താൾ:39A8599.pdf/497

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 437

നാട്ടിൽ നൃത്തി 64 ആമത മകരമാസത്തിൽ നാം വെണാട്ടുകരക്ക പൊകയും ചെയ്തു.
രണ്ട സമ്മത്സരം അവിടെ പാർത്ത സമയത്ത 66 ആമത ധനുമാസത്തിൽ ബഹുമാനപ്പെട്ട
ഇങ്കിരിയസ്സ കുമ്പഞ്ഞി കല്പനക്ക കുമ്പഞ്ഞി എജമാനൻമാരെ ബലം തെകച്ച
മലയാളത്തിൻങ്കിൽ വന്ന ഡീപ്പുനെ യുദ്ധം ചെയ്തു നീക്കി അവരവരുടെ നാടസ്ഥാനവും
കുമ്പഞ്ഞി കല്പനക്ക അവർക്കതന്നെ ആക്കിവെച്ച കിഴമരിയാദപൊലെ നടത്തിച്ച
പൊരുന്ന എന്ന കെൾക്കകൊണ്ട 66 ആമത മകരമാസത്തിൽ നാം വെണാട്ടുകരെനിന്നു
പുറപ്പെട്ട കുറുമ്പ്രനാട്ട എത്തുകയും ചെയ്തു. അപ്പഴെക്ക രാമങ്ങലത്ത ദെഹവും എത്തി.
എന്നാരെ നാട്ടിൽ വെണ്ടത്തക്ക വരെയും വരുത്തി താമൂതിരി എളങ്കുറും സർവ്വാധി
കാരിയം ശാമിനാഥനും ആയിട്ടും കണ്ട നിരുവിച്ച അന്നെത്തെ ദെണ്ടിലെ ചിലവിന
എതാനും ദ്രവ്യം കുറുമ്പ്രനാട്ടനിന്ന എടുപ്പിച്ച തരണമെന്ന കല്പിക്കുകകൊണ്ട 45000
ഉറുപ്പിക നാട്ടുന്ന എടുത്ത ബൊധിപ്പിക്കുവാൻ തക്കവണ്ണം നാട്ടുകാരെക്കൊണ്ട നാം
അവിടെ എഴുതിച്ചുകൊടുത്ത അവിടത്തെ ആളാഇട്ട പരശുവിനെയും കുട്ടിക്കൊണ്ട
പൊന്ന. അവന്റെ കഈക്ക ഉറുപ്പിക അടെക്കുവാൻ തക്കവണ്ണം നാട്ടുകാര എല്ലാവർക്കും
ഒരൊരൊ ഹൊബളി ആക്കിവെച്ചു നികിതി എടുപ്പിക്കുവാൻ തുടങ്ങുന്ന സമയത്ത
കൊട്ടെയകത്തെ ദെഹം രാമങ്ങലത്തുന്നുമാഇക്കണ്ട ചില സാധനങ്ങളുമുണ്ടാക്കിച്ച
എളങ്കുറ ഉള്ളടത്തു ചെന്ന കുറയ ദിവസം അവിടെ തന്നെ പാർത്തു ചില വസ്തു ഒക്കയും
പറഞ്ഞ ബൊധിപ്പിച്ചനാട്ടിൽ എല്ലാവരെയും വെച്ചരക്ഷിച്ചപൊറുതി ആഇട്ടുള്ളപ്രകാരം
നിലനിർത്തി കുറുമ്പിരിയാ സൊരുപത്തിങ്കിലെ പ്പെർക്ക നികിതിപണം ഞാൻ
ബൊധിപ്പിച്ചതരാമെന്ന രണ്ടാമത ആദെഹം ഉറുപ്പിക കയ്യെറ്റ വരികയും ചെയ്തു. എന്നാരെ
നികിതിപണം എടുപ്പിക്കുകയും പെരുമ്പിടി എടുപ്പിക്കുകയും നാട്ടുകാരിൽ
പ്രമാണമായിട്ടുള്ളവരെ തടുത്ത കൊണ്ടുവന്ന അപമാനക്കെടു വരുത്തുകയും
ദെഹദെണ്ണം ചെയ്യിപ്പിച്ച അവരുടെ വസ്തു മുതലുകളും സ്ഥാന അവകാശങ്ങളും എഴുതിച്ച
വാങ്ങുകയും അവരും പെണ്ണുമ്പിള്ളമാരും പണ്ടുപണ്ടെ ഇരിക്കുന്ന തറവാട കൊവിലകം
ആക്കുകയും മുൻമ്പെ കുഴിച്ചവെച്ചിട്ടുള്ള ദ്രവ്യങ്ങൾ കുഴിച്ച എടുക്കുകയും കെഴക്കെടത്ത
കൊവിലകത്ത മുൻമ്പെ അമ്മാവൻമ്മാര കുഴിച്ചുവെച്ചിട്ടുള്ള ദ്രവ്യങ്ങൾ
കുഴിച്ചഎടുക്കുകയും നമ്മുടെ ആളുകളെ വെട്ടിക്കൊല്ലുകയും മറ്റും പല നാശങ്ങൾ
ചെയ്ത പൊറുതികെട ആഇ വരികകൊണ്ട ഈ സങ്കടങ്ങൾ ഒക്കയും 67 ആമതിൽ
താമൂതിരിയുമാഇക്കണ്ട വർത്തമാനങ്ങൾ ഒക്കയും ബൊധിപ്പിച്ചാരെ ചാവക്കാട്ടനിന്ന
ദിവാൻ കെശവനുമാഇട്ടു കണ്ട വർത്തമാനം പറഞ്ഞാരെ ഇനി അങ്ങിനെയൊന്നും
വരികയും വരുത്തുകയും ഇല്ല എന്ന സർവാധിശാമിനാഥനയും സാക്ഷിവെച്ച പറഞ്ഞു.
കുറുമ്പ്രനാട്ടെ നികിതിപ്പണം ഇങ്ങുന്നതന്നെ യെടുത്ത താമൂതിരിയുടെ കയ‌്യായിട്ട
ബൊധിപ്പിക്കുവാൻ തക്കവണ്ണം ആക്കിവെച്ച പൊന്ന. ആ വർത്തമാനം കുമ്പഞ്ഞി
കല്പനക്ക കൊഴിക്കൊട്ട അറക്കൽ പാർക്കുന്ന എളമക്കപ്പിത്താനുമായി നിരുപിച്ചിട്ടും
അവിടുന്നും ഒന്നിനും എറയും കൊറയും വരാതെ നടത്തിച്ചു കൊള്ളുന്നതും ഉണ്ടെന്ന
പള്ളിക്കാട്ട കൊന്തുന്നെ സാക്ഷിവെച്ച എളമക്കപ്പിത്താനും നിശ്ചയമായിട്ട പറഞ്ഞ
കെട്ടാരെ 67ആമതിലെ നികിതിപ്പണം താമൂതിരീടെ കയിക്ക ബൊധിപ്പിക്കാൻതക്കവണ്ണം
എഴുതിക്കൊടുത്ത.കുറുമ്പ്രനാട്ടവന്ന നാട്ടുകാരെക്കൊണ്ട പണം എടുപ്പിച്ച താമൂതിരീടെ
ആള വള്ളിക്കാട്ട കൊന്തുടെ പക്കൽ ആയിരത്തിൽ ചില്ലാനം ഉറുപ്പിക അടച്ച. ആയത
എളമക്കപ്പിത്താന കൊന്തു കൊടുത്താരെ കൊട്ടയകത്ത ദെഹം കൊഴിക്കൊട്ടുചെന്ന
എളമക്കപ്പിത്താനുമായിക്കണ്ട കുറുമ്പ്രനാട്ടെഉറുപ്പികക്ക എലവും ചന്നണവും മൊളകും
ആയിട്ട നാം ബൊധിപ്പിച്ച തരാമെന്ന കൊട്ടയകത്തെ ദെഹം പറകകൊണ്ട അപ്ര
കാരംതന്നെ എന്ന യെളമക്കപ്പിത്താൻ സമ്മതിച്ച ആ ദെഹം തന്നെ ഉറുപ്പിക നാട്ടിന്ന
എടുപ്പിച്ച തുടങ്ങുകയും ചെയ്തു. അതിന്റെശെഷം നമ്മുടെ സ്ഥാനം നമുക്ക തരാതെ
ഇരിക്കെണ്ടതിന്നും നാം ചെന്ന കുമ്പഞ്ഞി എജമാനൻമ്മാരൊടു സങ്കടം പറഞ്ഞാൽ
എടുക്കാതെ ഇരിക്കെണ്ടതിന്നും നമ്മുടെ വസ്തു മൊതൽ അടക്കെണ്ടതിന്നും നാട്ടു

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/497&oldid=201242" എന്ന താളിൽനിന്ന് ശേഖരിച്ചത്