താൾ:39A8599.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 251

തനിക്കു കത്ത കൊടുത്തയച്ചത പൊയിപ്പൊയി എന്ന നമുക്കു തൊന്നിയിരിക്കകൊണ്ട
ഈ ദിവസം രാജാവ അവർകൾക്ക കൊടുത്തയച്ച ചാർത്തുംന്നതിന്റെ പെർപ്പ തനിക്ക
കൊടുത്തയച്ചിരിക്കുംന്നു. പാട്ടത്തിന്ന പത്തിന്ന ആറ വാങ്ങണം. പാട്ടത്തിൽ പത്തുപണം
ഉണ്ടന്നുവെച്ചാൽ ആറു പണം വാങ്ങുകയും വെണം. ശെഷം തറക്കാരുടെയും
കുടിയാമ്മാരുടെയും അവകാശം ഇത്ര ആകുന്നു എന്ന ജെമ്മാരിക്ക എങ്കിലും
കുടിയാൻമ്മാർക്ക എങ്കിലും ശിട്ട കൊടുക്കയും വെണം.ഇതിന വല്ല ഉപെക്ഷ ഉണ്ടെങ്കിൽ
മൊളക ഒക്കയും പൊയിപ്പൊകും. മൊളക കൊണ്ട വല്ല തറുക്കം ഉണ്ടാവാൻ കൂടുക
ഇല്ലല്ലൊ. എന്നാൽ കൊല്ലം 973 ആമത തുലാമാസം 14 നു ഇങ്കിരിയസ്സ കൊല്ലം 1797
ആമത അകടെമ്പ്രർമാസം 27 നു കണ്ണൂരിൽ നിന്നും എഴുതിയത.

577 H & L

745 ആമത രാജശ്രീ കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി സായ്പി അവർകൾ സല്ലാം.
എന്നാൽ തുലാമാസം 8 നു എഴുതിയ കത്ത എത്തുകയും ചെയ്തു. നടുവണ്ണൂര പാഴൊത്ത
നായരെക്കൊണ്ടെങ്കിലും മുണ്ടംഞ്ചെരി ഇമ്പിച്ചുണ്ണിയെക്കൊണ്ടെങ്കിലും വല്ലത തങ്ങൾ
എഴുതി അയച്ചിട്ടുള്ളത ഇവിടെ എത്തിട്ടും ഇല്ലല്ലൊ. തങ്ങൾ എഴുതി അയച്ച
അതിർക്രമങ്ങൾകൊണ്ട വർത്തമാനം കെൾക്കുവാൻ നമുക്ക വളരെ സങ്കടമാകയും
ചെയ്തു. ആയത പട്ടാളക്കാരൻമാര അല്ലാതെകണ്ട തങ്ങളെ സഹായത്തൊടകൂട
ദൊറൊക അമർച്ച വരുത്തുമെന്നും തങ്ങളാൽ ഉള്ള സഹായം ഒക്കയും ദൊറൊഗക്ക
കൊടുക്കുമെന്നും നാം വിശ്വസിച്ചിരിക്കുംന്നു. നാട്ടിലെ സുഖം വരുത്തിച്ചു എന്നുള്ള
വർത്തമാനം കെട്ടാൽ നമുക്ക സന്തൊഷമാകയും ചെയ്യ്യും. എന്നാൽ കൊല്ലം 973 ആമത
തുലാമാസം 14 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത അകടെമ്പ്രമാസം 27 നു കണ്ണൂരിൽ
നിന്നും എഴുതിയത.

578 H & L

746 ആമത പുറ്റുവാക്കൊടൻ കണ്ണൻ എഴുത്ത. നമ്മുടെ കെളപ്പൻ കണ്ടു.
കാരിയമെന്നാൽ തുലാമാസം 5നു കടുത്തനാട്ട വന്ന ഒരു ദിവസം ലൊകനാർകാവിൽ
വന്ന അവിടുന്ന കല്പിച്ച പാട്ടം നൊക്കുംന്ന ആളെയുംകൂട്ടി പൊറമെരി തറയിൽ വന്ന
കല്പിച്ചപ്രകാരം പറമ്പിലെ ഹൊബളി 1 പൊറമെരി ഹൊബളി 1 എറാമലെ ഹൊബളി
1 ആകെ ഹൊബളി മുന്നിലെയും പാട്ടം ചാർത്തുവാൻ കല്പന 5നു തുടങ്ങി കാർത്തിക
പ്പള്ളിത്തറയിൽ 8നു വരെ 75 കണ്ടി പറമ്പള്ളചാർത്തിയാറെ എഴുംന്നെള്ളിയെടത്ത
കുറ്റിപ്പുറത്ത ചെല്ലുവാൻ കല്പനവന്ന പൊയതിന്റെ ശെഷം നിങ്ങൾ ചാർത്തിയത
പൊരാ എന്നും ഇപ്പൊൾ ചാർത്തിയത നികുതി ആകുന്നു എന്നും കല്പിച്ചു. ആയതിന
മുൻമ്പെ ഓരൊരു പറമ്പത്തകയറിയാൽ തമ്പുരാന്റെ നൊട്ടക്കാര പറയുംന്നപ്രകാരം
ബാബുരായര കെട്ടിട്ടും ഞാൻ പറഞ്ഞത അവര ഒട്ടും കെൾക്കായ്കകൊണ്ട ഇപ്രകാരം
ഒക്കയും ആക്കിത്തിർത്തു. വിശെഷിച്ച ഇപ്പൊൾ പാട്ടമല്ലൊ കെട്ടെണ്ടത. അത
നികുതിന്റെ അവസ്ഥപൊലെ നൊക്കിട്ടാകുന്നു തിരുവുള്ളക്കെട ആയത എന്നെ
ബൊധിപ്പിട്ട അവര ചാർത്തുംന്നും ഇല്ലാ. വിശെഷിച്ച നി കണക്കൊലയിൽ വെറെ
എഴുതെണ്ടന്നും ഞാൻ എഴുതിയാൽ മതിയെന്നും കൂടക്കൂട പറയുംന്നു. ഞാൻ
എഴുതുംന്നുണ്ട. അത പറവാൻ സായ്പിന്റെ കല്പനക്കൊ അതല്ല ഇവരെ സൊകാർയ്യ്യം
പറകയൊ എന്ന അറിഞ്ഞതും ഇല്ലാ. ആയതിന അതിന്റെ അവസ്ഥപൊലെ
എഴുതിവരെണം. അതല്ലാഞ്ഞാൽ കഴിയില്ലാ. ഇപ്രകാരം എഴുതിയത ഒരുത്തരും
അറിയരുത. അവർക്ക എഴുതുംന്നതിലും തൊന്നിക്കരുത. ഇപ്പൊൾ ചെലവിന ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/311&oldid=200865" എന്ന താളിൽനിന്ന് ശേഖരിച്ചത്