാങ്ങി
ചെമ്പൊല എനിക്ക തരികയും ചെയ്തു. രണ്ടാമത ചിന്നുപട്ടര കാരിയക്കാര എന്നൊടത്ത
ആളെ അയച്ച കൂനൊളിപറമ്പത്ത കുട്ടിക്കൊണ്ടുപൊയി വലച്ച കൂനൊളി പറമ്പത്തെ
വീടും അതിനൊടകൂടി 25000 പണത്തിന്ന ഉഭയം ഉള്ളതും പറമ്പു തമ്പുരാന്റെ
പണ്ടാരത്തിലെ പെർക്ക 71 ആമതിൽ യെഴുതിവാങ്ങി ആയിരം പണം ഇനിക്ക മുതൽ
ഇതിന തന്നിരിക്കുന്ന ബലം പ്രമാണമായി ഇപ്രകാരം ചെയ്തിരിക്കകൊണ്ട ഈ സങ്കടം
സായ്പു അവർകളെ ബൊധിപ്പിക്ക ആയത. സായ്പു അവർകളുടെ ദെയകടാക്ഷം
വെച്ച ശെഷം പണം ഇരിപത്ത നാലായിരവും വാങ്ങിത്തരിക എങ്കിലും എന്നൊട
എഴുതിച്ച വാങ്ങി ഇരിക്കുന്ന വീടും ഉഭയവും പറമ്പും ആക്കരണവും വാങ്ങിത്തരിക
എങ്കിലും ചെയ്ത എന്നെ വെച്ച രെക്ഷിക്കവെണ്ടിഇരിക്കുന്നുത. എന്നാൽ കൊല്ലം 973
ആമത മിഥനമാസം 22 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജൂലായിമാസം 3 നു എഴുതി
വന്നത. അന്നതന്നെ പെർപ്പാക്കി കൊടുത്തത.

975 I

1125 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി ഇഷ്ടിവിൻ
സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക കൊളക്കാടൻ പണിക്കര
എഴുതിക്കെൾപ്പിക്കുന്ന സങ്കടം അരജി. കൊളക്കാട്ട എനിക്കുള്ള കുനിയിലെന്ന
ഭവനത്തിൽ 64 ആമത്തിൽ ചെലാവത്തിൽ തെക്കെ വെണാട്ടുകരെക്ക അമ്മാമെനും
ഞാനും കുഞ്ഞികുട്ടികളും കൂടി വാങ്ങി പൊകുമ്പൊൾ ഒരു ഭരണിയിൽ
നാൽപത്തെണ്ണായിരം പണം ആക്കി കുഴിച്ചുവെച്ച പൊയത. 969 ആമതിൽ
ഗൊപാലവാരിയരും ആളുകളും കൂടി കുനിഇൽ വന്ന കെളച്ച ഈ ഭരണിയും പണവും
കൂടി എടുത്തകൊണ്ടുപൊകയും ചെയ്തു. ആ നെരത്ത ഞാനും ഉണ്ട. ദെശത്തെ എല്ലാവരും
അറിഞ്ഞിരിക്കുന്ന ഈ വാരിയര തമ്പു രാൻ എഴുന്നള്ളി ഇരിക്കുന്നടത്തെ പാർക്കുന്ന
ആള ആകകൊണ്ട ആയാളൊട ഞാൻ ഭയപ്പെട്ടിട്ട ഒന്നും പറഞ്ഞതും ഇല്ല. ഈ വാരിയര
ഇപ്പൊൾ എഴുന്നള്ളിയടത്ത കുടിപാർക്കുന്നതും ഉണ്ട. ഈ സങ്കടങ്ങൾ ഒക്കയും
കുമ്പഞ്ഞിയിൽ ബൊധിപ്പിക്കാതെ കണ്ട ഒന്നും ചെയ്തകുടയെല്ലൊ എന്നുവെച്ച ഞാൻ
പാർക്കുന്ന. ഞാനും എന്റെ കുഡുമവും നിത്യതക്ക ചിലവിന ഇല്ലാതെ വളര
കഷ്ടപ്പെടുന്നു. സായ്പു അവർകളുടെ ദെയകടാക്ഷം ഉണ്ടായിട്ട വാരിയരെകൂടി വരുത്തി
എന്റെ മുതല വാങ്ങിത്തന്ന എന്നെ രെക്ഷിക്ക വെണ്ടിഇരിക്കുന്ന. എന്റെ സങ്കടം
തീർത്ത തരാഞ്ഞാൽ ഞാൻ വല്ല ദിക്കി ന്നും പൊറപ്പെട്ടു പൊകയെ ഉള്ളു. എന്നാൽ
കൊല്ലം 973 ആമത മിഥുനമാസം 22 നു ഇങ്കിരിയസ്സകൊല്ലം 1798 ആമത ജൂലായിമാസം
3 നു എഴുതിയത. അന്ന തന്നെ പെർപ്പാക്കി.

976 I

1126 ആമത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇഷ്ടിവിൻ സായ്പു
അവർകൾക്ക ബൊധിപ്പിപ്പാൻ വടുകര മുട്ടുങ്കൽ ദൊറൊഗ ആയ്യാറകത്ത സൂപ്പി
എഴുതിയത. ഇപ്പൊൾ ഇവിടുന്ന മിഥുനമാസം 11 നു അസ്തമിച്ച അഞ്ചി നാഴിക
രാച്ചെല്ലുമ്പൊൾ തുറാക്കൊരനെന്ന തീയ‌്യന അഞ്ചെട്ട തീയ‌്യരും കൂടി കുന്തംകൊണ്ട
കുത്തിക്കൊല്ലുകയും ചെയ്തു. എന്നതിന്റെശെഷം അവന കച്ചെരിൽ എടുത്തകൊണ്ടു
വരികയും ചെയ്തു. എന്നതിന്റെശെഷം അവന്റെ തീയ‌്യത്തി കുന്നുമ്മ ചൊയിച്ചീന
കച്ചെരീൽ വിളിച്ച ഇവനെ കൊന്നത ആരെല്ലാം എന്ന ചൊതിച്ചാരെ അവൾ പറഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/501&oldid=201252" എന്ന താളിൽനിന്ന് ശേഖരിച്ചത്