താൾ:39A8599.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 325

ആയതുപൊലെയും നെടവബുയിലും ചന്തിയാട്ട പന്നിയുരം മ്മയ്യ്യാരെയും
കടിയപുറത്തും ശൊദിയുരും ചെബാട്ടും എന്ന പറെയുന്ന തറകൾ എഴും ഇതിൽ ഉള്ള
നികിതികാർയം നടക്കെണ്ടതിന സമ്മതിച്ചതകൊണ്ടും ആ നമ്പ്യാരുടെ ജമ്മ അവകാശം
മെൽ എഴുതിയ എഴു തൊറൈഇൽ ഉള്ള നികിതി ആ നമ്പിയാരിടെ പറ്റിൽ കുടിയാമ്മാർ
ഒക്കയും കൊടുക്കണം എന്ന ഇതിന്ന നാം പരസ്സ്യമാകുന്നത. എന്നാൽ കൊല്ലം 973
ആമത മകരമാസം 8 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജനവരിമാസം 18 നു
എഴുതികുടുത്ത പരസ്സ്യക്കത്ത.

755 H

913 മത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക മയ്യഴിചുങ്കത്തിൽ കണക്ക എഴുതുന്ന ഗൊപാലയ്യൻ എഴു
തിയ അരജി. ധനുമാസം 24 നു രാത്ത്രിയിൽ നാല മണിക്ക മയ്യഴിപ്പൊഴഇൽക്കൂടി ഒരു
വലിയ തൊണിയിൽകൂടി എലം തുണിച്ചാക്കിൽ കെട്ടിക്കയറ്റി പ്പൊറക്കടലിലെക്ക
വലിച്ചുകൊണ്ടു പൊകുംമ്പൊൾ കൊൽക്കാരെൻ മുത്തുവീരെന്നും കെളുപ്പനും കണ്ട
വിളിച്ചാരെ അടുപ്പിച്ചിട്ടുമില്ല. കടവകാരെൻ തൊണി വിളിച്ചിവരുംമ്പൊൾ നാലനാഴിക
താമസം ആക കൊണ്ട കടലിൽക്കൂടി ദൂരം കടന്ന പൊകയും ചെയ്തു. ഇ വർത്തമാനം
തലച്ചെരിഇൽ ചുങ്കത്ത കണക്കപ്പിള്ള മനവെൽ കണക്കപ്പിള്ളയൊടും ഗ്രഹിപ്പിച്ച
സാഹെബവൊട പറെഞ്ഞാരെ സാഹെബ് അവർകൾളെ കാണിച്ച കെൾപ്പിക്കത്തക്ക
വണ്ണം അത്രെ അവർ പറെഞ്ഞത. അതുകൊണ്ട സാഹെബ അവർകൾക്ക അരിജി
എഴുതി ഇരിക്കുന്നത. എന്നാൽ കൊല്ലം 973 മത ധനുമാസം 27 നു ഇങ്കിരിയസ്സകൊല്ലം
1798 മത ജനവരിമാസം 8 നു എഴുതിയത. മകരമാസം 8 നു ജനവരി മാസം 18 നു
മൊന്തൊൽ എത്തി.

756 H

914 മത മഹാരാജശ്രീ വടെക്കെ അധികാരി ക്രിസ്തൊപ്പർ പീലിസ്സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക പുഴവാഇ മണ്ണിലെടത്തിൽ നായരും അള്ളിഇൽനായരുംകൂടി
എഴുതിക്കെൾപ്പിക്കുന്നത അരജി. ചാത്തമങ്കലത്ത കുടുമ്മം ഇല്ലാത്തൊരു അന്തർജനം ദൊഷപ്പെട്ടതിന്ന കീഴുമരിയാദപൊലെ നടപ്പാൻ തക്കവണ്ണം കല്പനവരുമാറാകയും
വെണ്ടി ഇരുന്നു. എന്നാൽ കൊല്ലം 973 മത ധനുമാസം 28 നു ഇങ്കിരിയസ്സു കൊല്ലം 1798
മത ജനവരിമാസം 9 നു മകരമാസം 8 നു ജനവരി മാസം 18 നു മൊന്തൊൽ എത്തി.

757 H

915 മത മഹാരാജശ്രീ വടെക്കെ അധികാരി പീലിസ്സാഹെബ അവർകളെ സന്നി
ധാനത്തിങ്കലെക്ക പഴവീട്ടിൽച്ചന്തു എഴുതി അറിഇക്കുന്ന അരജി. രണ്ടതറഇൽ വള്ളി
നൊക്കിച്ചാർത്തെണ്ടുന്നതിന രാമയ്യൻ ഇന്നെവരെക്കും വന്ന എത്തിയതും ഇല്ല. ശെഷം
രണ്ടതറഇൽ 73 മതിലെ മുളകു വകക്കുള്ള നികിതി കാർയത്തിന്ന കുടിയാൻമാരെ
വരുത്തി സായ്പു അവർകളെ കല്പനപൊലെ എല്ലാവരൊടും പറെഞ്ഞതിന്റെശൈഷം
72 ആമതിലെ മുളകിന്നു നികിതി എടുത്ത പ്രകാരം എടുത്ത ബൊധിപ്പിച്ചൊളുക വളര
സങ്കടം എന്ന പറെയുന്ന. അതിൽ മുരിങ്ങെരി ദെശത്തും മാമ്പെദെശത്തും ഉള്ള
കുടിയാൻമാര നന്നാഇ സങ്കടം പറെയുന്നു. അവിട വള്ളി എറ ഉണ്ട. മുളക നന്ന
കുറെഞ്ഞിരിക്കകൊണ്ട അവർ എറ ആവിലാദി പറെയുന്ന. രണ്ടാമത ചാർത്തുവാൻ
അമസരമില്ലന്ന മുളകു ചെതം വരുന്ന എന്നും എല്ലാവരും പറെയുന്ന ഇനി ഇ അവസ്ഥക്ക
ഒക്കയും ഇന്നപ്രകാരമെന്ന കല്പനവന്നാൽ ആപ്രകാരം നടക്കയും ചെയ്യാം. എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/385&oldid=201006" എന്ന താളിൽനിന്ന് ശേഖരിച്ചത്