378 തലശ്ശേരി രേഖകൾ
സമ്മത ത്തൊട രാജ്യത്തെ മൊതെലെടുപ്പ ഇത്ര ഉണ്ടന്ന നിർണ്ണയമാക്കാതെകണ്ട
സർക്കാറുമായിട്ട നമ്മുടെ എഷ്ടൻ കറാറ ചെയ്ക ഹെതുവായിട്ട ആധാരം ഇല്ലായ്ക
കൊണ്ട പ്രജകളും വളര സങ്കടപ്പെടുകയും ചെയ്തു. രാജ്യത്തനിന്ന മുതൽ പിരിഞ്ഞി
വരായ്കകൊണ്ട കടംവാങ്ങീട്ടും സർക്കാരിൽ ബൊധിപ്പിപ്പാൻ പല പ്രകാരെണ നമ്മുടെ
ജ്യെഷ്ഠൻ നാമും പ്രയത്നം ചെയ്തത ഒക്കയും സർക്കാരിൽ ആയിരിക്കുന്നെല്ലൊ.
മെലാലുള്ള കാരിയത്തിനെ അതുപൊലെതന്നെ ശടതകൾ ഭാവിക്കരുതെന്ന വെച്ചെല്ലൊ
പാട്ടം നൊക്കണ്ട പ്രകാരവും കുടികൾ അരജി എഴുതിയത. തെക്കെദിക്കിലെപ്പൊലെ
ഫലമരത്തിന പൊൻപണം നികിതിയും കിഴനാളിൽത്തന്നെ ഈ ദിക്കിൽ മരിയാദിയും
നടപ്പും ഇല്ലാത്തത ആകുകകൊണ്ടും ഫലമരത്തിന പൊമ്പണം നികിതി കെട്ടിയാൽ
നികിതി അധികമായിട്ടും അനുഭവം കൊറെഞ്ഞിട്ടും ആയിവന്ന നികിതി എടുക്കെ
ണ്ടുന്നതിന പിന്നയും ശടത ഉണ്ടായി വരുമെന്ന വിജാരിച്ചിട്ടത്ത്രെ പാട്ടം തന്നെ നൊക്കി
തീർക്കെണമെന്ന അതത ഫലത്തിന്റെ മര്യാദിപൊലെ ഉള്ള പൊക്കും കഴിച്ച പാട്ടം
കെട്ടിയ ഉറുപ്പികയിൽ കുടിവിവരം നീക്കി സർക്കാർക്ക മൊതെലെടുപ്പ ഇത്ര എന്ന
കുടിയാമ്മാരെ ബൊധത്തൊട തന്നെ ആക്കെണമെന്ന കുടികൾ അപെക്ഷിച്ചതാകുന്ന.
കുടികൾ വർദ്ധിച്ച വരുവാൻ തക്കവഴിക്ക സറക്കാറ കുമ്പഞ്ഞിഇന്ന വിജാരിച്ച കല്പി
ക്കയും കല്പനപ്രകാരം നാം നടത്തുകയും എല്ലൊ വെണ്ടതാകുന്ന. പയിമാശിനൊക്കെ
ണ്ടുന്ന ഫലസമയം എങ്കിലും കുറയ ദിവസത്തെ എട ഉണ്ടായി വന്നിരിക്കകൊണ്ടു
ഇതിനാൽ വടെക്കൊട്ടുള്ള മരിയാദിപൊലെയും ഇവിടുത്തെ മരിയാദിയും ആയിട്ട
വിജാരിച്ച കൽപ്പിപ്പാൻ അമസരം ഉണ്ടായി വരികയും ചെയ്യുമെല്ലൊ. എന്നാൽ കൊല്ലം
973 ആമത മീനമാസം 21 നു മാർസ്സമാസം 31നു വന്നത. പെർപ്പ.
868 I
1022 ആമത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ
അവർകൾ സലാം. എന്നാൽ സായ്പു അവർകൾക്ക നാം ഒരു കണക്ക ഇതിനൊടകുട
കൊടുത്തയച്ചിരിക്കുന്ന. അക്കണക്ക പാട്ടം നൊക്കിയത നമുക്ക വിശ്വാസം ഉള്ള ആളുകള
പറഞ്ഞയച്ചിട്ട പാട്ടം നൊക്കി ഇരിക്കുന്ന. ഇപ്പാട്ടത്തിൽ അതത ഫലത്തിന്റെ കഴിപ്പും
നീക്കി ജമ്മാരി പാട്ടം അത്ത്രെ കണ്ടിരിക്കുന്ന. ആയതിന്റെ വെല മരിയാദിപൊലെ
ഉള്ളത ആകുന്ന. അധികം ആക്കി കഴികയുംമില്ല എന്ന കുടികളും പറയുന്നത നമുക്കും
തൊന്നി ഇരിക്കുന്നത. ആ വർത്തമാനം നാം സായ്പു അവർകൾക്ക ബൊധിപ്പിച്ചിട്ടും
ഉണ്ടെല്ലൊ. അടക്ക 1000ത്തിന 1 പണം വെള്ളി എല്ലൊ എഴുതി ഇരിക്കുന്ന. കാൽപ്പണം
വെള്ളി കൂടി പാട്ടത്തിന ചെർക്കാമെന്ന ഒരു പക്ഷം തൊന്നുന്ന. പിലാവിന വില
അധികം ആകുന്നത ഒരുത്തർക്കും സമ്മതം കാണുന്നില്ല. അതിന്റെ കായിത പ്രെത്യെകം
കുടിയാൻമ്മാർക്ക ആഹാരത്തിന ആകുന്ന. അതിന മുതല ഉണ്ടായിവരുന്നതല്ല
അതുകൊണ്ട വില അധികം ആക്കിയാൽ നടക്കുവെന്ന തൊന്നുന്നതും ഇല്ല. പയിമാശി
നൊക്കുമ്പൊൾ മരം ചുരിക്കം ആയിട്ടും കായി അധികമായിട്ടും ഉണ്ട. പാട്ടം തന്നെ
നിശ്ചയിക്ക വെണ്ടി ഇരിക്കുന്ന നെല്ല പാട്ടം കെട്ടി കുടിവാരം നീക്കി സറക്കാറ
ക്കുള്ളതിനെ 40 ഉറപ്പിക വെല അല്ലാതെ അധികം ചെർത്ത കഴികയും ഇല്ല എന്ന
എല്ലാവരും പറയുന്ന. അതുകൊണ്ട പൈമാശിക്കാര്യത്തിന നാം വിചാരിച്ച എഴുതു
വാനും പറവാനും വെറെയൊന്ന തൊന്നുന്നതും ഇല്ല. എനിഒക്കയും സായ്പു അവർകളെ
കല്പന പ്രകാരം. എന്നാൽ കൊല്ലം 973 ആമത മീനമാസം 23 നു ഇങ്കിരിയസ്സ കൊല്ലം
1798 ആമത മാർസ്സ മാസം 31 നു വന്നത. പെർപ്പ ആക്കിയത.