താൾ:39A8599.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

318 തലശ്ശേരി രേഖകൾ

യിൽ ഞാൻ ചെന്ന സങ്കടം പറെഞ്ഞപ്പൊൾ മമ്മി പറെഞ്ഞ മാർഗ്ഗത്തിൽ വിധി എന്ത നീ
പറെയുന്ന ഞാൻ പറെഞ്ഞപ്രകാരം കെൾക്ക ഇല്ല. എന്നാൽ നീ കണ്ടൊ നായിന്റെ
മൊനെ എന്ന വളര വയിഷ്ടാണം ചെയ്താരെ ഞാൻ പറെഞ്ഞു സങ്കടം പറെയാൻ
വന്നാൽ തങ്ങൾ ഇപ്പ്രകാരം പറെയുന്നത ഞായമല്ല. നായിന്റെ മകെൻ ഞാനല്ല.
എനി യിപ്പ്രകാരം പറെയരുത. എന്നപ്പൊൾ കാദിയെന്റെ വെള പിടിച്ചിമിറ്റത്തു
ഉന്തുകയും ചെയ്തു. എന്നാരെ ഞാൻ ഇങ്ങ പൊന്നു. പിറ്റെന്നാൽ എല്ലാവരും പള്ളിയിൽ
കൂടിയാരെ തലെദിവസം കാദി എന്നപ്പറെഞ്ഞ അവസ്ഥ ഒന്നും നെര വഴിക്കെ വിസ്തരി
ക്കാതെ രണ്ടാമതും എന്റെ കുഞ്ഞികുട്ടികൾ പാർക്കുന്ന പൊരകളിൽ ഒക്കയും മാർഗ്ഗ
ത്തിൽ വെണ്ടപ്പെട്ടെ കാർയ്യങ്ങൾ ഒന്നും ചെയ്യരുത എന്നും എന്റെ കൊൽക്കാറെര
ഒന്നും താടിയും തലന്നാരും കളെയരുത എന്നും പള്ളിയിൽക്കയരരുത എന്നും മരി
ച്ചാൽക്കഴിക്കെണ്ടെ ക്രിയകൾ ഒന്നും കഴിക്കരുത എന്നും വിരൊധിക്കയും ചെയ്തു.
എന്നപ്പൊൾ എല്ലാവരെയും മുൻമ്പാക ഞാൻ പള്ളിവാതുക്കൽനിന്നു അള്ളാവിനെയും
നെപിഇനെയും സത്യം ചെയ്തു പറഞ്ഞ ഇപ്പ്രകാരം വിരൊധിപ്പാൻ ഞാൻ ഒരു കുറ്റം
ചെയ്തിട്ടില്ല. അമ്മൊഴി ആരും വിസ്തരിച്ചതുമില്ല. അതിന്റെ ശെഷം അതിന്റെ മുൻപ്പെത്തെ
ദിവസം മുൻമ്പെ എനക്കുള്ള ഒരു കുട്ടി മരിച്ചാരെ കാദിയൊട ചെന്ന പറെഞ്ഞിട്ട
അതിന്റെ ക്രിയകൾ ഒന്നും കഴിപ്പാൻ സമ്മതിച്ചതുമില്ല. അതിന്റെശെഷം ഒടെമ്പിന്നയും
എനക്കുള്ള ഒരു കുഞ്ഞി ഇതിന പതിനാറാ ദിവസം മുൻമ്പെ മരിച്ചാരെ കാദിയൊട
ചെന്ന പറെഞ്ഞിട്ട അതിന്റെ ക്രിയകളും കഴിപ്പാൻ സമ്മതിച്ചില്ല. എന്നാരെ പിന്നയും
കാദിയൊട ചെന്ന പറഞ്ഞാരെ കുഞ്ഞികൾ മരിച്ചിട്ടും നമ്മുടെ മാർഗ്ഗത്തിൽച്ചെയ്യണ്ടെ
ക്രിയകൾ ഒന്നും കഴിപ്പാൻ സമ്മതിച്ചില്ലല്ലൊ എന്നും ഞാങ്ങക്ക വിരൊധിച്ച കാർയ്യം
ഒന്നും ഇത്രനാളായിട്ടും അതുവും തീർത്ത തന്നില്ലല്ലൊ. അതുകൊണ്ട ഇനി നിങ്ങളെ
ക്കൊണ്ട കൊയിമ്മയിൽ അഞ്ഞായം കെൾപ്പിക്കുമെന്ന പറെഞ്ഞാരെ നീ പൊയി
ക്കെൾപ്പിക്ക എന്ന കാദി പറെകയും ചെയ്തു. അയതുകൊണ്ട സായ്പു അവർകളെ കൃപ
ഉണ്ടായിട്ട ഇതിന്റെ നെരും ഞായവും പൊലെ വിസ്തരിച്ച എന്റെയും എന്റെ കുഞ്ഞി
കുട്ടികളുടെയും സങ്കടം തീർത്ത തരുവാൻ സായ്പു അവർകൾളെ കൃപകടാക്ഷം
ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 973 മത ധനുമാസം 23 നു എഴുതിയ്തു.

737 H

895 മത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രെഡെണ്ടെർ
കൃസ്തപ്പർ പീലി സായ്പു അവർകൾ സന്നിധാനത്തിങ്കലെക്ക ചെറെക്കൽ കാനഗൊവി
സുബ്ബയ്യ്യൻ എഴുതിയ അരജി. എന്നാൽ മൊന്തൊൽ നിന്ന സായ്പു അവർകളെ
കല്പനപ്രകാരം ഞാൻ കൊട്ടെയാത്ത വന്ന ഗൊർണ്ണെൽ ഡൊ സായ്പു അവർകൾക്ക
സായ്പവർകൾ കല്പിച്ചിതന്ന കത്തു കൊടുത്താരെ തലച്ചെരിയിൽ ചെന്ന
സാമാരായർക്ക ഉള്ള കല്പനക്കത്ത കൊടുത്ത അദെഹത്തിന്റെ പക്കൽ ഉള്ള കണക്ക
വാങ്ങിക്കൊണ്ടു വരാൻ തക്കവണ്ണം ഗർണ്ണെൽ ഡൊ സായ്പു അവർകൾ
കല്പിക്കകൊണ്ട ഞാൻ ഉടെനെ തലച്ചെരി വന്ന ശാമരായർക്ക കത്തുംകൊടുത്ത
ഇതിൽ അകത്ത എഴുതിവെച്ചവിവരംപ്രകാരം ഉള്ള കണക്ക ജനവരി മാസം 8 നു വാങ്ങി
സായ്പവർകൾ കല്പിച്ച പ്രകാരം റെശ്ശീതി കൊടുക്കയും ചെയ്തു. 972 മതിലെ ക്കണക്ക
ഒക്കയും അദെഹം എഴുതിയിട്ടിലാന്നു 70–71 ലെയും വരവ—ചെലവ കണക്കെ എഴുതി
ഇട്ടെ ഉള്ളു എന്നും 72–മതിലെ ക്കണക്ക 55000 ഉറപ്പ്യ പിരിഞ്ഞി വന്നതിന്റെ കണക്ക
മാത്രവും തന്നിരിക്കുന്ന. ശെഷം ഉക്കുമനാമം അദെഹത്തിന കൊടുത്തിട്ടില്ലാ എന്നും
ഉക്കുമനാമത്തിന്റെ പെർപ്പ കർണ്ണാടകം അക്ഷരത്തിൽ പ്പെർത്തതെ ഉള്ളു എന്നും
ആയത തനിക്ക വെണമെങ്കിൽ പെർപ്പിക്കാൻ തന്നതും ഇല്ല. അതുകൊണ്ട ഇ
ഉക്കുമനാമം കൊടുത്തയപ്പാൻ കല്പന ആയിരിക്കുന്ന. വിശെഷിച്ചി ശാമരായരെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/378&oldid=200999" എന്ന താളിൽനിന്ന് ശേഖരിച്ചത്