താൾ:34A11415.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 127

വീട്ടിൽ കരിപ്പാപ്പൊയില കൊമപ്പനും മറ്റ ഒരാളും കയറി പരതിനൊക്കി
എന്നും എല്ലൊ എഴുതി അയച്ചത. ഇപ്പൊൾ കൊലകൊത്തിയ പറമ്പ
ഒരാങ്കുലകുങ്ക്രെ പെരിൽ അത്രെ നികിതി ആകുന്നു. അപ്പറമ്പത്തെ നികിതി
ആയിട്ടും പൊര ഉറുപ്പീക ആയിട്ടും നെല്ലിന്റെ ഉറുപ്പ്യ ആയിട്ടും 971 ലെക്ക
എമ്പത്ത മൂന്നുപണം തരുവാനും ഉണ്ട. അപ്പണം അവൻ തരാതെ കണ്ട
പൊറാട്ടര കടന്ന പൊയതിന്റെ ശെഷം അപ്പറമ്പും അവർ കൊത്തിയ
കണ്ടവും കെഴക്കെടത്തു നമ്പ്യാരെ ആള ചാലയാടൻ കുങ്കൻ അത്രെ
നടക്കുന്നത. 71 ലെക്കുള്ള പണത്തിന ചാലയാടൻകുങ്കനൊട പറഞ്ഞാറെ
ഞാനല്ല പറമ്പ അടക്കുന്നു നമ്പ്യാരെ പെർക്ക അത്രെ ഞാൻ പറമ്പ
കെട്ടിച്ചതും കണ്ടം കൊത്തുന്നതും. അതുകൊണ്ട ഞാൻ പണം തന്ന
കഴികയും ഇല്ല. എന്ന അവൻ പറഞ്ഞാറെ ഞാങ്ങള എല്ലാവരും കെളൊത്ത
കണക്കകൊണ്ട ഇട്ടതിന്റെ ശെഷം കടന്നപൊയ ആളെ പണം പണ്ടാരത്തിൽ
തരണ്ടത അവരവരെ വകയിമ്മന്ന അവരവര തന്നെ വകയും കെട്ടി അടക്കി
പണം തരുവാൻ പറഞ്ഞതിന്റെ ശെഷം കടന്നപൊയ കുടിയാന്റെ വകയും
കെട്ടി അടക്കിയും പാട്ടം കൊടുത്ത പണം വാങ്ങികൊള്ളണം എന്നത്രെ
എല്ലാവരും കൂടിയെടത്തന്ന കെഴക്കെടത്ത നമ്പ്യാര പറഞ്ഞത. എന്നാറെ
അപ്പറമ്പത്ത അത്തിയ്യൻ വെച്ച വാഴയിമ്മലെ കൊല കൊത്തുന്നതിനും
പാട്ടം അടക്കുന്നതിനും വിരൊധിക്കുകയും അവിട ഇപ്പൊൾ ഇരിക്കുന്ന
തിയ്യന്റെ പൊരക്ക ചപ്പഇടുകയും ചെയ്താറെ ചപ്പ എത്തു കളകയും വിരൊ
ധം എടുത്തുകളഞ്ഞു കൊലകൊത്തി കൊണ്ടുപൊകയും ചെയ്തു. അക്കാര്യം
വിസ്മരിപ്പാനായിട്ട ഉറുപ്പിക എടുക്കുന്ന രാവാരി കുങ്കനും പരിക്കൊളി
ചന്തുവും കൂടി അവിട ചെന്നതിന്റെ ശെഷം അവിട മൂത്ത പടുകുല ആയിട്ട
5 കൊല കൊത്തിക്കൊടുത്ത പണ്ടാരപ്പണത്താൽ തീരുന്നതിന പിരിപ്പാൻ
നൊക്കുമ്പോൾ ചാലയാടൻ കുങ്കനും രണ്ട വാലിയക്കാരും നാലഞ്ച തിയ്യരും
പാഞ്ഞെത്തി. അവര ഞായം പറഞ്ഞ നിപ്പിക്കയും ചെയ്തു. അപ്പളെക്ക
കെഴക്കെടത്ത ആള പാഞ്ഞപൊയി. അവിടത്തെ കുഞ്ഞികൃഷ്ണനും
പത്തുപതിനഞ്ച് വാലിക്കാരും കൂടി വന്ന. കുങ്കനെ കൃഷ്ണൻ തന്നെ
അടിക്കയും വാലിയക്കാരെ ആയഞ്ചെരി കുങ്കനെകൊണ്ടും മറ്റും
അടിപ്പിക്കയും ചെയ്തു. അന്നെരത്ത അവിടെകണ്ട സാക്ഷിക്കാര
പണ്ടാരശിപ്പായിം എടക്കുടി കുഞ്ഞി അമ്മതും കൂടി അറിഞ്ഞിരിക്കുന്നു.
പണ്ടാരത്തിൽ 71 ൽ കൊടുക്കെണ്ട, ഉറുപ്പീകക്ക ഞാങ്ങള മൊന്തൊൽ
വന്നാറെ എടുത്തടത്തൊളം ഉറുപ്പ്യ ഇവിട ബൊധിപ്പിച്ചു. ശെഷം ഉറുപ്പ്യ
കുററികളിൽ അത്രെ എന്ന പറഞ്ഞിട്ട അത സമ്മതിച്ചില്ലല്ലൊ. കടം വാങ്ങി
എല്ലൊ അവിട കൊടുക്കണ്ടിവന്നത്. ആയവസ്ഥ ദറൊകാൻ കൂടി
അറിഞ്ഞിരിക്കുന്നെല്ലൊ. ഇപ്രകാരം ആയാൽ കീഴക്കട എടുക്കെണ്ട

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/193&oldid=201577" എന്ന താളിൽനിന്ന് ശേഖരിച്ചത്