താൾ:34A11415.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 85

രക്ഷിക്കയും ചെയ്യും. 68 മതിൽ പാറമരസായ്പു അവർകൾ വന്ന പണ്ടെ
നടക്കുന്ന മരിയാദം പൊലെ തന്നെ നമ്മക്കൊണ്ട ഈ രാജ്യത്തെക്ക
കരാർന്നാമം എഴുതിച്ച നമ്മക്കൊണ്ടു തന്നെ രാജ്യകാര്യം നടത്തിക്കയും
ചെയ്തു. 69 മതിൽ നടക്കെണ്ടുന്ന
കാര്യത്തിന ഡങ്കിൻ സായ്പു അവർകൾ
കൊട്ടയത്ത വന്ന കണ്ടപ്പൊൾ രാജ്യത്തെ അങ്കം ചുങ്കം ശിക്ഷാരക്ഷ ഇത്യാദി
കാര്യങ്ങൾകൊണ്ട പറഞ്ഞാറെ എല്ലാവരുമായി വിചാരിച്ച അല്ലാതെ
കഴികയില്ലന്ന പറഞ്ഞ. അക്കൊല്ലത്തെ പണത്തിന്റെ കാര്യത്തിന നാം തന്നെ
തലച്ചെരിക്ക ചെന്ന കണ്ടു പറഞ്ഞ പണം ബൊധിപ്പിക്കയും ചെയ്തു.
കരാർന്നാമം ലംഘിച്ചുട്ടുള്ള അവകാശങ്ങൾ ഉണ്ടെങ്കിൽ എഴുതി
അയക്കെണമെന്നല്ലൊ എഴുതി കണ്ടത. പണ്ടുള്ള കാരണവന്മാര
സമ്മതിച്ചതന്ന രാജ്യം നാം അനുഭവിച്ചു വരുമ്പൊൾ നമ്മുടെ സമ്മതം
കൂടാതെയും നമ്മ ഗ്രെഹിപ്പിക്കാതെയും അത്രെ ഇഷ്ടിമീൻ സായ്പു
അവർകൾ വന്നപ്പൊൾ കുറുമ്പനാട്ട രാജാവ അവർകൾ കരാർന്നാമം എഴുതി
കൊടുത്തത. അന്ന അവർകൾ പറഞ്ഞത കുറുമ്പ്രനാട്ട പറപ്പനാട കൊട്ടയം
ഈ മൂന്നു രാജ്യത്തക്കും കരാർന്നാമം ഒന്നായി എഴുതിയിരിക്കുന്നു എന്നും
മുമ്പിൽത്തെപ്പൊലെ കൊട്ടയത്ത രാജ്യകാര്യം നാം തന്നെ വിചാരിച്ചിരിക്ക
തക്കവണ്ണം നമ്മൊട പറകയും ചെയ്തു. 64 മതമുതൽ നമ്മുടെ കാര്യാതികൾക്ക
ഒക്കക്കും നാം ചന്തുവിനെ കൽപിക്കകൊണ്ട 71 മത മെടമാസം 10 നു
വരക്കും നമ്മുടെ കൽപനക്ക ചന്തു തന്നെ കാര്യങ്ങളൊക്കയും നടന്ന
പൊരികയും ചെയ്യു. നമ്മ ചതിക്കുമെന്ന നാം ശങ്കിച്ചിട്ടും ഇല്ല. കാരണ
വെൻന്മാരുടെ കൽപന അനുസരിച്ച നാം നടന്നവരുമ്പൊൾ നമ്മുടെ സമ്മതം
കൂടാതെ എഴുതിയ കരാരനാമം പ്രമാണിച്ച നമുക്ക നാട്ടിലെ അവകാശം
ഇല്ലാതെ ആക്കുവാനായിട്ട എല്ലൊ പഴശ്ശിക്കുലകത്ത നടപ്പിച്ചതും നമ്മെ
ആശ്രയിച്ച ഇരിക്കുന്ന ജനങ്ങളുടെ ദ്രവ്യവും പറമ്പുകളും ഒര എതുകുടാതെ
അതിക്രമിച്ച എടുത്തതും. ഈ സങ്കടങ്ങളൊക്കയും കുമ്പഞ്ഞി സർക്കാരിൽ
എല്ലൊ പറെയെണ്ടു എന്ന വെച്ചിട്ടത്രെ കുമ്പഞ്ഞി സരക്കാരിലെ സങ്കടം
പറഞ്ഞത. ആരാന്റെ അവകാശ എടുത്ത കൊടുപ്പാൻ മരിയാദ ഇല്ലെ
എന്നല്ലൊ എഴുതിയതിലാകുന്നു. നമ്മുടെ കാരണവെൻന്മാര നമുക്ക തന്ന
രാജ്യം കരാരനാമം കൊണ്ട ലംഘിച്ച പൊക ഇല്ലെല്ലൊ. അവിടെ ബൊധി
ക്കാനും സരക്കരിലെക്ക ബൈാധിപ്പിപ്പാനും എഴുതി അയക്കെണമെന്നെല്ലൊ
എഴുതി കണ്ടത. സരക്കാരിലെ കൽപന അനുസരിച്ച കുമ്പഞ്ഞിക്കവെണ്ടി
എറിയ പ്രയത്നം ചെയ്തത ഒക്കയും കുമ്പഞ്ഞി സർക്കാരിൽ വഴിപൊലെ
ബൈാധിപ്പിച്ചട്ടും ഉണ്ടെല്ലൊ. അതതന്നെ എല്ലൊപ്രമാണമാകുന്നത. നാട്ടിലെ
സുഖവിരൊധം ചെയ്യരത എന്നല്ലൊ എഴുതി കണ്ടത. കുമ്പഞ്ഞികാര്യം
വരണ്ടുന്നതിന പ്രജകൾക്ക വെണ്ടുന്നത ഒക്കയും കൊടുത്ത സുഖമായിട്ട

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/151&oldid=201502" എന്ന താളിൽനിന്ന് ശേഖരിച്ചത്