താൾ:39A8599.pdf/477

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 417

വന്ന കിഴൊത്ത കുക്കള നായരെ പുര ചുടുകയും ചെയ്തു. അവിടന്ന രണ്ട മുന്ന ദിവസം
കഴിഞ്ഞാരെ രണ്ട മാപ്പളമാരെ പൊരയും ഒരു നായരെ വീടും ചുട്ട ആള വഴിപൊലെ
തുൻമ്പാഇട്ടും യില്ല. പാലാട്ട കുട്ടിര എറനാട്ടുകര ഇന്ന തമ്പലങ്ങാട്ട പരിയ്യയി
കുറുമ്പ്രനാട്ടുന്നും വന്ന താമരശ്ശെരി നിന്നതിന്റെ ശെഷം അവരിഇരിവരും ആയിട്ടും
മാക്കാട്ടു നാമ്പൂരിയും നെല്ലിയാറ പറമ്പത്ത കാണുആയിട്ടും ആ മാപ്പളമാര ഇരിക്കുന്നെ
പറമ്പ ഇവര ഇരിവരും കൂടി ഒഴിപ്പിക്കകൊണ്ട അവര എറനാട്ടുകരെ കടന്നപൊയി
സെയിതിന്റെ ഒന്നിച്ചകൂടി മക്കാട്ട നമ്പൂരിന്റെ അവിടെ രാക്കുറ്റിൽ കടന്ന കവരുകയും
കാണുന്റെ അമ്മ പിടിക്കയും പൊഴ വായെ നാട്ടിൽ ചിന്നൻ പട്ടരുടെ അവിടെ കടന്ന
കവരുകയും ചെയ്താരെ ഞങ്ങള എല്ലാവരും കൂടി കുട്ടിരായനെ പറഞ്ഞയച്ചാരെ അവരെ
കാണായ്ക കൊണ്ട അവരുടെ കൂടടത്തിൽ കുടിയെ ചിലരെ കണ്ട മുട്ടിച്ചാരെ ആ
പണ്ടങ്ങൾ കിട്ടി ബൊധിപ്പിക്കയും ചെയ്തു. എന്നാരെ ഇവര പൊന്തര കടന്ന തെയ്യമ്പാടി
കളൊട പിടിച്ച പറിക്കയും അത്തിക്കൊട്ട ഉണിക്കൊരെൻ നായരുടെ പുരചുടുകയും
അടിമ പിടിക്കയും കരിങ്ങറപുറത്ത നായരുടെ ചിറമനെ വെടിവെച്ചു കൊല്ലുകയും
ചെയ്യാരെ സ്വാമി അവർകൾ താമരശ്ശെരി വന്ന ഞങ്ങളെല്ലാവരെയും ചൊല്ലിവിട്ടാരെ
ഞങ്ങൾ അവിടെ ചെന്ന ഈ സങ്കടങ്ങൾക്ക എന്ത വെണ്ടുംയെന്ന വിചാരിച്ചാരെ
നിങ്ങൾ അതിൽ ചിലരെ പിടിച്ച തരണമെന്ന സ്വാമി അവർകൾ പറഞ്ഞതിന്റെ ശെഷം
നാട്ടിൽ നായിമ്മാരെയും ഞങ്ങളെയും കൂട അയച്ചാൽ പിടിച്ചുകൊണ്ടു വരാമെന്നും
അല്ലങ്കിൽ ഒന്ന അനുഭവിച്ച വരാമെന്നും പറഞ്ഞാരെ ഈ നാട്ടിൽ യെറ്റങ്ങൾ ചെയ്യുന്നത
നിങ്ങളെ മനസ്സ കൂടീട്ട അത്രെ ആകുന്ന യെന്ന നായിന്മാര പറഞ്ഞിനില്ക്കുന്നെ
സമയത്ത സെഇതിന്റെ ആള കുപ്പാറത്ത കെളു യെന്ന പുളിയനും വരികയും മറ്റും
ചിലരും കൂടി പെരുര ഇല്ലവും ഇരിങ്ങാണിക്കൊട്ട ഇല്ലവും കൊയപ്പുലാങ്ങൽ നായരുടെ
വീടും ചുടുകയും ചെയ്തു. എന്നാരെ സ്വാമി അവർകൾ വടക്കൊട്ട പൊന്നതിന്റെ ശെഷം
കൊടുവള്ളി ചാവടിചുടുകയും ചുരത്തിന്റെ താഴെ നിൽക്കുന്നെ ചുങ്കക്കാരനെ
വെട്ടിക്കൊല്ലുകയും ചെയ്തത. അന്നഷിച്ചെടത്ത ചുങ്കക്കാരനെ വെട്ടിക്കൊല്ലുമ്പൊൾ
അവന്റെ കുട ഒന്നിച്ച ഒരുത്തൻ കൂടി ഉണ്ടായിരുന്നു. അവനൊടു അന്നഷിച്ചാരെ
വെട്ടിക്കൊന്നത നായന്മാര ആകുന്ന എന്നത്രെ അവൻ പറഞ്ഞ കെട്ടത. ചാവടി ചുട്ട
ആളെ വഴിപൊലെ തുൻമ്പ ഉണ്ടായിട്ടും ഇല്ല. താമരശ്ശെരി കൂക്കള രാമൻ പുള്ള
നൂരത്തറഇൽനിന്ന ഒരു പട്ടരൊട യെതാനും പണവും പിടിച്ച പറ്റി ആപ്പട്ടരെ വെട്ടി
ക്കൊല്ലുവാൻ പുറപ്പെട്ട സമയത്ത പട്ടര ഒടിപ്പൊന്നു എന്ന പട്ടര പറഞ്ഞകെൾക്കയും
ചെയ്തു. ഇപക്രാരം നാട്ടിൽ ഉണ്ടാകുന്ന അവസ്ഥക്ക ഞങ്ങടെ മനസ്സ കൂടിട്ട ആകുന്ന
എന്ന ഈ നാട്ടിൽ ഉള്ള നായിന്മാര പറയുന്നത ഞങ്ങൾക്ക സങ്കടം തന്നെയെല്ലൊ
ആകുന്ന. മുൻമ്പിനാൽ കഴിഞ്ഞിട്ട ഉള്ളവരും ഇപ്പൊൾ ഉള്ള ഞങ്ങളും
നാട്ടിലക്കയെങ്കിലും നാട അടക്കുന്ന കൊതുമ്മക്കയെങ്കിലും ഒരു ദൊഷം ചെയ്തിട്ടും
ചെയ് വാൻ ഭാവിച്ചിട്ടുമില്ലായിരുന്നു. ഞങ്ങളെയും ഞങ്ങടെ കുഞ്ഞുകുട്ടീനയും
അന്ന്വെഷിച്ച രെക്ഷിച്ചു കൊള്ളുകയും വെണ്ടി ഇരിക്കുന്നു. മീനം 27 നു ഇങ്കിരിയസ്സ
കൊല്ലം 1798 ആമത എപ്രെൽ മാസം 7 നു എഴുതിയത. എടവമാസം 24 നു ജൂൻമാസം
4 നു കൊളക്കാട്ട നിന്ന കവാട സായ്പു അവർകൾ തന്നത പെർപ്പാക്കിയത.

941 I

1089 ആമത മഹാരാജശ്രീ കവാട സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക
കൊളക്കാട്ട തറഇൽ പാർക്കുന്ന തടത്തിൽ ചെഖരൻ സത്യം ചെയ്ത യെഴുതി കൊടുത്ത
കഇച്ചീട്ട അവത. കൊളക്കാടൻ ഉണിച്ചാത്തകുട്ടി പറഞ്ഞു നീ കച്ചെരിക്ക തീവെച്ച
വരണമെന്ന. രണ്ട മൂന്ന പ്രാവിശ്യം പറഞ്ഞാരെ ഞാൻ അത അനുസരിക്കാണ്ട
പാർത്തതിന്റെ ശെഷം മീനമാസം 13 നു കൊട്ടിപൊറിത്തന്നെ അയിയവും കഴിഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/477&oldid=201198" എന്ന താളിൽനിന്ന് ശേഖരിച്ചത്