താൾ:39A8599.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

242 തലശ്ശേരി രേഖകൾ

ഉണ്ട. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 30 നു എഴുതിയ അർജി തുലാം 5 നു
അകടെമ്പ്രർ 18 നു വന്നത.

556 H & L

726 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പിലി സായ്പി അവർ
കളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട പൊഴവായി അദാലത്ത ദൊറൊഗ ചന്ദ്ര
യ്യ്യൻ എഴുതിയ അർജി. കന്നിമാസം 1 നു രാജശ്രീ കവാടൻ സായ്പി അവർകൾ
പൊഴവായി വന്നാറെ ഞാൻ ചെന്ന കാണുകയും മഹാരാജശ്രീ കമിശനർ
സായ്പിമാരവർകൾക്ക എന്നെക്കൊണ്ട ദുറ എഴുതി മണ്ണിൽ എടത്തിൽ നായര എഴുതി
അയച്ചതിന നായരെയും എന്നെയും വിളിച്ച ചൊദിച്ചാറെ ഉണ്ടായിട്ടുള്ള പരമാർത്ഥ
ങ്ങൾ ഒക്കയും ഞാൻ പറകയും ചെയ്തു. കവാടൻ സായ്പി വിസ്തരിച്ച എഴുതി അയച്ചത
സന്നിധാനത്തിങ്കൽ എത്തിക്കാണുംമ്പൊൾ മനസ്സിൽ ആകയും ചെയ്യുമെല്ലൊ.
കന്നിമാസം 21 നു അസ്തമെച്ച പത്ത നാഴിക രാച്ചെല്ലുംമ്പൊൾ കുറുമ്പ്രനാട്ട നെടിയനാട്ട
ഹൊബളിയിൽ മുണ്ടൻഞ്ചെരി ഇമ്പിച്ചുണ്ണിയും വരിക്കാട്ട ഉണ്ണിരി നായരും മുമ്പത്തഞ്ച
ആളും കൂടി രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകളുടെ മനിഷ്യൻ കുറുമ്പ്രനാട്ട
നെടിയനാട്ട കുട്ടംകുളങ്ങരെ പാറവത്യക്കാരൻ ഹരിഹരൻ പട്ടരെ മഠത്തിൽക്കടന്ന
വാതില കുത്തിപ്പൊളിച്ച അവിടെ ഉള്ള മൊതല ഒക്കയും എടുത്തകൊണ്ടു പൊകയും
ചെയ്തു. ആ വർത്തമാനത്തിന്ന രാജശ്രീ രാജാവ അവർകൾ ഇനിക്ക എഴുതി അയച്ചാറെ
ഞാൻ പൊഴവായിന്ന ആക്കള്ളൻമ്മാരെ പിടിക്കെണ്ടതിന്ന നെടിയനാട്ടക്ക വന്നിരി
ക്കുംന്നു. അവരെ തെരഞ്ഞ പിടിപ്പാൻ ഞാനും നാട്ടുകാരും കൂടി ആളെ അയച്ചാറെ
ആക്കള്ളൻമ്മാരെ ആളിൽ ഒരുത്തനെക്കിട്ടിട്ടും ഉണ്ട. ആക്കുള്ളൻമ്മാർക്ക കുറുമ്പ്ര
നാട്ടനിന്ന എങ്കിലും താമരച്ചെരിനിന്ന എങ്കിലും പൊഴവായിന്ന എങ്കിലും കഞ്ഞിവെള്ളം
വെച്ചകൊടുത്താലും ഉൾക്കാർയ്യ്യം കൊടുത്തവരെ ആരെങ്കിലും നൃർത്തിയാലും അവരെ
വസ്തുമൊതലും കുഞ്ഞുകുട്ടികളെയും കുബഞ്ഞി പണ്ടാരത്തിലെക്ക അടക്കുമെന്നും
ഈ ദിക്കുകളിൽ എങ്ങാനും കടന്ന പാർത്തിട്ട ഉണ്ടന്ന കെട്ടാൽ പിടിച്ച തരെണ
മെന്നും താക്കിതി ആയി പറഞ്ഞാറെ അവര കാട്ടിലായിട്ടും പൊലനാട്ട വടക്കുംപുറത്ത
കെഴക്കുംപുറത്തായിട്ടും കടന്ന പാർത്തിരിക്കുംന്നു. അവിടെ കടന്ന ഇനിക്ക
പിടിക്കുകയും വൈയ്യ്യ എല്ലൊ. സന്നിധാനത്തിങ്കൽനിന്ന കൊഴിക്കൊട്ടക്ക കല്പന
ചെന്നാൽ അവരെ അവിടുന്ന താക്കിതി ആയാൽ അവരെ പിടിക്കുകയും ചെയ്യ്യുമെല്ലൊ.
തിരുവൻമ്പാടിന്ന മാരയാൻ ഉക്കപ്പനെ തിയ്യ്യൻ വെടിവെച്ച കൊലപാദം ചെയ്തത
സന്നിധാനത്തിങ്കൽ അറിയിച്ചിരിക്കുംന്നെല്ലൊ. ഇപ്പൊൾ ബെഹുപ്രയത്നംചെയ്ത അവനെ
പിടിച്ചിരിക്കുംന്നു. അവനെ വഴിയെ സന്നിധാനത്തിങ്കലെക്ക അയക്കുന്നതും ഉണ്ട.
മഠത്തിന്ന കട്ട കള്ളൻമ്മാര ഞാങ്ങളിരിക്കുംന്നെടത്ത 30 നു അസ്തമെച്ച എഴുനാഴിക
രാച്ചെല്ലുംമ്പൊൾ വന്ന രാജശ്രീകുറുമ്പ്രനാട്ട രാജാവ അവർകളെ കാരിയക്കാര
വെളയാട്ടെരി രാമറനായരെ അഞ്ച വെടിവെച്ച ഓടിപ്പൊകുന്ന വഴിക്ക ക്കാരിയക്കാരെ
ആളിൽ ഒരു തിയ്യ്യനെയും വെറെ ഒരു തിയ്യ്യത്തിയെയും വെടിവെച്ച കൊല്ലുകയും ഒരു
തിയ്യ്യന മുറിയും ഉണ്ട. അവരെ പിടിപ്പാൻന്തക്കവണ്ണം ആളെ അയച്ചാറെ അവര
ഓടിപ്പൊകയും ചെയ്തു. ഇനിയും അവരെ പിടിക്കെണ്ടുന്നതിന്ന പലവഴിക്കും പത്തും
ഇരിപത ആളെ അയച്ചിട്ടും ഉണ്ട. കിട്ടിയാൽ സന്നിധാനത്തിങ്കലെക്ക അറിയിക്കും
ന്നതും ഉണ്ട. മറ്റുപടി കല്പനവരുംപ്രകാരം നടക്കുംന്നതും ഉണ്ട. കൊല്ലം 973 ആമത
തുലാമാസം 1 നു എഴുതിയത തുലാം 5 നു അകടെമ്പ്രമാസം 18 നു വന്നത. 20
നുപെർപ്പാക്കിക്കൊടുത്തു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/302&oldid=200846" എന്ന താളിൽനിന്ന് ശേഖരിച്ചത്