താൾ:39A8599.pdf/494

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

434 തലശ്ശേരി രേഖകൾ

ചെർന്ന ആള ആകകൊണ്ട നമ്മ മരിയാദിപ്രകാരംതന്നെവെച്ച രെക്ഷിക്കെണ്ടുന്നതിന
കൃപ ഉണ്ടാഇരിക്കെണമെന്ന അപെക്ഷിക്ക അത്രെ ആകുന്നത. നമ്മുടെ സുഖ ദുഖ
ങ്ങൾ കുമ്പഞ്ഞിഇൽ ബൊധിപ്പിക്ക അല്ലാതെകണ്ട നാം വെറെ ഒന്നും ആശ്രഇച്ചിട്ടും
ഇല്ല. ഇപ്രകാരം എഴുതിയത ഒക്കയും കാരിയത്തിന്റെ അവസ്ഥപ്രകാരം ആകുന്ന.
വാഡൽ സായ്പു അവർകൾക്കും നമുക്കും വിശ്വാസം പൊരായ്കകൊണ്ട ആകുന്ന
എഴുതിയത എന്ന സായ്പു അവർകൾക്ക ബൊധിക്കയും അരുതു. എല്ലാ കാരിയത്തിനും
സായ്പു അവർകളെ സ്നെഹം വർദ്ധിച്ചു വരികയും വെണം. എന്നാൽ കൊല്ലം 973
ആമത മിഥുനമാസം 9 നു എഴുതിയത. തലച്ചെരിഇന്ന പെർപ്പാക്കിയത. മിഥുനമാസം
16 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജുൻ മാസം 27 നു കൊളക്കാട്ടന്ന തന്നത.

963 I

1113 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾ സലാം. എന്നാൽ സായ്പു അവർകളെ കാണെണമെന്ന നാം രണ്ടപ്രാവിശ്യം
വടകര സമീപം വന്ന പാർക്കയും ചെയ്തു. സർക്കാറ കാരിയം ഹെതുവായിട്ട സായ്പു
അവർകൾ വടകര താമസിപ്പാൻ എട ഇല്ലായ്കകൊണ്ട തലച്ചെരി പൊകുകകൊണ്ട
നമുക്ക കാമാൻ സങ്ങതി വന്നതും ഇല്ല. അതുകൊണ്ട വളര സങ്കടം തന്നെ ആകുന്ന.
ഇന്ന 14 നു വടകര സായ്പു അവർകൾ വരുമെന്ന കെൾക്കകൊണ്ട വളര സന്തൊഷ
ത്തൊടകൂട എഴുതുന്ന ഇന്നെന്നും 15 നു സായ്പു അവർകളും നാമും കാമാൻ തക്കവണ്ണം
സങ്ങിതി ആഇ വരുമെന്നും ഉണ്ടെങ്കിൽ കല്പന വന്നാൽ ഇന്ന വഴിനെരം നാം
കുറ്റിപ്പുറത്തനിന്ന പൊറപ്പെട്ട കാവിൽവന്ന പാർത്ത 15 നു രാവിലെ സായ്പു അവർകളെ
കാമാൻതക്കവണ്ണം വടകര വരികയും ചെയ്യാം. അന്നതന്നെ സായ്പു അവർകളെ
കല്പനയും വാങ്ങി കുറ്റിപ്പുറത്തെക്ക വരണ്ടിയത ഉണ്ട. 16 നു നമ്മുടെ മാതാവിന്റെ
ദിവസമാകുന്ന. അത്കൊണ്ടത്ത്രെ എഴുതി അയച്ചത. 15 നുയൊളം പാർപ്പാൻ അവസരം
ഇല്ലെന്ന സായ്പു അവർകൾക്ക ബൊധിച്ചാൽ പിന്നെ യെപ്പൊൾ വരുവാൻ കല്പന
ആകുന്ന എന്നവെച്ചാൽ അപ്പൊൾ നാം സായ്പു അവർകളെ കാമാൻ തക്കവണ്ണം
വരുന്നതും ഉണ്ട. എന്നാൽ കൊല്ലം 973 ആമത മിഥുനമാസം 14 നു എഴുതിയത. മിഥനം
16 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജുൻമാസം 27 നു കൊളക്കാട്ടന്ന തന്നത. പെർപ്പ.

964 I

1114 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾഉടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ
കണ്ണൂൽ ദൊറൊഗ മുക്കാടി ആതം എഴുതിയ അരജി. എറമുള്ളാൻ കണക്കപ്പിളെള്ളയും
നാലകത്ത കുഞ്ഞിമമ്മതും ആഇട്ടുള്ള മൂന്ന മുറി പീടികയുടെ കാരിയം വിസ്തരിച്ച
ആയതിന്റെ വിധി അവകാശം ഇന്നെ ആളുക്കെന്ന അറിഞ്ഞ അരജി എഴുതി
സന്നിധാനത്തിങ്കലെക്ക കൊടുത്തയക്കണമെന്ന കല്പിച്ച കൊടുത്തയച്ച കത്ത
വന്നതിന്റെശെഷം എറുവുള്ളാൻ കണക്കപ്പിള്ളെനെ കച്ചെരീൽ വരുത്തിചൊതിച്ചാറെ
കുഞ്ഞിമമ്മതിന്റെ ഉമ്മ ഉമ്മാഇയുമ്മയും കുഞ്ഞിമമ്മതിന്റെ അനുജൻ പൊക്കരുംകൂടി
നാനൂറ്റിഅഇമ്പത ഉറുപ്പിക വാങ്ങി ആ മൂന്ന മുറി പീടികയും വെലതീർത്ത കരണം
എഴുതി തന്നിരിക്കുന്ന എന്നും ആയതിന സാക്ഷി അയ്യാറാണ്ടിലെ പള്ളിയും കുന്ന ത്ത
മമ്മാലിയും കുട്ടിഅമ്മാറകത്ത മൊഇതിയൻ കുട്ടിയും ഉണ്ടെന്ന് പറെക്കൊണ്ട കുട്ടി
അമ്മാറകത്ത മുഇതിയൻകുട്ടി അറിവിക്ക ഒടി ഇരിക്കകൊണ്ട കുന്നത്ത മമ്മാലിനയും
അയ്യാറാണ്ടി പള്ളീനയും വിളിച്ച ചൊതിച്ചാരെ അവര രണ്ടും പറഞ്ഞ വാക്ക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/494&oldid=201236" എന്ന താളിൽനിന്ന് ശേഖരിച്ചത്