താൾ:39A8599.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 237

എന്നാൽ തങ്ങൾ പറഞ്ഞയച്ച വർത്തമാനം തെക്കുംങ്കരെ ഹൊബളിയിൽ ഉള്ളവർക്ക
എഴുതി അയക്കെണ്ടതിന വഴിപൊലെ വിചാരിച്ചാറെ നാം ചെറക്കൽ എത്തുംമ്പൊൾ
അവരൊട പറഞ്ഞാൽ എഴുതുന്നതിനെകാട്ടിൽ എറഗുണം ഉണ്ടാകുമെന്ന നമുക്ക
ബൊധിച്ചിരിക്കുംന്നു. കൊറെ ദിവസത്തിലഹം ചെറക്കൽ വരുമെന്ന നാം അപെ
ക്ഷിച്ചിരിക്കുംന്നു. അപ്പൊൾ തങ്ങളെ കാർയ്യ്യം ഒക്കയും നല്ലവണ്ണം നടക്കുമെന്ന നാം
വിശ്വസിച്ചിരിക്കുംന്നു. ആയതുകൊണ്ട തങ്ങളെ ഗുണത്തിന നാം വളരെ വിചാരി
ച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 29 നു ഇങ്കിരിയസ്സ കൊല്ലം 1797
അകടെമ്പ്രമാസം 12 നു വടകരെനിന്ന എഴുതിയത.

544 H & L

717 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ ഇരിവെനാട്ട ദൊറൊഗ മാണയാട്ട വിരാൻകുട്ടിക്ക
എഴുതി അനുപ്പിന കാർയ്യ്യം. എന്നാൽ ഇങ്ങൊട്ട കൊടുത്തയച്ച റെപ്പൊർത്ത കണക്കിൽ
കാത്താണ്ടി കുഞ്ഞഅമ്മതും കമ്മൊട്ടിലെ കുട്ടിയസ്സനും ആയിട്ട ഒരു ഹെതുവിന 630
ഉറുപ്പ്യയും 34 റെസ്സും എന്ന ഒരു ഹെതുവിന വിസ്തരിച്ചു എന്ന നമുക്ക കാണുകയും
ചെയ്തു. അത്രവലുതായിട്ടൊരു വഹകൊണ്ടുള്ള ഹെതു വിസ്തരിപ്പാൻ തനിക്ക കല്പന
ഇല്ലായ്ക കൊണ്ട തന്റെ കല്പനകൾ എഴുതിവെച്ചതകണ്ട തന്റെ സ്വാമനസ്സപ്രകാരം
നെരെ മാറ്റിനടന്നത എന്തു സങ്ങതികൊണ്ടന്ന നമുക്ക അറികയും വെണം.
ഇതിനൊടകൂടഈഹെതുവിൽ ചെർന്ന വിവരങ്ങൾ ഒക്കയും നമുക്ക എഴുതി അയക്കയും
വെണം. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 29 നു ഇങ്കിരിയസ്സ കൊല്ലം 1797
ആമത അകടെമ്പ്രമാസം 12 നു വടകരെ നിന്നും എഴുതിയത.

545 H & L

718 ആമത അദാലത്തകളിലെക്ക ഒക്കയും എഴുതിയ കല്പനക്ക്രമങ്ങൾ. എന്നാൽ
ഇതിൽ താഴെ എഴുതിയ വിവരത്തിലും വിധപ്രകാരത്തിലും പലവകകളിൽ ഉള്ള
മജിശ്രാദൻമ്മാര എന്ന പറയുന്നവർക്കും അവരുടെ താഴെയിരിക്കുംന്നവർക്കും
ചെരുംന്ന കൊയ്മ ബലം ആക്കി വെച്ചിരിക്കുന്നു. ഒന്നാമത അതാതവകകളിന്റെ
മജിസ്ത്രാദകല്പനയിൽ ഇരിക്കുന്ന ദൊറൊഗമാരും അവരുടെ താഴെ ഇരിക്കുംന്ന
ആളുകളും അതത മജിസ്ത്രാദിന്റെ കല്പന ഉണ്ടൊ ഇല്ലയൊ വല്ല ആളുകളെക്കൊണ്ട
കുറ്റം ചെയ്തതിന അന്ന്യായംവെച്ചിരുന്നാൽ അവരവരുടെ സ്വാമജിസ്ത്രാദകല്പനപ്രകാരം
തന്നെ നടക്കുംന്നൊ ഇല്ലയൊ മറ്റുംവല്ല മജിസ്ത്രാദ കല്പനപ്രകാരം നടക്കുംന്നൊ അതത
ദൊറൊഗ നടക്കുംന്ന നാട്ടിൽ മെൽപ്പറഞ്ഞ ആളുകളെപ്പൊലെ ഉള്ളവരെ പിടിപ്പാൻ
അതത ദൊറൊഗക്കും താഴെ കൊയ്മിക്കാർയ്യ്യം നടത്തിപ്പാൻ വെച്ചിരിക്കുംന്ന
ആളുകൾക്കും ബെലം കൊടുക്കയും ചെയ്തു.

546 H & L

രണ്ടാമത. മജിസ്ത്രാദമാര അവർകളും ദൊറൊഗൻമ്മാരും അവരെ താഴെയിരിക്കുംന്ന
പ്രവൃർത്തിക്കാരൻമ്മാരും മുഖ്യസ്തൻമ്മാരും കൃഷിചെയ്യ്യംന്നവരും കണ്ടങ്ങൾ
നടക്കുന്നവരും മറ്റുള്ള ആളുകൾ ബെലം അനുഭവിക്കുംന്നവര അവരവരുടെ നാട്ടിൽ
പെഴചെയ്തവരെ പിടിപ്പാൻ വഴിയെ തെരഞ്ഞ നൊക്കുംന്ന ആളുകൾക്ക തക്കവണ്ണം ഉള്ള
സഹായം ഒക്കയും കൊടുക്കയും വെണം. എന്നാൽ മെൽ എഴുതിയ ചെർന്നബെലം
മജിസ്ത്രാദൻമ്മാര അവർകളാലും അവര താഴെ ഇരിക്കുന്ന ആളുകളാലും ആക്കി
വെച്ചിരിക്കുംന്നത അവരവരുടെ തന്റെ കൊയ്മ നടപ്പിൽ പെഴ എങ്കിലും മറ്റും വല്ല

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/297&oldid=200836" എന്ന താളിൽനിന്ന് ശേഖരിച്ചത്