താൾ:39A8599.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 293

ചെയ്ത ഉപകാരം എല്ലായിപ്പൊഴും എന്റെ മനസ്സിൽ ഉണ്ടായിരിക്കയും ചെയ്യും.
അപ്രകാരംതന്നെ എഴുന്നെള്ളിയെടത്തെക്ക വിരുദ്ധമായിട്ട യാതൊരു കാരിയത്തിന്നും
കൂടാതെകണ്ടും കുബഞ്ഞിയിടെയും എഴുംന്നെള്ളിയെടത്തെയും കാരിയവും
കല്പനെയും മുഖ്യമായി വിചാരിച്ച തിരുമനസ്സിൽ ബൊധിച്ചതിൽ നാലുതറവാട്ടുകാര
വിചാരിച്ച തിരുമനസ്സിൽ ബൊധിപ്പിച്ചതിൽ കല്പിക്കുംന്നെ കാരിയത്തിന്ന ഒക്കക്കും
ഞാൻ അനുകൂലമായി നിന്ന കാരിയങ്ങൾ ഒക്കയും നടക്കയും നടത്തിക്കയും ചെയ്യ്യുംന്നു.
ഇക്കാരിയത്തിന്ന ഒന്നിനും എറക്കൊറവ വരുത്തുകയും ഇല്ലാ. ഇപ്രകാരം നിശ്ച
യിച്ചതിന സാക്ഷിതമ്പുരാൻ പെരുനൂക്കൊവിലപ്പനും കൊലസ്സരൂപത്തിങ്കിൽ
പരദെവതയും ചൊഴലി ഭഗവതിയും സാക്ഷി. എന്നാൽ 973 ആമത വൃർശ്ചികമാസം 14
നു എഴുതിയ ഓലവൃർശ്ചികം 17 നു നമ്പ്രെ 29 നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

678 H & L

839 ആമത രാജശ്രീ കവിണച്ചെരിക്കൂലൊത്ത രാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർപീലി സായ്പി അവർകൾ
സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച ഓല എത്തി. ആയതിന്റെ അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. തങ്ങൾ ഒട്ടും താമസിയാതെ കാണെണ്ടതിന്ന നമുക്ക ആഗ്രഹി
ച്ചിരിക്കുംന്നു. അപ്പൊൾ തങ്ങളെ കാരിയം ഒക്കയും തിർത്ത ആക്കുമെന്ന നമുക്ക
നിശ്ചയിച്ചിരിക്കുംന്നു. തങ്ങൾ എഴുതിയ കുതിരി തലച്ചെരിയിൽ ഇരിക്കുംന്നു എന്നും
അങ്ങൊട്ട കൊടുത്തയച്ചാൽ താമസം ഉണ്ടായി വരുത്തും എന്നു നമുക്ക തൊന്നും
ന്നതുകൊണ്ട ഉടനെ ഇങ്ങൊട്ട വരുവാൻ സങ്ങത്തി വരുത്തെണ്ടതിന്ന ഈ കത്ത
താമസിയാതെകണ്ട തങ്ങൾക്ക കൊടുത്തയച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത
വൃർശ്ചികമാസം 17 നു ഇങ്കിരിയസ്സകൊല്ലം 1797 ആമത നവെമ്പ്രമാസം 29 നു
തലച്ചെരിനിന്നും എഴുതിയത.

679 H & L

840 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട ദൊറൊഗ
ചന്ദ്രയ്യ്യൻ എഴുതിക്കൊണ്ട അർജി. സന്നിധാനത്തിങ്കൽ നിന്ന കല്പിച്ച വന്ന ബുദ്ധി
ഉത്തരം വായിച്ച വർത്തമാനം അറികയും ചെയ്തു. അടിമ പിടിച്ചുകൊണ്ടു പൊയവരെ
ക്കൊണ്ട ഈ നവമ്പ്രമാസം 8 നു ബുദ്ധി ഉത്തരം കല്പിച്ച കൊടുത്തയച്ചു എന്നും
രാജശ്രീ രാജാവ അവർകളെ ഒര ആളെ പിടിച്ചു എന്നും രാജാവ അവർകൾ എഴുതിയ
അന്ന്യായത്തിന്റെ പെർപ്പ കല്പിച്ച കൊടുത്തയച്ചിട്ട ഉണ്ടെന്നും ഇപ്പൊൾ കൊടുത്തയച്ച
ബുദ്ധിഉത്തരത്തിന്റെ മറുപടി അർജി കൊടുത്തയക്കെണമെന്നും കള്ളൻമ്മാരെ
പിടിച്ചാൽ കാരിയം വിസ്തരിക്കുംന്നില്ലന്നും രാജാവ അവർകൾ സന്നിധാനത്തിങ്കലെക്ക
അറിച്ചിരിക്കുംന്നു എന്നും കള്ളൻമ്മാരെ പിടിച്ചാൽ ഉടനെ വിസ്തരിക്കണം അതല്ലങ്കിൽ
മെൽക്കച്ചെരിക്ക അയക്കെണമെന്നും സന്നിധാനത്തിങ്കിൽനിന്ന കല്പിച്ച വന്നെ ബുദ്ധി
ഉത്തരത്തിൽ ആകുന്നത. അടിമപിടിച്ച എറനാട്ടുകരെകൊണ്ടെ വിറ്റ അടിമ വരുത്തി
ഉടയക്കാരന കൊടുക്കയും ചെയ്തു. അവർക്ക ശിക്ഷ കഴിപ്പാൻ സന്നിധാനത്തിങ്കൽനിന്ന
കല്പന വന്നിട്ട വെണമെന്ന വെച്ചിട്ട യാമിൻ വാങ്ങി അവരെ ഇവിടെ പാർപ്പിച്ചിരിക്കുംന്നു.
രാജാവ അവർകളെ ഒര ആളെ ഇവിടെ പിടിച്ചിരിക്കുംന്നു എന്ന മുമ്പിനാൽ സന്നി
ധാനത്തിങ്കൽ നിന്ന ബുദ്ധി ഉത്തരം വന്നാറെ രാജാവ അവർകളെ ആള എഴുതിതന്നെ
കച്ചിട്ടിന്റെ പെർപ്പും നെച്ചുളി മമ്മി എഴുതിതന്നെ സങ്കടത്തിന്റെ പെർപ്പും ഇവിടുന്ന
സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ച അർജിയും സന്നിധാനത്തിങ്കിൽ എത്തി
ക്കാണുംമ്പൊൾ മനസ്സിലാകയും ചെയ്യ്യുമെല്ലൊ. നെടിയനാട്ടനിന്ന കട്ടെ കള്ളൻമ്മാര

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/353&oldid=200952" എന്ന താളിൽനിന്ന് ശേഖരിച്ചത്