താൾ:39A8599.pdf/474

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

414 തലശ്ശേരി രേഖകൾ

നാം കടം വാങ്ങി കുമ്പഞ്ഞിക്ക അടച്ചിട്ടുള്ള മുതലും പിരിച്ച നമുക്കു തരുവാനും
കൃപകടാക്ഷം ഉണ്ടാകയും വെണം. അതല്ലാതെ നാം ചൊതിച്ചാൽ കുടിയാൻമാര
നികിതി നെരാഇട്ട തന്നു കഴികയും ഇല്ല. നാമെങ്കിലും നമ്മുടെ കാര്യസ്ഥന്മാര എങ്കിലും
ഇന്നെപക്രാരം പ്രയത്നം ചെയ്യണമെന്ന കല്പിച്ചാൽ അപക്രാരം പ്രയത്നം ചെയ്കയും
ആം. ഇ അവസ്ഥ ഒക്കയും വഴിപൊലെ വിസ്തരിച്ച നെരാക്കി നടത്തിച്ച രക്ഷിക്കയും
വെണം.

939 I

1087 ആമത കുളക്കാട്ടനിന്ന കവാട സായ്പു അവർകൾ തന്ന ഒല അരജിയുടെ
പെർപ്പ. മഹാരാജശ്രീ കവാട സായ്പു അവർകളുടെ സന്നിദാനത്തിങ്കലെക്ക
വെളയാട്ടശെരി പണിക്കരും കല്ലുവീട്ടിൽ കുറുപ്പും കരിങ്ങംപുറത്ത പണിക്കരും
മെലെടത്ത ചാലഇൽ കുറുപ്പും അതതിക്കൊട്ട ഉണ്ണിക്കൻന്നായരും കീഴെടത്തനായരും
ശെഷം നാട്ടുകാരും കൂടി ഹരിജി, സന്നിധാനത്തിങ്കൽ നിന്ന രാജശ്രീ ദൊറൊക സ്വാമി
അവർകളുടെ പക്കൽ കൊടുത്തയച്ച ബുദ്ധി ഉത്തരം വാഇച്ച വസ്ഥയും അറിഞ്ഞു.
നാട്ടിൽ ദുഷ്ടൻമ്മാരുടെ ഉപദ്രവങ്ങൾ കൊണ്ട ഞങ്ങടെ സങ്കടങ്ങൾ വിവരം ആഇട്ട
എഴുതി അയക്കണമെനെല്ലൊ ഉത്തരത്തിൽ ആകുന്ന. ഈ രാജ്യത്ത 71 മത
മെട മാസത്തിൽ കുറുമ്പ്രനാട്ട കെഴക്കൊത്തറ ഇൽ പാറയൊട്ടിൽ ചെയ്യും കറുത്ത
മൊഇതിയനും തെക്കൻ ശെയ്യവിന്റെ അനുജൻ മൊയ്തിയൻ അവന്റെകൂട രണ്ടുനാല
ആളകളും കൂട താമരച്ചെരി രാരൊത്ത തറയിൽ പെരുമണ്ണാന്റെ അവിടെക്കടന്നു
പെരുമണ്ണാനയും വെട്ടിക്കൊന്ന പെരുമണ്ണാത്തീനയും വെട്ടി അവിടെയുള്ള വസ്തു
മുതലുകൾ ഒക്കയും കവർന്ന കൊണ്ടുപൊഇ. അതിനറെശെഷം കുറുമ്പ്രനാട്ട ചിന്നയ്യ്യൻ
കാരിയക്കാർക്ക ആ വർത്തമാനങ്ങൾ നാഇന്മാരും മാപ്പളമാരും കൂടി എഴുതി അയച്ച
തിന്റെ ശെഷം കാരിയക്കാര ആളെ അയച്ചു പറയൊട്ടിൽ ചെയ്തതിനെ തടുത്ത കൊണ്ടു
പൊകുന്ന വഴിക്കുന്ന അവൻ പാഞ്ഞിപൊകുമ്പൊൾ കല്പന കൂടാതെ കണ്ട
വെടിവെക്കെണ്ടിവന്നു പൊഇ, വെടികൊണ്ട അവൻ മരിച്ചു പൊകയും ചെയ്തു. ആ
യെടവമാസത്തിൽ തന്നെ അവന്റെ മുന്നിൽ വഴിക്കാര കരിപ്പുര കുഞ്ഞിഅമ്മതും
പാടത്തിൽ പക്കുറുവും പറശ്ശെരി പറമ്പിൽ കുഞ്ഞിപ്പരിയ്യയും തവളാകുഇൽ മുയ്തിയും
കൂട ആറുപെറത്ത തറഇൽ നാക്കാരത്ത എരൊമൻ നായര അറപെറത്ത മുസ്സതിനെ
വെടിവെച്ച കൊല്ലുകയും ചെയ്തു. എന്നതിന്റെശെഷം 72 ആമത മകരമാസത്തിൽ
തെക്കെൻ സെയ്തുവും യെതാനും ആളുകളും കൂട പറമ്പത്ത കാവിൽ തറഇൽ
വെളയാട്ടയെശരി പണിക്കരുടെ കളരിയും പൊരയും ചുട്ട പത്തു.മുപ്പതു വെടിയും വെച്ചി
പൊകയും ചെയ്തു. 73 ആമത കന്നിമാസത്തിൽ പറമ്പത്തകാവിൽ തറയിന്ന പണിക്കരെ
പടിക്കുന്ന മുന്ന അടിമ പിടിച്ചുകൊണ്ടു പൊയ അവസ്ഥക്ക അദാലത്ത കച്ചെരി ഇൽ
സങ്കടം പറഞ്ഞ പാർത്താന്റെ നാട്ടുകാര മാപ്പളമാരെ വരുത്തി പറഞ്ഞതിന്റെ ശെഷം
തെക്കൻ സെയ്തി ആകുന്ന കൊണ്ടുപൊയത എന്ന പറഞ്ഞ അവനുമായിക്കണ്ട പറഞ്ഞി
അവനൊടു വാങ്ങി എന്ന പറഞ്ഞി കച്ചെരിഇൽ കൊണ്ടുവന്ന ദൊറൊക്ക സ്വാമി
മുൻമ്പാക പണിക്കർക്ക അടിമകൊടുത്ത മുൻമ്പെ കളരിയും പൊരയും ചുട്ടത സെയിത
ആയത എന്നും പറഞ്ഞു. ആയതു ഞങ്ങള എല്ലാവരും കൂടി പണീപ്പിച്ച
കൊടുക്കാമെന്നും ഇനി നാട്ടിൽ മാപ്പളമാര നാട്ടിൽ ഒര അനർത്ഥങ്ങളുണ്ടാക്കിയാൽ
അവരെ ഞങ്ങള പിടിച്ച തരാമെന്ന എഴുതി കുഞ്ഞിപ്പക്കന്റെ മുപ്പനെ കച്ചെരിഇൽ
മൂന്നാമനായി കൊടുക്കയും ചെയ്തു. നായിൻമാര ഒര അനർത്ഥം ഉണ്ടാക്കിയാൽ
അവനെ പിടിച്ചു തരാമെന്ന ഞങ്ങളും എഴുതി കൊടുക്കയും ചെയ്തു. എന്നതിന്റെ
ശെഷം വൃശ്ചികമാസത്തിൽ പറമ്പത്ത കാവിൽ കെഴക്കെടത്ത നമ്പരുടെ വീടു
ചുട്ടതിന്റെ ശെഷം ദൊറൊക്ക സ്വാമി കുഞ്ഞിപക്രു മൂപ്പനെക്കൊളെള്ള ആളെ അയച്ച

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/474&oldid=201192" എന്ന താളിൽനിന്ന് ശേഖരിച്ചത്