താൾ:39A8599.pdf/467

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 407

സന്തൊഷമാകയും ചെയ്തു. കുറുമ്പ്രനാട്ടും താമരച്ചെരിയും നികിതി പണം പിരി
യെണ്ടുന്നതിന താമസം ആയി വരിക കൊണ്ടും ഇക്കൊല്ലം ഒന്നാം ഗഡു വരയും
കച്ചൊടക്കാരുടെ മനസ്സു വരുത്തി കടം വാങ്ങീട്ടും പിരിയുന്ന പണം പിരിച്ചിട്ടും പണ്ടാര
ത്തിൽ നെര നടന്ന വന്ന കടം വാങ്ങിയതിനും നാട്ടുപണം പിരിഞ്ഞ അടയാതെ
കടക്കാരുടെ മുട്ടും അധികമാ ഇ വന്നിരിക്കുന്നു. കടം വാങ്ങിയതിന പലിശ കയരുക
കൊണ്ട നമുക്ക കല്പിച്ച വെച്ചിട്ടുള്ള അവകാശമുതലും നമുക്ക അനുഭവിപ്പാൻ സങ്ങതി
വരാതെ ആയിരിക്കുന്ന. കുടികള ഒന്നിനു മുന്ന കൊടുത്താലും കച്ചൊടക്കാരന കടം
അടയാതെ കണ്ടും നികിതി നിലുവ തീരാതെ കണ്ടും ആയിരിക്കുന്ന. കുറമ്പ്രനാട്ട നായര മുഖ്യസ്തൻമ്മാരുടെ അതിക്ക്രമവും താമരച്ചെരി മാപ്പളമാരുടെ അതിക്ക്രമവും അധിക
മാഇ വരിക കൊണ്ടും ആയത അമർച്ച വരുത്തി നെര നടത്താൻ ഇപ്പഴത്തെ ദൊറൊഗ
പ്രാപ്തി ആഇ കാണായക കൊണ്ടും ചാവടിക്കാര കുടികളിൽ ഉപദ്രവിക്കുന്നതിന
കുറവില്ലായ്ക്കക്കൊണ്ടും നമ്മകൊണ്ടു മിശ്രമുണ്ടാ എന്ന വരുത്തരുതെന്ന സൂക്ഷിച്ച
ഇരിക്കയാകുന്ന. ഈ നാടുകളിന്ന നികിതി നിലുവു പണം പിരിച്ച പണ്ടാരത്തിൽ
ബൊധിപ്പിക്കെണ്ടുന്നത ബൊധിപ്പിപ്പാനും ശെഷം കടക്കാരന കൊടുപ്പാനും നമ്മുടെ
അവകാശം നമുക്ക അനുഭവിപ്പാനും സായ്പുമാര ഒരുത്തര കൂടി കല്പിച്ച കാരിയങ്ങൾ
ഗുണമാക്കി നടത്തി രെക്ഷിപ്പാൻ ദയ കടാക്ഷം ഉണ്ടാകയും വെണ്ടി ഇരിക്കുന്ന. എന്നാൽ
കൊല്ലം 973 ആമത മെടമാസം 31 നു എഴുതിയത. ഇടവമാസം 5 നു മെഇമാസം 16 നു
വന്നത.

928 I

1076 ആമത രാജമാന്യ രാജശ്രീ കവാട സായ്പു അവർകൾക്ക കുറുമ്പ്രനാട്ട
വീരവർമ്മരാജാ അവർകൾ സലാം. താമരച്ചെരി നാട്ടിൽ 70 ആമതതിൽ കാനഗൊവി
കൾ പണ്ണമാശി നൊക്കി എഴുതുവാൻ വന്നപ്പൊൾ അവര നൊക്കി എഴുതിയ പ്രകാരം
തറഇൽ മെനവൻ മ്മാർക്ക എഴുതിച്ചു കണക്കിൽ ആകയിട്ട നൊക്കിയാരെ താമരച്ചെരി
നാല ഹൊബളീൽ 27000 പണവും പതിനൊന്ന തറഇൽ 7000 പണവും കണ്ടും
കൊഴിക്കൊട്ട ചെന്ന കച്ചെരി ഇന്ന കണക്ക തീർത്തപ്പൊൾ താമരച്ചെരി പതിനൊന്ന തറ
കുടി അമ്പത്തി രണ്ടിൽ ചില്ലാനം പണം നടപ്പ രണ്ടാ ഇരത്ത അഞ്ഞുറ്റ ഇരുപത്ത ആറ
പണം തരശിൽ നടപ്പ ഉണ്ടാകുമെന്ന കണക്ക ആക്കി കരാർന്നാമം എഴുതിക്കയും ചെയ്തു.
അപ്പൊൾ ഇ സങ്കടം ഇഷ്ടിവിൻ സായ്പു അവർകളൊട പറഞ്ഞു. 24000 പണം നൊക്കി
എഴുതിയതിന 54000 പണത്തിന കരാർന്നാമം എഴുതി നികിതി എടുക്കെണ്ടുന്നത
എങ്ങനെ എന്ന ചൊതിച്ചാരെ കാനശൊവീന അയക്കാമെന്ന നികിതി കുടിവിവരം
അമ്പത്ത നാലാ ഇരത്ത ചില്ലാനം കണക്ക തരുമെന്ന പറഞ്ഞ കരാർന്നാമത്തിന
ഒപ്പിടുകയും ചെയ്തു. 71 ആമതിൽ കാനഗൊവി വന്ന കണക്കകൊണ്ട പറഞ്ഞിട്ട
താമരച്ചെരി നികിതി ഒപ്പിച്ച തന്നതും ഇല്ല. താമരച്ചെരി നികിതി ഒക്കുന്നില്ലായെന്നും
അതന്നൊക്കി ഒപ്പിച്ച തരുവാൻ കല്പന വെണമെന്ന 71 ൽ കുമിശനർ സായ്പുമ്മാര
വന്നാരയും സങ്കടം പറഞ്ഞു. 72 ആമതിൽ ബഹുമാനപ്പെട്ടെ ഗൌണർ സായ്പു
അവർകൾ തലച്ചെരി വന്നാരെ അവിടയും അന്നുള്ള കുമിശനർ സായ്പുമാരൊടും
പറകയും ചെയ്തു. ഇത്രനെരവും നികിതി ഒപ്പിച്ച തരിക ഉണ്ടായതും ഇല്ല. നികിതി
ഇത്രനാളും കടം വാങ്ങി കൊമ്പിഞ്ഞിക്ക ബൊധിപ്പിക്കയും ചെയ്തു. എഴുപത്തിമൂന്നാമത
രണ്ടാം ഗഡു മുതൽ രാജ്യത്ത നികിതി ഒപ്പിച്ചതന്നല്ലാതെ കൊമ്പിഞ്ഞിക്ക ദ്രവ്യം നമ്മാൽ
ബൊധിപ്പിച്ച കഴികയും ഇല്ല. കുറുമ്പ്രനാട്ട 69 ആമത മുതൽ 73 ആമത വരക്ക നമ്മുടെ
കാര്യസ്ഥന്മാര നികിതി പിരിച്ചി എടുത്തത കഴിച്ചു നിൽപ്പുള്ള ദ്രവ്യം സായ്പു അവർ
കൾ തന്നെ കുട്ടി അയച്ചാരെ വരുത്തി കണക്ക നൊക്കി നിൽക്കുന്ന പണം വാങ്ങി
കൊമ്പിഞ്ഞിക്ക രണ്ടാമത്തയും മൂന്നാമത്തയും ഗഡുവിന്റെ ദ്രവ്യം കൊമ്പിഞ്ഞിക്ക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/467&oldid=201178" എന്ന താളിൽനിന്ന് ശേഖരിച്ചത്