താൾ:39A8599.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

278 തലശ്ശേരി രേഖകൾ

ചാപ്പനെ കൂട്ടിക്കൊണ്ടു പൊകുംമ്പൊൾ കൊൽക്കാരൻ പറഞ്ഞു. ഇവൻ ഞെങ്ങളൊട
തിക്കാരമായി കാണിക്കകൊണ്ട ഈ അവസ്ഥ മൊന്തൊൽ അറിവിപ്പാൻ പൊയിട്ട
ഉണ്ട. അത കെൾക്കാതെ നമ്പ്യാര കുട്ടിക്കൊണ്ട പൊകയും ചെയ്തു. അന്ന്യായക്കാരൻ
കൊല്ലന്റെ അവിടുത്തെ അമ്മത കൊൽക്കാരൻ. ജാതി മാപ്പള. പെറന്ന നാട പാനൂര.
പാർക്കുംന്ന ദിക്ക പെരിങ്ങാടി. പ്രതിക്കാരൻ എലിവെറൊൻ ഉതെനൻ പറഞ്ഞത.
കൊല്ലം 973 ആമത തുലാമാസം 20 നു പകൽ 12 മണിക്ക ചൊതാപുര ഓതെനന്റെ
കൊര ആയിട്ട നിന്നാറെ ആ പറമ്പിന്റെ പടിഞ്ഞാറെ കുരിക്കളെ പറമ്പിൽ ഇരിക്കും
വയിയെൻ കൊരപ്പൻ ഒതെനനെ വിളിച്ചു പറഞ്ഞു. കൊഴിനെ ഉണ്ട പിടിക്കുംന്നു.
നിന്റെ കൊഴിനെ പിടിച്ച ഇട്ടൊ എന്ന പറഞ്ഞു കെട്ടാറെ ഒതനന്റെ കൊയിനാലും
ശെഷം 73 ആമത കന്നിമാസത്തിൽ ചൊകന്ന നിറത്തിൽ ഒരു കൊഴി ചെല്ലട്ടാൻ ചാപ്പൻ
ഒതെനന്റെ അവിടെ കൊണ്ടു വന്നു. ഒതെനെനൊട പറഞ്ഞു. നിന്റെ കൊഴിന്റെ
ഒന്നിച്ചിരിക്കട്ടെ എന്ന പറഞ്ഞു. ഇട്ട കൊഴിയും ഒന്നിച്ച നിന്ന മെയുംമ്പൊൾ അതിന
എല്ലാം പിടിച്ചിടുവാൻ അതിന്റെ വഴിയെ പായുംമ്പൊൾ പണ്ടാരമരിയാതി ഇല്ലാതെ
ഒരു മാപ്പിള വന്നു നിയ്യ്യന്തിന തലമുറിയാ കൊഴിനെ പായക്കുന്ന എന്ന പറഞ്ഞു. മിറ്റത്ത
കീറിയിട്ട വെറകകൊള്ളികൊണ്ട ഓതെനന്റെ ചണ്ണക്ക എറിഞ്ഞു. മുണ്ടകിറി പൊട്ടി.
അവിടെ നിന്നാറെ ഓടനെ രണ്ട എറിഞ്ഞു. ആയത കൊണ്ടില്ലാ എന്നാറെ പാഞ്ഞു.
അന്നെരം വിളിച്ചു നീ പായണ്ട എന്ന നല്ലവണ്ണം പറഞ്ഞു ഓതെനൻ
കൊലായിമ്മെൽ കയറിയാറെ ആ മാപ്പള വെറക കൊള്ളികൊണ്ട ഒതെന്നെ തപ്പാൻ
ഓങ്ങുംമ്പൊൾ അവരെകൂടെ വന്ന പുളിക്കൽ കുങ്കറ തടുത്തു. അന്നെരം ഒരു ചവിട്ടും
ഒതനന്റെ നാഭിക്ക കൊടുത്തു. കൊണ്ടാരെ മറിഞ്ഞ വീണു. മുണ്ട കീറി. പെടിച്ച
പാഞ്ഞു പൊയി. ചെല്ലട്ടാൻ ചാപ്പനൊട പറഞ്ഞു നിങ്ങളെ കൊയിനെ അത മാപ്പളമാര
കൊണ്ടുപൊകുംന്നു എന്ന പറഞ്ഞ പൊകുകയും ചെയ്തു. അന്നു പാർത്തു. പിറ്റെന്നാൽ
പൊലരുംമ്പൊൾ അഞ്ചുമണിക്ക ഒതെന്റെ പൊരക്കൽ ശിപ്പായിമാര വരുംമ്പൊൾ
ഒതെനൻ പാഞ്ഞ പൊകയും ചെയ്തു. ഓതെനൻ ഒളിച്ച നിന്നെടത്തിൽ ഓതനന്റെ
തിയ്യ്യത്തി കൊറുമ്പാച്ചി പറഞ്ഞു. ഞെങ്ങള എല്ലാം പെടിച്ചകത്തകയറി തൊക്കും
കത്തിയും എടുത്തകൊണ്ടു പൊകയും ചെയ്തു. എന്നാറെ കണ്ണൊത്ത കുന്നുംമ്മിലെ
നമ്പ്യാര ഓതെനെനകുട്ടി കൈയിമുറിയും കൊണ്ട മൊന്താൽ കച്ചെരിക്ക അയക്കയും
ചെയ്തു. ശെഷം പ്രതിക്കാരൻ ചെല്ലട്ടാൻ ചാപ്പൻ പറഞ്ഞത. കൊല്ലം 973 ആമത
കന്നിമാസത്തിൽ ചെല്ലട്ടാൻ ചാപ്പൻ പലവെറൊൻ ഓതനന്റെ പൊരയിൽ ചൊകന്ന
നിറത്തിൽ ഒര കൊയിനെ അവിടെ ഇട്ട ഓതെനെനൊട പറഞ്ഞ പൊന്നതിന്റെശെഷം
തുലാമാസം 24 നു ചെല്ലട്ടാൻ ചാപ്പന നൊമ്പലം എടുത്തിട്ട കൊറെ കള്ള കുടിച്ചി
ഉണ്ടന്നും വിട്ടിൽ വന്നു. അന്നെരം പാലവെറൊൻ ഒതെനൻ വന്നു ചാപ്പനൊട പറഞ്ഞു
നിങ്ങൾ എന്റെ പൊരക്കൽ ഇട്ടകൊഴിനെ ഒരു മാപ്പള പിടിച്ചുകൊണ്ടു പൊകുംന്നു
നിങ്ങൾക്ക വെണ്ടുങ്കിൽ വാങ്ങിക്കൊൾകെ വെണ്ടു. ആയത കെട്ടാറെ അക്കൊയിനെ
പിടിച്ചൊണ്ടുപൊയ ആളുകൾ നിക്കുംന്നു. കൊവുക്കൽ ചന്തന്റെ പൊരയിൽ അവരെ
യും കണ്ടു. ആക്കൊയിനെ നെലത്ത വെച്ചടത്തിന്ന എനക്കുള്ള കൊയി എന്ന പറഞ്ഞു
ചാപ്പൻ കൊയിനെ എടുത്തു. അന്നെരം കൊൽക്കാരൻ പറഞ്ഞു, ഞാങ്ങൾ
പണ്ടാരപെർക്ക കൊയി പിടിക്കുക എത്രെ ആയത എന്ന പറഞ്ഞു. കൊയിനെ പറ്റി
എന്റെ തൊക്കും കത്തിയും പിടിച്ചു അടിപ്പാൻ നൊക്കുംന്നെരം കൊവുക്കൽ ചന്തനും
ഒരു മാപ്പളയും കിടാവിന ബുദ്ധിപൊരാ അതുകൊണ്ടത്രെ കൊയിനെ എടുത്തു എന്നു
പറഞ്ഞു തടുത്ത നീക്കി അവിടെ നിന്നതിന്റെശെഷം കണ്ണൊത്ത കുന്നുംമ്മെലെ
നമ്പ്യാര അതിലെ വന്ന കണ്ടു ചാപ്പനെ വിളിച്ചു എന്താണന്ന ചാപ്പനൊട ചൊദിച്ചാറെ
നമ്പ്യാരൊട ചാപ്പൻ പറഞ്ഞു. എന്റെ കൊയി കൊൽക്കാരൻ പിടിച്ചത ഞാൻ എടുത്തു.
അന്നെരം നമ്പ്യാര ചാപ്പനൊട പറഞ്ഞു, പണ്ടാര ആള പിടിച്ച കൊയിനെ എടുപ്പാൻ
നിനക്ക ആരെ കല്പന ആകുന്നു എന്നു പറഞ്ഞു എന്റെ വായി മണത്തനൊക്കിയാറെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/338&oldid=200922" എന്ന താളിൽനിന്ന് ശേഖരിച്ചത്