താൾ:39A8599.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 261

കൊറഞ്ഞ വരാതെ കണ്ട അതാത കുടിയാൻമ്മാരെ ബൊധിപ്പിച്ച നെലവിളി
കൂടാതെകണ്ട ഒപ്പിച്ച മരിയാതിപൊലെ അതെത തറചാർത്തി കുടുംമ്പൊൾ തറ ഒട്ടു
കണക്ക കൊടുത്ത യക്കുവാൻന്തക്കവണ്ണം അഞ്ച മുഖമായിട്ട ചാർത്തുംന്ന ആളുകൾക്ക
താക്കിതി എഴുതി ആളെ അയച്ചിരിക്കുംന്നു. ആത്തറ ഒട്ടു കണക്ക ഇവിടെ എത്തിയാൽ
അപ്പൊഴെ സാഹെബരവർകൾ പാർക്കുംന്നെടത്തക്ക കൊടുത്തയക്കയും ആം.
ചാർത്തകാര ഉപെക്ഷകൂടാതെ എല്ലാ ദിക്കിലും ഒരുപൊലെ ഒപ്പിച്ച ചാർത്തുകയും
ചെയ്യുംന്നു. പാറക്കടവത്ത ഹൊബളിയിലും ചെരാപുരത്ത ഹൊബളിയിലും ഉള്ള
കുടിയാൻമ്മാര ചാർത്തിന്റെ അവസ്ഥക്ക കുടക്കൂടെ തകരാറ കാണിക്കയും എഴുതി
അയക്കയും ചെയ്യുന്നു. അതിനപകരം ഇങ്ങുന്ന എഴുതി അയക്കെണ്ടത എഴുതി
അയച്ചിട്ടും ആളുകളെ അയക്കെണ്ടത്ത ആളെ അയച്ചിട്ടും തകരാറ ഉള്ളത തിർത്ത
കൊടുത്തൊണ്ടിരിക്കുംന്നു. ഇതിൽ അധികമായിട്ട തകരാറ ഉണ്ടായി വന്നാൽ ആ
വർത്തമാനത്തിന്ന സായ്പി അവർകൾക്ക എഴുതി എത്തിക്കയും ആം. എറെ
താമസിയാതെകണ്ട സായ്പിവർകൾ ഒരിക്കൽ ഇവിടെ എത്തിക്കാണെണ്ടതിന്ന നാം
എറ്റം അപെക്ഷിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 21 നു എഴുതിയ
കത്ത തുലാം 22 നു നവെമ്പ്ര 4 നു വന്നു. 5 നു പെർപ്പാക്കിക്കൊടുത്തു.

603 H & L

771 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ കുഞ്ഞിപ്പൊക്കര
എഴുതിയ അർജി. സായ്പി അവർകൾ കല്പിച്ച എഴുതിക്കൊടുത്തയച്ച കത്ത വായിച്ച
അവ സ്ഥയും അറിഞ്ഞു. ഞാൻ കൊഴിക്കൊട്ട കമിശനർ സാഹെബമാരെ അരിയത്ത
പൊവാനെല്ലൊ എഴുതി വന്നതിൽ ആകുന്നത. ആയതിന എന്റെ ദിനം നല്ലവണ്ണം
ഭെദംവന്നിട്ടും ഇല്ലാ. ഇപ്പൊൾ എനക്ക നടപ്പാനും ഇരിപ്പാനും എന്റെ ശരിരത്തി
ആരൊഗ്യം ഇല്ലാ. ഇപ്പൊൾ എനക്ക ചികിത്സ ചെയ്യുന്ന വൈയിദ്ദ്യര പറകകൊണ്ട
ഒന്നരണ്ട ദിവസം കൂടുംമ്പൊൾ വയ്യിട്ടും രാവിലെയും മട്ടാമ്മെൽ കാറ്റുംകൊണ്ടു നടപ്പാൻ
വെണ്ടി എന്റെ വിട്ടുംന്ന കിഴിഞ്ഞ വരികയും പൊകയും ചെയ്യുംന്നു. അതിനതന്നെ
എന്റെ ശരിരത്തിന്ന ആരൊഗ്യം ഒട്ടും ഇല്ലാ. ശെഷം കണ്ണുര സായ്പി അവർകൾ
ഇരിക്കുംന്നെടത്തക്ക എനക്ക വരുവാൻകൂടി എന്റെ ശരിരത്തിന്ന ആരൊഗ്യം
പൊരായ്കകൊണ്ടത്രെ സായ്പി അവർകൾളെ കാൺമാൻ വരാഞ്ഞത. ഇനി ഒക്കയും
സായ്പി അവർകളുടെ കല്പന. എന്നാൽ കൊല്ലം 973 ആമത തുലാമാസം 20 നു
എഴുതിയത തുലാം 22 നു നമ്പമ്പ്രരമാസം 4 നു വന്നത.

604 H & L

772 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പിലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകരെ മുട്ടുങ്കൽ ദൊറൊക അയ്യാരകത്ത സുപ്പി
എഴുതിയത. എന്നാൽ സായ്പി അവർകളൊട പറയാൻ എറിയ സങ്കടം ഉണ്ടായിരുന്നു.
അതൊന്നും സായ്പി അവർകളൊട പറയാൻ കൂടിയില്ലാ. അതിന സായ്പി അവർകൾ
കൃപ ഉണ്ടായിട്ട സായ്പി അവർകളുടെ അരിയത്ത വരുവാൻ ഒരു എട്ടു ദിവസത്തെ
അനുവാദം തരിക വെണം. അതിന സായ്പി അവർകളെ കല്പന ഉണ്ടെങ്കിൽ ഞാൻ
അങ്ങൊട്ട വരികയും ചെയ്യാം. ശെഷം അയ്യാരകത്തെ മമ്മിന്റെ കണക്കിനവെണ്ടി
മമ്മിന്റെ മരുമകനെ സായ്പി അവർകളെ കല്പനക്ക തടുത്തിട്ട ഒരു നുപ്പത ദിവസത്തി
ലെറെപ്പൊരും. അതുകൊണ്ട മമ്മിന്റെ പിടികയിൽ ഉള്ള ചരക്ക വില്പാൻ കല്പിച്ചിട്ട
വിക്കയും ചെയ്തു. ഇനി സായ്പിന്റെ കൃപ ഉണ്ടായിട്ട തടുത്ത കുട്ടിനെ തടവിൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/321&oldid=200885" എന്ന താളിൽനിന്ന് ശേഖരിച്ചത്