താൾ:34A11415.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128 പഴശ്ശി രേഖകൾ

ഉറുപ്പ്യയും ഇപ്പൊൾ എടുക്കെണ്ട ഉറുപ്പ്യയും തീരുന്ന വഴിയായിട്ടല്ലല്ലൊ
വന്നിരിക്കുന്നത. ഇപ്രകാരം ചെയ്ത അവസ്ഥക്ക കച്ചെരിയിൽ എഴുതി
അയക്കാഞ്ഞത ഞാങ്ങൾ താന്താൻ തമ്മലിൽ ഉള്ളത കൂടക്കുട എഴുതി
അയപ്പാൻ ഉള്ള എടയല്ലെ ഉള്ളു. എന്നവെച്ചത്രെ എഴുതി അയക്കാഞ്ഞത
എനി അങ്ങനെയുള്ള കാര്യത്തിന മുമ്പെ തന്നെ എഴുതി അയക്കും എല്ലൊ.
അയഞ്ചെരി കുങ്കൻ പണ്ടാരത്തിൽ തരണ്ട ഉറുപ്പീകക്ക മുമ്പെ അവൻറ
വീട്ടിൽ ചപ്പയിട്ടിരിക്കുന്നു. അച്ചപ്പ എടുത്ത കളഞ്ഞൊ എന്ന അറിയാൻ
ഇങ്ങിട്ടെ മതളുമ്മൽ നിന്ന എത്തിനൊക്കിയതെ ഉള്ളു. കുങ്കന കൂട്ടി
അയക്കാഞ്ഞത അവനെ അടികൊണ്ട വരുത്തംകൊണ്ട നടന്നുകൂടായ്‌ക
കൊണ്ടത്രെ കൂട്ടി അയക്കാഞ്ഞത. അവരെ ദണ്ണം അസാരം ഭെദം വന്നല്ലൊ
നടന്ന വന്നുടും. അക്കാര്യം അന്ന അവിടകണ്ട സാക്ഷിക്കരെ വിളിച്ച
വിസ്‌ഥരിച്ചാൽ അറികയും ചെയ്യുമെല്ലൊ. എന്നാൽ 972 ആമത മകരമാസം
18 നു എഴുതിയത. മകരം 21 നു ജനവരി 31 നു വന്നത. മകരം 22 നു
പെർപ്പാക്കികൊടുത്തു -

201 B

336 ആമത -

കെഴക്കെടത്ത നമ്പ്യാര കയ്യാൽ ഒല. മൊന്തൊൽ കച്ചെരിയിൽ
ദൊറൊകാൻ കണ്ടു. കാര്യം എന്നാൽ കാമ്പ്രത്ത നമ്പ്യാര എന്റെ അരിയത്ത
നിക്കുന്ന ആയഞ്ചെരി കുങ്കനെ കാമ്പിറത്തന്നെ പിടിച്ച അത്തറപാട്ടന്ന തന്നെ
അടിക്കയും ചെയ്തു. അതും ഞാൻ ക്ഷമിച്ചു. ഇപ്പൊൾ എന്റെ പറമ്പത്ത
കയറി കാമ്പിറത്തെ വാലിയക്കാര രാവാരികുങ്കുന്നും പരിക്കൊളി ചന്തുവും
എന്റെ പറമ്പത്ത കയറി കൊലയും വാഴയും തറിച്ചു. അപ്പറമ്പത്തന്ന
കരിക്കും പറിക്കയും ചെയ്തു. ആയവസ്ഥ കെട്ടാറെ ഇങ്ങെക്കിടാക്കള ചെന്ന
ഇങ്ങെ പറമ്പത്ത കയറി ഇപ്രകാരത്തിൽ ചെയ്‌വാൻ സങ്ങതി എന്തന്ന
അവരചൊതിച്ചതമ്മലിൽ വാക്കുണ്ടാകുമ്പൊൾ ഇങ്ങന്ന പണ്ടാരശിപ്പായിന
കൂട പറഞ്ഞയച്ചു. പിന്നെ ഒരു വാക്ക അങ്ങൊട്ടും ഇങ്ങൊട്ടും ഉണ്ടാകാതെ
കണ്ട പറഞ്ഞയക്കയും ചെയ്തു. അവര കൊത്തിയകൊലയും ചെന്ന പണ്ടാര
ശിപ്പായി തന്നെ എടുത്ത അവിട വെച്ചു. ഈ വർത്തമാനങ്ങൾ തന്നെ
മൊന്തൊൽ കച്ചെരിയിൽ പറവാനായിട്ട ശീപ്പായിന അങ്ങൊട്ട
പറഞ്ഞയച്ചതിന്റെ ശെഷം കാമ്പിറത്ത നമ്പ്യാര തന്നെ വന്ന അവിട
എടുത്തുവെച്ചകൊലയും എളന്നീരും കാമ്പിറത്ത എടുപ്പിച്ചൊണ്ടുപൊകയും
ചെയ്തു. എന്നതിന്റെ ശെഷം അത് കൂടാതെ കണ്ട ഇന്ന കാമ്പിറത്തെ
വാലിയക്കാര പത്തപതിനഞ്ച ആളുംകൂടിവന്ന ഇങ്ങെ ചൊറ്റകാരൻ
ആയഞ്ചെരികുങ്കന്റെ വീട്ടിൽവന്ന അതീൽ കരിപ്പാപ്പൊയിലിൽ കൊമപ്പനും
മറെറാരു വാലിയക്കാരനും അവന്റെ അകത്ത് കയറി കുങ്കനെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/194&oldid=201579" എന്ന താളിൽനിന്ന് ശേഖരിച്ചത്