താൾ:39A8599.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

262 തലശ്ശേരി രേഖകൾ

കിഴിച്ചെങ്കിൽ വലിയ ഗുണമായിരുന്നു. അവൻ വരുത്തക്കാരൻ ആകുന്നു. ഇനിയും
അവനെ തടവിൽ പാർപ്പിച്ചാൽ ചത്തുപൊകയെ ഉള്ളു. അതിന സായ്പി അവർകളെ
കൃപ എന്നൊട ഉണ്ടായിരിക്കയും വെണം. ഞാൻ സായ്പി അവർകൾ കല്പിച്ചപ്രകാരം
പണി എടുത്ത നിക്കുംന്നെ ആളല്ലൊ ആകുന്നത. തടുത്തവനെ തടവിൽനിന്ന
നിക്കിയാൽ പൊയിക്കളയുംന്നതിന്ന ഞാൻ ഒരു ജാമിനെ സായ്പി അവർകൾക്ക
തരികയും ചെയ്യാം. സായ്പി അവർകൾ ചൊദിക്കുംമ്പൊൾ കാണിച്ച തരുവാൻന്ത
ക്കവണ്ണം ജാമിൻ തരികയും ചെയ്യാം. എന്നാൽ കൊല്ലം 973 ആമത തുലാംമാസം 16 നു
എഴുതിയത തുലാം 22 നു നവമ്പ്രമാസം 4 നു വന്നത. ബൊധിപ്പിച്ചു.

605 H & L

773 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ട കൃസ്തപ്രർ പീലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം. നാട്ടിൽ
പ്രമാണമായിരിക്കുംന്നതിൽ നാലട്ടാളുകൾ കൊലത്തിരി അണ്ണന്റെ അടുക്കെ ചെന്ന
കണ്ട വെണ്ടുംവണ്ണം എഴുന്നെള്ളിയിരിക്കെണ്ട അവസ്ഥക്ക അവര അങ്ങൊട്ട അറിവിച്ച
ഗുണദൊഷങ്ങൾക്കും ഇങ്ങൊട്ട കല്പിച്ച ഗുണദൊഷംങ്ങൾക്കും അവര എല്ലാവരും
കൂടി നമുക്ക എഴുതി അയച്ച ഓലയിടെ പെർപ്പ സായ്പി അവർകൾ അടുക്ക കൊടു
ത്തയിച്ചിരിക്കുംന്നു. ആയത കാണുംമ്പൊൾ ഒക്കയും അറിയാമെല്ലൊ. എന്നാൽ 973
ആമാണ്ട തുലാമാസം 20 നു എഴുതിയത.

606 H & L

774 ആമത പെർപ്പ പെരുമ്പയും പടിഞ്ഞാറെടത്തിൽ ചിണ്ടൻ നമ്പിയാരും പുത്തലത്ത
ഗൊവിന്ദ പൊതുവാളും അച്ചുക്കണക്കപ്പിള്ളയും വാരിക്കരെ ചന്തുവും സ്ഥാനാപതി
സുബ്ബയ്യനും വെങ്ങയിൽ ദെർമ്മനും കെയ്യാൽ ഓല. കണക്കപ്പിള്ള വായിച്ച തിരു
മനസ്സറിയിക്കെണ്ടും അവസ്ഥ. തമ്പുരാൻ തിപ്പെട്ടതിന്റെശെഷം കാർയ്യങ്ങള ഒക്കയും
മുൻമ്പെ നടന്നപ്രകാരം വെണ്ടുംവണ്ണം കല്പിച്ച നടത്തി വരുംമ്പൊൾ നടന്നവരുന്നെ
കാർയ്യങ്ങൾ ഒന്നും നല്ലെ കൊതമല്ലെന്നുവെച്ച കുബഞ്ഞി എജമാനൻമ്മാർക്ക
കൊലത്തിരിതമ്പുരാൻ കല്പിച്ച എഴുതി അയച്ച വർത്തമാനം കെട്ടതിന്റെശെഷം
ഞാങ്ങൾ എല്ലാവരുംകൂടി കൊലത്തിരി തമ്പുരാന്റെ അടുക്ക ചെന്ന കണ്ടു
തിപ്പെട്ടപൊയ എഴുംന്നെള്ളിയെടത്ത നിന്ന പതിവെച്ചനടത്തിയപ്രകാരമെല്ലൊ ഇപ്പൊൾ
കല്പിച്ച നടത്തി വരുന്നെന്നും അതിന്റെ മദ്ധ്യെ കുബഞ്ഞി എജമാനൻമ്മാർക്ക
ആവലാദി എഴുതി അയപ്പാൻ ഒരു സങ്ങതി ഉണ്ടായിട്ട ഇല്ലല്ലൊ എന്നും അറിവിച്ചാറെ
കഴിഞ്ഞു പൊയവൻ ഉണ്ടാക്കിയിരിക്കുന്ന മൊതൽ ഒക്കയും ഇങ്ങ തരെണമെന്നും
തന്നില്ലങ്കിൽ ഇനിയും ഞാൻ ആവലാദി എഴുതി അയക്കെ ഉള്ളു എന്നും കല്പിച്ചാറെ
എണ്ണപ്പാടത്തിന്ന തീപ്പെട്ടുപൊയ എഴുന്നെള്ളിയെടത്തുംന്ന ഉണ്ടാക്കിയ മൊതൽ
കാർയ്യങ്ങൾ ഇപ്പൊൾ തിപ്പെട്ടുപൊയ എഴുംന്നെള്ളിയെടത്തിന്നല്ലൊ എടുത്ത
വന്നതന്നും അവിടുന്ന ഉണ്ടാക്കിയ മൊതല ഒക്കയും ഈ എഴുന്നെള്ളിയെടത്തക്കല്ലൊ
വെണ്ടതെന്നും തിപ്പെട്ടപൊയ എഴുന്നെള്ളിയെടത്തിന്ന പതിവെച്ചപ്രകാരം ചിലവിന
തരുന്നതിന വ്യത്യാസം വരിക ഇല്ലന്നും മൊതൽ കാർയ്യങ്ങൾ ഈ സൊരൂപത്തിങ്കൽ
പവുതി കഴിച്ചിട്ട ഞെങ്ങൾക്ക കെട്ടുകെളി ഇല്ലന്നും അറിയിച്ചാറെ മുൻമ്പ നടന്ന
വന്നെപ്രകാരം ഒന്നും നമ്മൊട പറയെണ്ട എന്നും ഈ മൊതൽ ഒക്കയും നമുക്ക തരെ
ണമെന്നും കല്പിച്ചാറെ ബെണ്ടുന്ന വഴികൾ തിരുമനസ്സ അറിവിച്ചാൽ ബൊധിക്ക
ഇല്ലന്നും വെച്ച ഞെങ്ങൾ എല്ലാവരുംകൂടി ഇങ്ങൊട്ട പൊരികയും ചെയ്തു. ഈ വർത്ത
മാനങ്ങൾ ഒക്കയും തിരുമനസ്സറിഞ്ഞയിരിക്കെണമെല്ലൊ എന്നവെച്ചാകുന്നു എഴുതി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/322&oldid=200887" എന്ന താളിൽനിന്ന് ശേഖരിച്ചത്