താൾ:39A8599.pdf/469

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 409

കാരണവൻ മാനെലെ സൂപ്പി കടത്തനാട്ട ഇരിക്കും അവിണാനമ്പർ നമ്പ്യാർക്കൊ 625
പണം കടവും കൊടുത്ത കാണവും കുഴിക്കാണവും ഇട്ട ഒരു കണ്ടി പറമ്പ നമ്പ്യാറ
എഴുതി കൊടുത്തതിന്റെ ശെഷം എന്റെ കാരണവൻ ആപ്പറമ്പത്ത ഉഭയം
നെരത്തിയതിന്റെ ശെഷം യെന്റെ കാരണവനും മരിച്ച പറമ്പ തന്നെ. നമ്പ്യാറ
ചത്തതിന്റെ ശെഷം ഞാൻ ആയാരെ ആപ്പറമ്പ നിറുമ്പിരിയാദം എന്റെ പെണ്ണും
പിള്ളയിനയും ആ പ്പറമ്പത്തിന ആട്ടിക്കിഴിച്ച പറമ്പ തന്നെ നമ്പ്യാറ അനിന്തരവൻ
അവിണാകണാരൻ പറ്റി അങ്ങു എടുത്തൊള്ളുകയും ചെയ്തു. എന്നതിന്റെ ശെഷം മൂസ്സ
പലെ നെല ഇലും എന്റെ പറമ്പ എന്തകൊണ്ടു തരാഞ്ഞത എന്ന ചൊതിച്ചാരെ അവർ
പറഞ്ഞു നിന്റെ കാരണവന്റെ മകൻ അസാരം കണക്ക തരുവാൻ ഉള്ളതിന അത്ത്രെ
പറമ്പ എടുത്തത. എന്നതിന്റെ ശെഷം പറമ്പ കൊടുക്കായ്ക്ക ക്കൊണ്ട ഇപ്രകാരം മൂസ്സ
വന്ന കച്ചെരീൽ അഞ്ഞായം വെച്ചാരെ അവിണാച്ചാത്തപ്പന വിളിപ്പാൻ ശിപ്പാഈന
അയച്ചാരെ ചാത്തപ്പൻ പറെക ആയത എനക്ക തമ്പുരാന്റെ കല്പന ഉണ്ടെങ്കിലെ
ഞാൻ കച്ചെരി ഇൽ വരും. അപ്രകാരം പറഞ്ഞാരെ ശിപ്പാഇ മടങ്ങി വരികയും ചെയ്തു.
പിറ്റെ ദിവസം അവന വിളിപ്പാൻ രണ്ടു ശിപ്പായിന അയച്ചാരെ അവന്റെ പെർക്ക കാര്യം
പറവാൻ ആ ഇട്ട കൂമുള്ളി അനന്ത നമ്പ്യാര കച്ചെരിക്ക വരികയും ചെയ്തു. എന്ന
തിന്റെ ശെഷം ആക്കാരിയം രണ്ടു മുന്ന പ്രാവിശ്യം വിസ്തരിച്ചാരെ അവന്റെ പറമ്പ
എടുത്തു കൊള്ളുവാൻ എന്ത സങ്ങതിയെന്ന ചൊതിച്ചാരെ നമ്പ്യാറ പറഞ്ഞു മൂസ്സെ
ന്റെ കാരണവന്റെ മകൻ അസാരം പണം തരുവാനുണ്ടായിട്ട അത്ത്രെ പറമ്പ ഇങ്ങ
എടുത്തത. ആയതകണ്ട മകൻ മരിച്ച പൊഇരിക്കുന്ന. അവന്റെ അനന്തി
രക്കാറ കൂട്ടിക്കൊണ്ട നാല ദിവസത്തിൽ അകത്ത ആക്കാരിയം പറഞ്ഞു തീർത്ത
തരികയും ചെയ്യാം. അപ്രകാരം പറഞ്ഞ അന്ന അവല അയക്കയും ചെയ്തു. എന്ന
തിന്റെ ശെഷം അനന്തിരക്കാരനയും കൂട്ടിക്കൊണ്ട അനന്തനമ്പ്യാറ കച്ചെരിക്ക വന്ന
അക്കാരിയം വിസ്തരിച്ചു നൊക്കുമ്പൊൾ മകൻ കൊടുക്കെണ്ട പണത്തിന മൂസ്സെന്റെ
പറമ്പ എടുത്തൊള്ളുവാൻ സങ്ങതി ഇല്ലല്ലൊ. എന്നാരെ മകന്റെ അനന്തിരക്കാര പറഞ്ഞു
മകൻ തരെണ്ടെ പണം ഞാങ്ങൾ തരാ. മുസ്സെന്റെ പറമ്പ ഞാങ്ങൾ തരെണ്ടെ പണത്തിന്ന
എടുക്കയും വെണ്ട. എന്നാരെ നമ്പ്യാറ പറഞ്ഞു പറമ്പ മൂസ്സക്ക തന്നെ സമ്മതിച്ചു
കൊടുക്കെണ്ടിക്കിൽ മകരമാസം 2 നു അവിണാ ചാത്തപ്പന കൂട്ടിക്കൊണ്ടു വന്ന
ഒന്നിരിക്കിൽ അവന്റെ പണം കൊടുക്കാം. അത അല്ല എന്ന വരികിൽ അവന്റെ പറമ്പ
സമ്മതിച്ച കൊടുക്കാം യെന്ന പറഞ്ഞി പൊഇട്ട അന്ന വരായ്ക കൊണ്ട മകരമാസം 4 നു
ശിപ്പാഇ കുഞ്ഞിപ്പൊര ഇൽ മൊയിതിയൻ കുട്ടിനയും തെയാരത്തിലെ മൂസ്സാനയും
ചാത്തപ്പന വിളിപ്പാൻ അയച്ചാരെ ചാത്തപ്പൻ അവരൊട പറക ആയത. ഇപ്രകാരം
ഓരൊരെ പറമ്പ ഞാങ്ങൾ എടുത്തത സമ്മതിച്ചു കൊടുക്കെണ്ടിക്കിൽ തമ്പുരാന്റെ
കല്പന ഇല്ലാതെ കണ്ട ഞാങ്ങൾ സമ്മതിച്ചു കൊടുക്കയും ഇല്ല. അപ്രകാരം
പറഞ്ഞയച്ചാരെ വരായ്ക കൊണ്ട മൂസ്സ ഇന്റെ പറമ്പത്ത ഇരിക്കുന്നെ നായരെ
പൊരവാതിലും അടച്ചി കെട്ടി വകയും വിരൊധിച്ചു. എന്നിട്ടും അക്കാരിയം പറവാനായിട്ട
വന്നതും ഇല്ല. എന്നതിന്റെ ശെഷം അപ്പറമ്പത്തെ ചരക്ക ചെതം വന്ന
പൊകുന്നതു കൊണ്ട മകരമാസം12 നു മെൽപ്പറെഞ്ഞ ശിപ്പായികള രണ്ടിനയും അയച്ചു.
അപ്പറമ്പത്തെ മൊളക പറിപ്പിച്ചി അളത്തം കണ്ട മൂന്നാമൻ കയ്ക്കൽ വെക്കയും ചെയ്തു.
എന്നതിന്റെ ശെഷം മീന മാസം 26 നു മുസ്സു കച്ചെരി ഇൽ വന്ന പറക ആയത, യെന്റെ
പറമ്പത്തെ തെങ്ങ വീണ ചെതം വന്നു പൊകും എന്ന പറഞ്ഞാരെ അന്ന മുസ്സെന്റെ
ഒന്നിച്ച ഒരു ശിപ്പായിന അയക്കയും ചെയ്തു. എന്നതിന്റെ ശെഷം അപ്പറമ്പത്ത ചെന്ന
ഒരു തെങ്ങുമെൽ തീയ്യന കയറ്റി തെങ്ങ പറിക്കുമ്പൾ അവിണാച്ചാത്തപ്പന്റെ
വാലിയക്കാരും തമ്പുരാന്റെ ശിപ്പാഇകളും വന്ന മൂസ്സെന പിടിച്ച വലിച്ച കുറ്റുപ്പുറത്ത
കൊണ്ടു പൊകുമ്പൊൾ ഇങ്ങുന്ന അയച്ച ശിപ്പാ ഇ പറഞ്ഞു ചെതം വന്നെ ചരക്ക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/469&oldid=201182" എന്ന താളിൽനിന്ന് ശേഖരിച്ചത്