താൾ:39A8599.pdf/465

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 405

922 I

1071 ആമത 8 ആമത. മഹാരാജശ്രീ വടക്കെ പകുതിയിൽ അധികാരി ഇഷ്ടടിവിൻ
സായ്പു അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ചാത്തൊത്തെ കുഞ്ഞി
തങ്ങൾ എഴുതിയ അരജി. ചാത്തൊത്തെ ഇല്ലത്ത മുൻമ്പിൽ ജെഷ്ഠനും അനുജനു
മായി ഗ്രെഹഛിദ്രം തുടങ്ങി അവരവരെ കാലം കഴിഞ്ഞതിന്റെ ശെഷം ജെഷ്ഠന്റെ
മകൻ നമ്മുടെ അപ്പനും അനുജന്റെ മകൻ നമ്മുടെ ചെറിയ അപ്പനുമായി ഇല്ലത്തുള്ള
വസ്തുവും വകയും നെറ പാതി കണ്ട പകുത്ത ഇല്ലത്ത നാളും നാഴികയും മൂത്തവര
മതിലകത്ത ഊരായ്മ പറഞ്ഞ കൊള്ളുവാനും ഇല്ലം ഉള്ളെ പറമ്പ അടക്കി കൊള്ളു
വാനും ഇല്ലം രക്ഷിപ്പാനും ഇരു പുറവും എഴുതി വെച്ചു. അപ്രകാരം തന്നെ 963 ആമത
വരെക്കും അനുഭവിച്ചൊണ്ട പൊന്നടത്ത ചെറിയപ്പന്റെ മകൻ 963 ആമത മരിക്കയും
ചെയ്തു. മരിച്ചതിന്റെ ശെഷം ആ കുറ്റിൽ പുരുഷന്മാര ഇല്ലായ്ക കൊണ്ട ശെഷ ക്ക്രിയകൾ
ഒക്കയും അപ്പൻ തന്നെ കഴിക്കയും ചെയ്യു. 965 ആമത നമ്മുടെ അപ്പനും മരിച്ചു. ഇക്കുറ്റിൽ
ഞാങ്ങൾ കിടാങ്ങളാക്കൊണ്ടും ആ കൂറ്റിൽ സ്ത്രീയാകകൊണ്ടും തറവാട്ടിലെ
കാരിയങ്ങൾ ഒന്നും ഒന്നാ ഇട്ട വിചാരിപ്പാൻ ആൾ ഇല്ലായ്ക കൊണ്ട അമ്മയൊട ഇല്ലം
ഉള്ള പറമ്പിൽ കൊറെയ ദെശം പറമ്പ ചെങ്ങര കെളപ്പൻ നീർ കുടിച്ചു എന്ന യെന്നൊട
പറഞ്ഞതിന്റെ ശെഷം അപ്പറമ്പ അടക്കുവാൻ നിന്ന് ഞാൻ സമ്മതിക്ക ഇല്ല എന്ന
വെച്ച ഞാൻ തന്നെ അടക്കുകയും ചെയ്തു. പറമ്പ കെളുപ്പിപ്പാൻ താൻ ചെന്നടത്ത
കെളുപ്പൻ വന്ന പറമ്പത്തിന്ന കരിക്കും പറിച്ച ഞായം അല്ലാതെ ഇവൻ ഇപ്രകാരം
ചെയ്ക എന്ന വെച്ചാൽ താൻ കൊഴിമ്മ ഇൽ പറകെ ഉള്ളു എന്ന വെച്ചിട്ട അണ്ട്ലി
സായ്പു അവർകൾക്കും പീലി സ്സായ്പു അവർകൾക്കും അരിജി എഴുതിക്കൊടുത്ത
തിന്റെ ശെഷം അവർ മൂവരും കെളുപ്പന വരുത്തി കാര്യം കൊണ്ട വിസ്തരിക്കയും ചെയ്തു.
ബ്രാഹ്മണ മരിയാദിയിൽ ഒപ്പിനും നീറ്റിനും സ്ത്രീകൾക്ക അവകാശം ഇല്ലയെന്ന ഞാൻ
പറഞ്ഞതിന്റെ ശെഷം അപ്പകാരത്തിൽ യെന്നക്കൊണ്ട കഇച്ചീട്ട എഴുതി വെപ്പിച്ചിട്ടും
ഉണ്ട. രണ്ട നാല ബ്രാഹ്മണര വരുത്തി കാരിയം കൊണ്ട വിസ്തരിച്ചടത്തു സ്ത്രീകൾക്ക
ഒപ്പിനും നീറ്റിനും അവകാശം ഇല്ലയെന്ന അവർ പറെകയും ചെയ്തു. കാര്യം തീർത്തതരാ
മെന്ന പറെക അല്ലാതെ കാര്യം തീർത്ത തന്നതും ഇല്ല. സായ്പു അവർകളുടെ
കൃപയുണ്ടായിട്ട അവന വരുത്തി അക്കാരിയം രൂപമാക്കി തരികയും വെണം. അതിന
സായ്പു അവർകളുടെ കൃപകടാക്ഷം ഉണ്ടാ ഇരിക്കയും വെണം. എന്നാൽ കൊല്ലം 973
ആമത മെട മാസം 25 നു എഴുതിയത. മെടമാസം 31 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത
മെഇ മാസം 11 നു വന്നത.

923 I

1072 ആമത രാജശ്രീ കൊടകരാജാ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സല്ലാം. എന്നാൽ നാം
തലശ്ശെരി ഇൽ എത്തിയ വർത്തമാനവും വടക്കെ തുക്കടി ഇലെ അധികാരി സ്ഥാനത്തിൽ
ഉള്ള കാര്യങ്ങൾ ഒക്കയും നമ്മുടെ സ്വാധീനമായിരിക്കുന്ന എന്ന തങ്ങൾക്ക എഴുതി
അയക്കണ്ടതിന വളര പ്രസാദത്തൊടു കൂടത്തന്നെ ആകുന്നത. ശെഷം തങ്ങൾ നിന്ന
വരണ്ടുന്ന കപ്പം ബൊധിപ്പിക്കെണ്ടുന്ന സമയത്ത ഇപ്പൊൾ വന്നിരിക്കകൊണ്ട ആയത
കൊടുപ്പാൻ തക്കവണ്ണം തങ്ങളെ ആളുകളിൽ ഒരുത്തൻ ഇവിടെ കല്പിച്ചയക്ക
വെണ്ടി ഇരിക്കുന്ന. വിശെഷിച്ച തങ്ങളെ സുഖ സന്തൊഷ വർത്തമാനത്തിന
കെൾപ്പാനായിട്ട നമുക്ക എപ്പൊളും പ്രിയം ഉണ്ടായി വരികയും ചെയ്യും. ശെഷം രാജശ്രീ
കുംശനർ സായ്പു അവർകൾ നിന്ന വന്ന കത്ത തങ്ങൾക്ക കൊടുത്തയച്ചിരിക്കുന്നു.
എന്നാൽ 973 ആമത എടവമാസം 1 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത മെഇ മാസം 12
നു എഴുതിയതു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/465&oldid=201174" എന്ന താളിൽനിന്ന് ശേഖരിച്ചത്