താൾ:39A8599.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

244 തലശ്ശേരി രേഖകൾ

എന്നാൽ സായ്പി അവർകളുടെ കല്പനപ്രകാരം ഞാനും മനിക്കക്കണക്കപ്പിള്ളയും
രണ്ടു തറയിൽ വന്ന ഒയിതുവ്ര മാസം 6 നു മൊതൽ 19 നു വരക്കും കുടിയാൻമ്മാരൊടു
പിരിച്ച ഉറുപ്പ്യ 1500 പിരിച്ച കൂട്ടിയിരിക്കുംന്നു. ഇനിയും കുടിയാൻമ്മാരെ കൂട്ടിക്കൊ
ണ്ടുവരുവാൻ കൊൽക്കാരെ എല്ലാവരെയും തറകളിൽ അയച്ച മുട്ടിച്ചിരിക്കുംന്നു. മാമ്പെ
കണിയന്നൂര ഈ തറകളിലെ കുടിയാൻമ്മാര കുടി പൊറപ്പെട്ട പൊയവര തറകളിൽ
വന്ന കൂടിയതും ഇല്ലാ. ചെറക്കൽ താലുക്കിൽ കാഞ്ചറാട്ട കല്ലായി ഈ ദിക്കിൽ
പൊയിക്കുടിയിരിക്കുംന്നു എന്ന കെൾക്കകൊണ്ട അവരെ വരുത്തുവാൻ പ്രയത്നം
വിചാരിക്കുന്നതും ഉണ്ട. ശെഷം കാനംങ്കൊവി രാമയ്യൻ ഇന്നെവരക്ക ഇരിപത തറയിലെ
പൈയിമാശി കണക്കമാത്രം കുടിവിവരം വസുൽവാക്കി എഴുതിക്കൊടുത്തിരിക്കുംന്നു.
നാരായണരായൻ കണക്ക ബൊധിപ്പിച്ചിട്ടില്ലന്നും നാരായണരായൻ വരാതെ അദ്ദ്വെഹം
പണം പിരിച്ച തറകളിലെ കണക്ക വസുൽവാക്കി ആയിക്കൂടാ എന്നും കാനംങ്കൊവി
രാമയ്യ്യൻ പറകകൊണ്ടു സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചത. കണക്ക
വാങ്ങുവാനും പണം പിരിപ്പാനും ഒരു ക്ഷണമെങ്കിലും താമസം കൂടാതെ പ്രയത്നം
ചെയ്യുന്നതും ഉണ്ട. ആയതുകൊണ്ട കല്പന അനുസരിച്ച പ്രയത്നം ചെയ്യുന്നവനെ രെ
ക്ഷിപ്പാൻ ഉള്ള ഭാരം സന്നിധാനത്തിങ്കലെക്ക കൂടിയിരിക്കുംന്നു. ഇനി ഒക്കയും കല്പന
എഴുതി വരുംമ്പൊലെ നടക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 973 ആമത തുലാമാസം 6
നു എഴുതിയ അർജി 8 നു അകടെമ്പ്രർ 21 നു വന്നത.

562 H & L 732 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പിലി സായ്പി
അവർകളുടെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട ദൊറൊഗ ചന്ദ്രയ്യ്യൻ
എഴുതിക്കൊണ്ട അർജി. കുലപാദം ചെയ്ത തിയ്യ്യനെ കിട്ടിട്ട ഉണ്ടന്ന അറിച്ചിട്ടും ഉണ്ടല്ലൊ.
ഇപ്പൊൾ ആ തിയ്യ്യനെയും മാരാത്തി എഴുതിതന്ന സങ്കടത്തിന്റെയും പെർപ്പും
തിയ്യ്യനൊട ചൊദിച്ചാറെ അവൻ പറഞ്ഞത എഴുതിയതിന്റെ പെർപ്പും സന്നിധാ
നത്തിങ്കലെക്ക കൊടുത്തയച്ചിട്ടും ഉണ്ട. താമരശ്ശെരി നാട്ടിന്ന അടിമ പിടിച്ച
കൊണ്ടുപൊയ കള്ളൻമ്മാരിൽ അഞ്ച കള്ളൻമ്മാരെ കിട്ടിട്ട ഉണ്ട എന്നും അതിൽ
ചെറക്കൽ പറമ്പത്ത മമ്മി പെരിയ കള്ളൻ ആകുന്നു എന്നും സന്നിധാനത്തിങ്കലെക്ക
അറിയിച്ചിട്ടും ഉണ്ടല്ലൊ. താമരശ്ശെരി നാട്ടിന്ന കൊണ്ടുപൊയ അടിമ നാട്ടുകാര
എറനാട്ടുകരെക്ക ആളെ അയച്ച വരുത്തി താമരച്ചെരിക്കാര മാപ്പിളമാരും
നായൻമ്മാരുംകൂടി കച്ചെരിയിൽ വന്ന കളവിന്റെ കാരിയംകൊണ്ട വിസ്തരിച്ചെടത്ത ഈ
അടിമ പിടിച്ച കൊണ്ടു പൊയത തെറ്റാകുന്നു എന്നും അതിന കുബഞ്ഞിലെക്ക പെഴ
ചെയ്യ്യണമെന്നും 73 ആമത തുലാമാസം മൊതൽക്ക താമരച്ചെരി നാട്ടിൽ ഒരു ലെഹള
ഉണ്ടാക ഇല്ലന്നും മറ്റ ഒര ദിക്കുന്നും ആരങ്കിലും വന്ന ഏറ്റംങ്ങൾ ചെയ്ത പൊയാൽ
നാട്ടുകാര നായരും മാപ്പിളയും കൂടി പിടിച്ചതരാമെന്ന എഴുതി എഴുതിത്തരികയും ഈ
ക്കള്ളൻമ്മാരെ വിടെണമെന്ന എഴുതിതന്ന സങ്കടം പറഞ്ഞ പാർത്തിരിക്കുംന്നു. ഞാൻ
പെരിങ്കള്ളൻ ആകുന്നു എന്ന സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചിരിക്കുംന്നു എന്നും
കല്പന വന്നല്ലാതെ വിട്ട കൂട എന്നും പറഞ്ഞ പാർപ്പിച്ചിരിക്കുംന്നു.ഇനിയും കുലപാദം
ചെയ്തവരെ പിടിച്ച കൊടുത്തയപ്പാൻ വഴിപൊലെ പ്രയത്നം ചെയ്ത നൊക്കുംന്നതും ഉണ്ട.
മറുപടി കല്പന വരുംമ്പൊലെ നടക്കുംന്നതും ഉണ്ട. കൊല്ലം 973 ആമത തുലാമാസം 5
നു എഴുതിയത. 563 H & L

മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പിലി സായ്പി അവർകളെ
കല്പനെക്ക കുറുമ്പ്രനാട പൊഴവായി അദാലത്ത ദൊറൊഗ ചന്ദ്രയ്യ്യൻ സ്വാമി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/304&oldid=200851" എന്ന താളിൽനിന്ന് ശേഖരിച്ചത്