താൾ:39A8599.pdf/481

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 421

അവർകളെ ആയുധം അല്ല എന്ന അവന്റെ സൊന്തം തൊക്ക ആകുന്ന എന്നും
ചന്തുവിനെ മൂരി കാരിയത്തിന തടുത്ത ഇട്ടെടത്ത ഗൊപാലവാരിയര അന്നഷിച്ചീല
എന്നും അങ്ങനത്തെ യെജമാനൻന്മാരെ സെവിക്കരുതെന്നും ചന്തു പറെകകൊണ്ട
അത്രെ ഞാൻ പാർപ്പിച്ചത. അവൻ എന്റെ അരിയത്ത പാർപ്പിച്ചിട്ടും ഉണ്ട. അവനെ
വരുത്തി ചൊതിച്ചാൽ സന്നിധാനത്തിങ്കൽ മനസ്സിലാകയും ചെയ്യും. രാജ അവർകളെ
ആളെ ഞാൻ പിടിച്ച അടക്കിട്ടും ഇല്ല.

യെഴാമത അന്ന്യായത്തിന്റെ ഉത്തരം. പവിത്രാംകുന്നത്ത നമ്പൂതിരിയും അവർക്ക
ചാർന്നവൻ ഒരുത്തൻ കുടിയാൻ ഉണിച്ചാത്തൻ എന്ന പറയുന്ന അവന്റെ കാരണവന്മാര
പറമ്പും നെലവും കാണം ചാർത്തി യെഴുതി കൊടുത്തതിമ്മൽനിന്ന കഇകണക്ക
പറവാൻ ഉണ്ട എന്നും ബ്രാഹ്മണ സ്ത്രീകളെ മെക്കട്ട കയ്യെറിഇട്ട ഉണ്ടെന്നുംവെച്ച
നമ്പൂതിരി രാജ അവർകളെ അരിയത്ത ചെന്ന പറഞ്ഞ രാജാവ അവർകൾ ആളെ
അയച്ച ഉണിച്ചാത്തൻ എന്ന പറയുന്നവന തടുത്തകൊണ്ടു പൊഇ ആമത്തിൽ ഇട്ട
പലിശ കൊടുത്തത ഒന്നും മൊതൽ വെക്കാതെകണ്ട ജൊരാവരി ആയി കണക്കഉണ്ടാക്കി
ഉണിച്ചാത്തന്റെ കാണത്തിൽ തള്ളി ഹിമിസിച്ച കാണക്കരണവും വാങ്ങി കാണത്തിൽ
നമ്പൂതിരിക്ക ചെല്ലെണ്ട കഇകണക്ക കഴിച്ച പിന്നെയും അസാരം പൊറപ്പാട ഉള്ളതിന്ന
ബ്രാഹ്മണ സ്ത്രീകളെ മെക്കട്ട കയ്യെറീട്ട ഉണ്ട എന്നവെച്ച പെഴ ചെഇപ്പിച്ചുവെന്നും
നൂറഉറുപ്പ്യക്ക ഉണിച്ചാത്തൻ യെന്ന് പറയുന്നവന്റെ മെഇക്കും രാജ അവർകൾ പെഴക്ക്
കരണം യെഴുതിച്ച എന്നും ഉണ്ണിച്ചാത്തൻ എന്ന പറയുന്ന അവന്റെ കുഞ്ഞനും കുട്ടിയും
പാർക്കുന്ന കുടിഇരിപ്പ കുടിവെപ്പിച്ചുവെന്നും ഞാൻ പൊയവാഇ കുന്നമങ്ങലത്ത
പാർക്കുന്നെടത്ത വന്ന സങ്കടം പറെക ആയത. യെന്നാരെ ഞാൻ നമ്പൂതിരീനെ
വരുത്തി അദാലത്ത കച്ചെരിഇൽ പറയാതെ രാജാവ അവർകളൊട പറഞ്ഞ
ഉണിച്ചാത്തൻ യെന്ന പറെയുന്ന അവനെ പിടിച്ചകൊണ്ട പൊഇ ആമത്തിൽ ഇട്ട.
ഇപ്രകാരം കാരിയം കയിപ്പാൻ ആരെ കല്പന നമ്പൂതിരിക്കു എന്നും ഇപ്രകാരം
ചെയ്യിച്ചതിന്ന തലച്ചെരിക്ക കൂട്ടി അയക്കുക എന്നും നമ്പൂതിരിയൊട പറഞ്ഞ
പാർപ്പിച്ചതിന്റെശെഷം നമ്പൂതിരി ഒളിച്ച പൊഇ. രാജ അവർകളെ അരിയത്ത പൊഇ
ഞാൻ ഇപ്രകാരം ഒക്കയും പറഞ്ഞു എന്ന രാജാവ അവർകളൊട പറഞ്ഞാരെ കരണവും
കൊടുത്ത നമ്പൂതിരീന അയക്കാമെന്നും നെരപൊലെ വിസ്തരിച്ച കൊടുക്കണമെന്നും
രാജാവ അവർകൾ ഉണിച്ചാത്തനെകൊണ്ട പെഴക്ക എഴുതിച്ച കരണം എടുത്ത
കൊടുക്കാമെന്നും കച്ചെരിഇൽ പറയാതെകണ്ട കാരിയം കഴിച്ചത തെറ്റ തന്നെ യെന്ന
വെച്ച യെനക്ക എഴുതി അയക്ക ആയത. എന്നാരെ നവരാത്ത്രി കഴിഞ്ഞിട്ട കാരിയം
തീർക്കാമെന്ന പറകയും ചെയ്തു. അതിന്റെശെഷം പൊഴവായി മാപ്പളമാരെ
ലെഹളകൊണ്ട താമരച്ചെരിലെ ലെഹളകൊണ്ട തലച്ചെരിക്ക ഞാൻ ചെല്ലുവാൻ കല്പന
വരികകൊണ്ട കാരിയം തീർത്ത കൊടുത്തിട്ടും ഇല്ല. ബ്രാഹ്മണരെ കർമ്മം ഞാൻ
മൊടക്കീട്ടും ഇല്ല.

എട്ടാമത അന്ന്യായത്തിന്റെ ഉത്തരം. നികതിപ്പണം കൊടുക്കരുത എന്നും രാജ
അവർകളെ ചെന്ന കാണണ്ട എന്നും ഞാൻ എങ്കിലും ഞാൻ ആക്കിയവര എങ്കിലും
പറഞ്ഞിട്ടും ഇല്ല. കുമ്പഞ്ഞി നികിതി കൊടുക്കാതെകണ്ട ഇരുന്നാൽ ദൊഷം വരുമെന്ന
കുടിയാൻമാരൊട പറഞ്ഞി നികിതി പണം വാങ്ങി കൊടുത്തിട്ടെ ഉള്ളു.അതു കൂടാതെ
വിരൊധിച്ചിട്ടും ഇല്ല. മഹാരാജശ്രീ പീലിസ്സായ്പു അവർകൾക്ക രാജാവ അവർകൾ
യെന്നെകൊണ്ട അന്ന്യായം എഴുതി അയച്ചാരെ ഞാൻ തലച്ചെരിക്ക ചെല്ലണമെന്നവെച്ച
സായ്പു അവർകളെ കല്പന വന്നാരെ ഞാൻ തലച്ചെരി ചെന്ന ഈ യെഴുതിയപൊലെ
ഒക്കയും അറിവിച്ചതിന്റെശെഷം യെന്നെ കല്പിച്ചയക്കയും ചെയ്തു.

ഒമ്പതാമത അന്ന്യായത്തിന്റെ ഉത്തരം. രാജ അവർകൾ പൊഴക്കൽ ആള ആക്കി
മരത്തിന്നും മൊളക്കും ചുങ്കം എടുപ്പിക്കുന്ന എന്ന കെട്ടാരെ കടവത്തെക്ക ആള അയച്ച
രാജ അവർകൾ കല്പിച്ച ആക്കിയ ആളെ വരുത്തി ചുങ്കം എടുപ്പിക്കുവാൻ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/481&oldid=201207" എന്ന താളിൽനിന്ന് ശേഖരിച്ചത്