താൾ:39A8599.pdf/468

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

408 തലശ്ശേരി രേഖകൾ

ബൊധിപ്പിച്ച. അതിന്റെ രെശ്ശീതിയും ശെഷം നമ്മുടെ അവകാശവും നാം കടം വാങ്ങി
കൊമ്പിഞ്ഞിക്ക അടച്ചിട്ടുള്ള മുതലും പിരിച്ചു നമുക്ക തരുവാൻ കൃപ കടാക്ഷം ഉണ്ടാഇ
വരികയും വെണം. അല്ലാതെ നാം ചൊതിച്ചാൽ നെർക്കൊണ്ട കുടിയാമ്മാര നികിതി
നെരാഇട്ട തന്നെ കഴികയും ഇല്ല. നാമെങ്കിലും നമ്മുടെ കാര്യസ്ഥൻന്മാര എങ്കിലും ഇന്നെ
പ്രകാരം പ്രെത്നം ചെയ്യണമെന്ന കല്പിച്ചാൽ അപ്രകാരം പ്രയത്നം ചെയ്തകയും ആം. ഇ
അവസ്ഥ ഒക്കയും വഴിപൊലെ വിസ്തരിച്ച നെരാക്കി നടത്തിച്ച രെക്ഷിക്കയും വെണം.
എന്നാൽ കൊല്ലം 973 ആമത മെടമാസം 21 നു എഴുതിയത. ഇടവമാസം 5 നു വന്നത.
അന്ന തന്നെ പെർപ്പാക്കി കൊടുത്തു.

929 I

1077 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി ജെമിസ്സ ഇഷ്ടിവിൻ
സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ രണ്ടു തറഇന്ന
അർണ്ണാചല പട്ടര എഴുതിയ അരജി. തൊള്ളാളരത്ത അയിമ്പത്ത അഞ്ചിന്ന മുൻമ്പെ
കൊമ്പിഞ്ഞി പണ്ടാരത്തിന്ന തീയൻ പൊഴായി വർദ്ദിയർക്ക തൊക്ക കൊടുത്ത.
ആത്തൊക്ക രണ്ടു തറഇൽ ചില തീയർക്ക വയിർദ്ദിയൻ 39 കൊടുക്കയും ചെയ്തു.
അഇമ്പത്ത അഞ്ചൊളം കൊമ്പിഞ്ഞി ക്കല്പനക്ക വയിർദ്ദിയൻ മാസപ്പടിയും വാങ്ങി
ആളുകൾക്കും കൊടുത്ത ഇരുന്ന. എന്നതിന്റെ ശെഷം അമ്പത്തഞ്ചിൽ ഢിപ്പുന്റെ
കല്പനക്ക ചെറക്കൽ രാജാ അവർകൾ രണ്ടു തറ അടക്കും മ്പൊൾ വഇർദ്ദിയൻ
രാജാവിന ക്കണ്ട രാജാവ അവർകളുടെ കല്പനക്ക കൊറെയ ദിവസം നടന്നിരുന്നു.
വഇദ്ദിയർ കഴിഞ്ഞതിന്റെ ശെഷം 61 ൽ മൊഴപ്പിലങ്ങാട്ട അനന്തൻ കണക്കപ്പിള്ളക്ക
മൊഴപ്പിലങ്ങാട്ട ഹൊബിളി പാറപത്ത്യം രാജാവ അവർകൾ കൊടുത്ത നടന്ന പൊരു
മ്പൊൾ ചില കുടിയാന്മാരൊടു പിടിച്ചു പറ്റിയ തൊക്കും കെറെയാളെ സൊകാരിയം വഹ
തൊക്കും ചിലെ തീയർക്ക കൊടുത്തിരുന്നു. 66 ൽ രാജാവ അവർകൾ അനന്തൻ
കണക്കപ്പിളെള്ളന പിടിച്ച വെലങ്ങിലാക്കിയതിന്റെ ശെഷം രാജാവ അവർകൾ പാലക്കൽ
അമ്പൂന കല്പിച്ചയച്ചി. കണക്കപ്പിള്ളക്ക രണ്ടു തറഇൽ കിട്ടെണ്ടെ ഉറുപ്പ്യകളും
തൊക്കുകളും വാങ്ങി ഉറുപ്പ്യക്ക കണക്കൊലയും തൊക്കിന പുക്കുവാറും കൊടുത്ത.
ഇപ്പൊൾ കണക്കപ്പിള്ള കുടിയാന്മാരൊടു വഇദ്ദിയൻ കൊമ്പിഞ്ഞി പണ്ടാരത്തിന്ന വാങ്ങി
കൊടുത്ത തൊക്കും സൊകാരിയം കൊടുത്ത തൊക്കും തരണമെന്ന കുടിയാന്മാര
രാത്രിൽ പുര വളഞ്ഞിപിടിച്ചു കെട്ടി ക്കൊണ്ടുപൊയി ചിലര അടിച്ച തൊക്കും ഉറുപ്പികയും
വാങ്ങുകയും ചെയ്തു. ചിലരൊട മുട്ടി ഇരിക്കുന്ന. ആയതു കൊണ്ട കുടിയാന്മാര ഇവിട
കച്ചെരി ഇൽ വന്ന അന്ന്യായം പറെക്കൊണ്ട കുടിയാമ്മാര തന്നെ അങ്ങൊട്ട
പറഞ്ഞയച്ചിട്ടും ഉണ്ട. കുടിയാന്മാര അവിട വന്ന സങ്കടം കെൾപ്പിക്കുമ്പൊൾ സായ്പു
അവർകൾക്ക വർത്തമാനം മനസ്സിലാകയും ചെയ്യും. ഇപ്രകാരം അവരവർക്ക തൊന്നിയ
കല്പന നടത്തിയാൽ കുടിയാൻമാര നാട്ടിൽ കുടി ഇരുന്ന നികിതിപ്പണം എടുത്ത
പൊരുന്നത ഞെരിക്കം തന്നെ ആകുന്ന. എന്നാൽ കൊല്ലം 973 ആമത എടവമാസം 5 നു
എഴുതിയ അരജി. 7 നു മെഇ മാസം 18 നു വന്നത.

930 I

1078 ആമത മഹാരാജശ്രീ വടക്കെ അധികാരി ഇഷ്ടിവിൻ സായ്പു അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകര മുട്ടുങ്കൽ ദൊറൊഗ ആയ്യാറകത്ത സൂപ്പി
എഴുതിയത. എന്നാൽ കൊല്ലം 973 ആമത വൃശ്ചികമാസം 17 നു കടുത്തനാട്ട ഇരിക്കും
മാമ്പെലെ മൂസ്സ വടകരക്കച്ചെരിഇൽ വന്ന അന്ന്യായം കെൾപ്പിക്ക ആയത. എന്റെ
39. വൈദ്യൻ എന്നു ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/468&oldid=201180" എന്ന താളിൽനിന്ന് ശേഖരിച്ചത്