താൾ:39A8599.pdf/454

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

394 തലശ്ശേരി രേഖകൾ

നമ്മുടെ കാരിയസ്തന്മാരൊടും നമ്മുടെ ആളൊടും നാട്ടിൽ കുടിയാന്മാരൊടും അപ
മാനമായിട്ടുള്ള എണ്ണങ്ങള എറകുറവുകളും കാട്ടീറ്റുള്ളതും കളെള്ളന്മാർക്ക സഹായ
മായിട്ട ചെയ്തിട്ടുള്ളതിന്റെയും വിവരങ്ങൾ സായ്പു അവർകളെ മുകദാവിൽ
പറഞ്ഞിട്ടുള്ളത എഴുതിതരണമെന്ന സായ്പു അവർകൾ പറെക്കൊണ്ട താഴെ
എഴുതുന്നാ വിവരത്തിനാൽ ബൊധിക്കയും ചെയ്യുമെല്ലൊ. 971 ആമത കർക്കിട
മാസത്തിൽ അദാലത്ത കാരിയം വിസ്മരിപ്പാനായിട്ട കല്പന ആഇ ചാവടി കെട്ടിച്ചു
കൊടുക്കെണമെന്ന ഗെണ്ണെർ ഡൊ സ്സായ്പു അവർകൾ പറെക്കൊണ്ട നമ്മുടെ
കാരിയസ്തൻ ശിന്നു പട്ടർക്കും ഹൊബളി പാറവത്യക്കാരെന്മാർക്കും യെഴുതി ക്കൊടുത്ത
ചാവടി കെട്ടിക്കുന്നതിന്റെ മദ്ധ്യെ ഇ ക്കർക്കിടമാസം ഒടുക്ക ഒരു ദിവസം ചന്ദ്രയ്യന്റെ
പെർക്ക ഒരു എഴുത്തും നാല ശിപ്പായിമാരും നാല മാപ്പളമാരും നാല നായിന്മാരുംകൂടി
ശിന്നുപട്ടര പാർക്കുന്ന ഭവനത്തിൽ ചെന്ന നാലു ഭാഗത്തും വളഞ്ഞിനിക്കുമ്പൊൽ
ശിന്നുപട്ടര പൊറായീൽ വന്ന ഇ ശ്ശിപ്പായിമാരൊട എന്തായി പൊന്നുവെന്നു ചൊതിച്ചാരെ
ദൊറൊഗ ചന്ദ്രയ്യന്റെ എഴുത്ത ഉണ്ടെന്ന പറെഞ്ഞാരെ ആ യെഴുത്ത വാങ്ങി വായിച്ച
നൊക്കിയാരെ ഒല കണ്ട നാഴികക്ക നെടുവണ്ണു ചാവടിയിൽ വന്ന ചാവടി കെട്ടിച്ചി
തരാഞ്ഞാൽ വന്നാ ആളുകൾ മൂത്രം വീത്തുവാൻ കൂടി സമ്മതിക്ക ഇല്ലയെന്ന എഴുതി
കാണുകയും ചെയ്തു. അപ്രകാരം തന്നെ വന്ന ആളുകൾ തടുത്ത പാറാവാക്കി പൊറത്ത
പാർപ്പിച്ചാരെ ആയവസ്ഥക്ക കൊഴിക്കൊട്ട കുമിശനർ സായ്പുമാർ അവർകൾക്ക
എഴുതി അയച്ചാരെ ചന്ദ്രയ്യനയും ശിന്നുപട്ടരയും കൊഴിക്കൊട്ടെക്ക കൂട്ടിക്കൊണ്ടു
ചെല്ലുവാൻതക്കവണ്ണം കല്പന വന്ന. കൊഴിക്കൊട്ട ചെന്ന കാരിയം കൊണ്ട വിസ്തരിച്ചാരെ
ചന്ദ്രയ്യന്റെ മെൽക്കുറ്റമെന്ന കല്പിക്കുകയും ചെയ്തു. ശിന്നുപട്ടര കല്പനയും വാങ്ങി
ഇങ്ങൊട്ട പൊന്നാരെ പിന്നയും ചന്ദ്രയ്യൻ തന്നെ കല്പന ആയി വരികയും ചെയ്തു. 2
ആമത-അയാള വന്നതിന്റെ ശെഷം 73 ആമത കന്നിമാസം അദാലത്ത വരുന്നതിന്റെ
മുൻമ്പെ നാം കല്പിച്ചു തീർത്തിട്ടുള്ള കാരിയത്തിൽ പുളിയെ കൊമനെന്നവനെ
ചാവടി ഇൽ കൂട്ടിക്കൊണ്ടുപൊയി അവന മുട്ടിച്ച എതാനും ദ്രവ്യം വാങ്ങുകയും ചെയ്തു.
മൂന്നാമത-നിടിയനാട്ട കൊളെരി രായിരു എന്ന പറയുന്നവൻ നികിതി തരാതെ ഒളിച്ചി
നടക്കുന്നവനൊട നികിതിക്കുള്ള മുതൽ അത്തറഇൽ പാറവത്യം ചെയ്യുന്നവൻ
യെടുത്തിട്ടുള്ള മൊതൽ പാറവത്യക്കാരനൊട വാങ്ങി പെഴയും ചെയ്യിപ്പിച്ചു കുടിയാനൊട
നികിതി വാങ്ങി തരാതെ അയക്കയും ചെയ്തു. നാലാമത-കൊട്ടയകത്ത നിന്ന വെടി
ഉണ്ടായതിന്റെ ശെഷം ശിന്നുപട്ടരയും ശെഷം കാരിയസ്ഥൻമ്മാരയും ആളുകളെയും
കുറുമ്പ്രനാട്ടനിന്ന വരുത്തെണമെന്ന കുമിശനെർ സ്ലായ്പുമാര അവർകളെയും പീലി
സായ്പു അവർകളെയും കല്പന ആയതിന്റെ ശെഷം നാം എഴുതി അയച്ച ചിന്നുപട്ടരും
ചിലെ കാരിയസ്ഥന്മാരും ആളുകളു കൂടി പൊറപ്പെട്ട മകരമാസം 9 നു തൃക്കുറ്റുചെരി
വരുമ്പൊൾ അന്നു കൂടി പൊറപ്പെട്ട കാരിയസ്തന്മാരിൽ ബങ്കിഡാജലം പട്ടരെന്ന പറയുന്ന
ആളെ ചന്ദ്രയ്യ്യന്റെ ആള വന്ന തടുത്ത രാക്കുറ്റിൽ അപമാനിക്കയും ചെയ്തു. 5
ആമത-കുമ്പഞ്ഞി കല്പനക്ക ആളുകൾ പൊറപ്പെട്ട കൊട്ടയത്ത വരണമെന്ന നാം എഴുതി
അയച്ചാരെ അദാലത്ത ചന്ദ്രയ്യന്റെ വിരൊധം ഉണ്ടന്നും ആ വിരൊധം തീർന്നാൽ
വരാമെന്ന കളെളങ്ങാടി പണിക്കര പറകയും ചെയ്തു. ആറാമത-ആദാലത്ത വരുന്ന
തിന്റെ മുൻമ്പെ ഒരു തീയ്യൻ ഒരു കാരിയം തീർന്ന എതാനും പണം തരുവാൻ
ഉള്ളതിന നമ്മുടെ കൂട നിൽക്കുന്നെതിൽ കടത്തനാടൻ ചന്തു എന്നു പറയുന്നവൻ
ആത്തീയ്യനൊട പണം ചൊതിക്ക യെതുവായി ചന്തുന്ന അദാലത്തിൽ പിടിച്ചു
കൊണ്ടുപൊയി കാവലിൽ ആക്കി അവനെയും അവന്റെ പക്കൽ നമ്മുടെ വക ഇൽ
കൊടുത്തിട്ടുള്ള ആയുധവും ചന്ദ്രയ്യൻ അടക്ക ചെയ്തു. ഇന്നെവരെക്കും ആയുധവും
ആളെയും ബൊധിപ്പിച്ചിട്ടും ഇല്ല. 7 ആമത-പത്രാംകുന്നത്ത നമ്പൂതിരിയും അവർക്ക
ചെർന്നവൻ ഒരുത്തനുമായിട്ട ബ്രാഹ്മണസ്ത്രീകളെ ആ ച്ചെർന്നവരെ സ്ത്രീകൾ വാക്ക
അധികം പറഞ്ഞ മെയ്യെറുകകൊണ്ടു നമ്പൂതിരി വാലുശെരിക്കൊട്ടഇൽ വന്ന അന്ന്യായം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/454&oldid=201152" എന്ന താളിൽനിന്ന് ശേഖരിച്ചത്