താൾ:39A8599.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 205

വകമെൽ ചെല്ലുവാൻ തുമ്പ ഇല്ല എന്നും ഈക്കഴിഞ്ഞ മെടമാസം 24 നു ഞാങ്ങൾ
എഴുതിക്കൊടുത്തിരിക്കുംന്നു എന്നും ഇനിയും ഇക്കാരിയത്തിനായിട്ട തലച്ചെരിക്ക വരെ
ണമെന്നുവെച്ചാൽ വലിയ സങ്കടംതന്നെ എന്നും അവര പറകകൊണ്ടും ഇവക രണ്ടു
പ്രകാരം വിസ്തരിച്ച എഴുത്തുകൾ കാണുകകൊണ്ടും മെൽല്പറഞ്ഞ പറമ്പ കുട്ടി
യാലിന്റെ കാരണൊനും കുഞ്ഞിപ്പക്കിയിന്റെ കാരണൊനും അവകാശം ഉള്ളത
ആകകൊണ്ടും 907 ആമതിൽ കുട്ടിയാലിന്റെ കാരണൊനുള്ള പാതി അവകാശം
കുഞ്ഞിപ്പക്കിന്റെ കാരണൊന സമ്മദിച്ച കൊടുത്ത തുമ്പ മുറി കാണുകകൊണ്ടും
അന്നമുതൽ കടുത്തനാട്ട രാജാവിന മെൽല്പറഞ്ഞ പറമ്പത്തനിന്ന കൊടുത്ത
കൊണ്ടുവന്ന കല്പനപ്പണത്തിന്റെ തരകുകൾ കുഞ്ഞിപ്പക്കി കൈയ്യിൽ കാണുക
കൊണ്ടും അതിൽ പിന്നെ 911 ആമതിൽ കുഞ്ഞിപക്കിന്റെ കാരണൊൻ കുട്ടിയാലി
ന്റെ കാരണൊനൊട 450 പണം പാട്ടത്തിന്ന മെൽല്പറഞ്ഞ പറമ്പ വാങ്ങിയപ്രകാരം
ഒരു പാട്ട മുറി കുട്ടിയാലി കൈയ്യിൽ കാണുകകൊണ്ടും കുഞ്ഞിപ്പ
ക്കിന്റെ കാരണൊനൊട തുമ്പറുത്ത വാങ്ങിയപ്രകാരം ഒരു പ്രമാണം കാണായ്ക
കൊണ്ടും എറിയകാലം അനുഭവം പ്രമാണമാകകൊണ്ടും മെൽപ്പറഞ്ഞ കാന്തിലാട്ടെ
പറമ്പിന ഈ വിവാദം ഉണ്ടാകുന്നതിനമുമ്പെ നടന്ന പൊന്നപ്രകാരം അല്ലാതെകണ്ട
മറ്റിച്ചാതി പറഞ്ഞകൂട എന്നു ഇരിവെനാട്ടെ കുന്നിൻമ്മിലെ നമ്പ്യാരും രണ്ടുതറയിൽ
കണ്ടൊത്ത അനന്തനും പള്ളിയത്തകൊരനും കച്ചൊടക്കാർ ചൊവ്വക്കാരൻ മക്കിയും
വാണിയമ്പലത്തെ കൊയാമ്മതും തച്ചറക്കലെ കലന്തനും ഇവര ആറ ആളും കുടി
മുമ്പെ വിസ്തരിച്ച എഴുത്തുകളും രണ്ടുപുറത്തെ പ്രമാണങ്ങളും കൂടി നൊക്കി വിസ്തരിച്ച
പറകകൊണ്ടും എറിയകാലം കുഞ്ഞിപക്കിയിന്റെ കാരണൊൻ അനുഭവിച്ചതുകൊണ്ട
മെൽപറഞ്ഞ പറമ്പിന്റെ വിവാദംകൊണ്ട വടകരെ ദൊറൊഗക കച്ചെരിയിൽനിന്നും
പുലുര നമ്പുരിയും ചാത്തിയെലൽ കുങ്കൊപ്പും ചാത്തിയെലൽ രായിരുകുറുപ്പും യാവാരി
ചാത്തുനായരും മണപ്പിറത്തെ കുഞ്ഞിക്കാതിരിയും പെരിങ്ങാടി ഇവറാനും പെരിങ്ങാടി
പപ്പനും കൂടി വിസ്തരിച്ച എഴുതിയ പ്രകാരം കാന്തിലാട്ടെ പറമ്പിന കുട്ടിയാലിക്ക
അവകാശമില്ല.എന്നും അങ്ങപിടികയിലെ കുഞ്ഞിപ്പക്കിക്ക അവകാശമെന്നും അത്രെ
ഇനിക്കുംബൊധിച്ചത. ഇനി ഒക്കയും സായ്പി അവർകൾ കല്പിക്കുംമ്പൊലെ. എന്നാൽ
കൊല്ലം 972 ആമത കർക്കിടകമാസം 15 നുക്ക ഇങ്കിരെശകൊല്ലം 1797 ആമത ജൂലായി
മാസം 27 നു തലച്ചെരി ദിവാൻ കച്ചെരിയിൽനിന്ന എഴുതിയത. ഈ മുന്ന റെപ്പൊടത്തും
ചിങ്ങമാസം 2 നു അഗെസ്തുമാസം 15 നു വന്നത.

459 H

635 ആമത രാജശ്രീ പറപ്പനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കിടി സുപ്രർഡെണ്ടൻ കൃസ്ത്രപർ പീലി സായ്പി അവർകൾ സല്ലാം. എന്നാൽ
മുത്തരാജാവ അവർകൾ വെണാട്ടരെനിന്ന വരുവൊളം കതിരൂരക്കൊവിലകം ഒഴിച്ച
കൊടുപ്പാൻ കഴിക ഇല്ല എന്ന തങ്ങൾക്ക ഗ്രെഹിപ്പിപ്പാൻ ബെഹുമാനപ്പെട്ട സറക്കാര
നമുക്ക കല്പിക്കയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത ചിങ്ങമാസം 5 നുക്ക ഇങ്കിരെ
ശകൊല്ലം ആയിരത്ത എഴുനൂറ്റ തൊണ്ണുറ്റ എഴാമത അഗൊസ്തുമാസം 18 നു എഴുതിയത.

460 H

636 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലിസായ്പി അവർകളെ സന്നി
ധാനത്തിങ്കലെക്ക പൊഴവായെ കാനംങ്കൊവി മദ്ധുരായര എഴുതിയ അർജി. എന്നാൽ
ഈ നാട്ടിൽനിന്ന രണ്ടാം ഗെഡു വഹക്ക അടവാനുള്ള ഉറുപ്പ്യക്ക മുടിപ്പ കൊടുത്ത
യച്ചല്ലാതെ സമ്മദിക്ക ഇല്ലന്ന മുട്ടിച്ചാറെ കൊഴിക്കൊട്ട ചെന്ന കടം കൊണ്ടതരാമെന്ന

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/265&oldid=200771" എന്ന താളിൽനിന്ന് ശേഖരിച്ചത്