താൾ:39A8599.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

338 തലശ്ശേരി രേഖകൾ

കുടിയാമ്മാരൊട വിസ്തരിച്ച എഴുതിക്കൊടുത്തത ആകുന്ന. എന്നാൽ കൊല്ലം 973 മത
മകരമാസം 27 നു ഇങ്കിരിയസ്സുകൊല്ലം 1798 മത സ്പിബരെര മാസം 5 നു എഴുതിയ
അരിജി. പെർപ്പ് ആക്കിയത.

783 I

942 മത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തൊപ്പർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജാ അവർകൾ
സലാം, മകരമാസം 25 നു കല്പന ആയി വന്ന കത്ത 27 നു സന്ധ്യക്ക ഇവിടയെത്തി.
വായിച്ച വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. നിടിയനാട്ട ഹൊബളിഇൽ ഉണ്ടായ
അതിക്ക്രമങ്ങൾ അരജി എഴുതി അയച്ചതിനും കല്പന വന്ന കാര്യം ഭാഷ ആയി
കണക്കപ്രകാരം നികിതിയെടുത്തവന്ന തുടങ്ങി ഇല്ലാ. താമരച്ചെരി നാട്ടിൽ മാപ്പളമാരുടെ
ഉപദ്രവം രാത്രി ആയിരുന്നു. ഇപ്പൊൾ പകൽ പിടിച്ചിപറിയും തുടങ്ങിയിരിക്കുന്ന.
അവരുടെ ഉപദ്രവം കൊണ്ട താമരച്ചെരിയിൽ നികിതിയും കണക്കിൽ പിരിയുന്നില്ല. ഈ
വക ഉപദ്രവം മാറ്റി നെരായി നടപ്പാൻ കല്പന ഉണ്ടാകാഞ്ഞാൽ കുടികൾ നിലനിന്ന
നികിതി കണക്കിൽ യെടുത്ത നെര നടന്നൊളുക സങ്കടം എന്ന കുടിയാമ്മാർ സങ്കടം
പറെയുന്ന. ഒന്നാം ഗെഡുവിന്റെ പണം ബൊധിപ്പിച്ചതിന്റെശെഷം പണം തികച്ച
വെഗെന കൊടുത്തയച്ചി സാഹെബ അവർകളെ ദെയ കടാക്ഷം ഉണ്ടായി നാട്ടിൽ
ക്കള്ളെ ന്മാരുടെയും ദുഷ്ടെന്മാരുടെയും ഉപദ്രവം കൂടാതെ ആക്കി വെപ്പാൻ കല്പന
ഉണ്ടാകയും വെണ്ടിഇരിക്കുന്ന. കൊല്ലം 973 മത മകരമാസം 28 നു ഇങ്കിരിയസ്സകൊല്ലം
1798 മത സ്പിബരെര മാസം 7 നു എഴുതിയത.

784 I

943 മത ഒണർത്തിക്കെണ്ടും അവസ്ഥ ഗൊപാലവാരിയരക്കണ്ട വെളയാട്ടെരി പണി
ക്കരും കരിങ്ങപുറത്ത പണിക്കരും കല്ലിവീട്ടിൽ കുറപ്പും മെലെടത്ത ചാലിൽ കുറപ്പും
അത്തിക്കൊട്ട ഉണ്ണിക്കുമരനുംകൂടി യെഴുത്ത. താമരച്ചെരി നാട്ടിൽ മുൻമ്പെ ഒരൊരൊ
നാനാവിധങ്ങൾ മാപ്പളമാര ചെയ്യുന്ന അവസ്ഥെക്ക അമർച്ച ഇല്ലായ്കകൊണ്ട ഇപ്പൊൾ
തെക്കെൻ സെയിതും യെറനാട്ടുകരക്കാര കളെള്ളമ്മാര ചില മാപ്പളമാരും യീ നാട്ടിൽ
ഉള്ള മാപ്പളമാരിൽ ചിലരും കൂട ഞങ്ങൾ കുമ്പഞ്ഞി നികിതിയെടുപ്പാൻ സമ്മതിക്ക
ഇല്ലയെന്നും കുഞ്ഞനയും കുട്ടീനയും അടെച്ചികെട്ടി തീവെക്കുംയെന്നും അതകൂടാതെ
കുമ്പഞ്ഞിനികിതി എടുത്തുവെങ്കിൽ അവനെ വെട്ടിക്കൊല്ലു എന്നും നിശ്ചെയിച്ച
പറെഞ്ഞി കെൾക്ക ആയത. കൂടാത്തായി ഹൊബിളിയിൽ പണം യെടുപ്പിക്കുന്ന
കീഴെടത്ത നമ്പറെ ആലയിൽ ഉള്ള പശുക്കളെ ഇ മാസം 25 നു കെട്ടിക്കൊണ്ടപൊകയും ചെയ്തു.
കെടയൂരത്തറയിൽ വന്ന തെയ്യമ്പാടി കുറപ്പ പള്ളിപ്പുറത്ത തറെയിൽകൂടി
വരുന്നെരത്ത നാട്ടകാര മാപ്പളമാരിൽ പത്തിരിപ്ത ആളായിച്ചെന്ന പിടിച്ചികെട്ടി കുറ
പ്പിടെ പക്കൽ ഉള്ള പണ്ടങ്ങൾ ഒക്കയും പിടിച്ചപറിച്ച തച്ച പരിച കെടുത്ത പൊരുന്നെരത്ത
ഒരു വാലിയക്കാരനൊട ഒരെറ മൂരിയും കെട്ടി 26 നു പുത്തുർത്തറെയിൽ ഒരു തീയ്യൻ
പകല മുരിനക്കൊണ്ട കെട്ടിയെടുത്ത ചെന്ന അതിനയും കിഴിച്ചകൊണ്ട പൊകയും
ചെയ്തു. അത്തറയിൽത്തന്നെ പണത്തിനയച്ച വാലിയക്കാരെന്റെ തൊക്ക പിടിച്ചാരെ
മാപ്പളമാര ചിലര എല്ലാവരും കൂടി വിചാരിച്ച തൊക്കെ അവനതന്നെ ഇങ്ങൊട്ട
കൊടുക്കയും ചെയ്തു. ഈ അവസ്ഥക്ക ഒരു നെല വരുത്തി തരാഞ്ഞാൽ കുമ്പഞ്ഞി
നികിതിയെടുത്ത അടക്കെണ്ടതിന്ന ഞങ്ങളെ കുഞ്ഞനും കുട്ടിയും കുടിഇൽ
യിരുന്നുകൊള്ളുവാനും രാജ്യത്തൂടെ തെക്കവടെക്കു വഴി നടക്കുന്നവർക്ക നടന്ന
കൊള്ളുവാനും വളര സങ്കടം തന്നെ ആകുന്ന. ഈ അവസ്ഥകൾ ഒക്കയും മഹാരാജശ്രീ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/398&oldid=201029" എന്ന താളിൽനിന്ന് ശേഖരിച്ചത്