താൾ:33A11415.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വജ്രസൂചി 13


ക്ഷാന്ത്യാദിഭിർഗ്ഗുണൈര്യുക്തസ്ത്യക്തദണ്ഡൊ നിരാമിഷഃ ।
ന ഹന്തി സർവ്വഭൂതാനി പ്രഥമം ബ്രഹ്മലക്ഷണം ॥
യഥാ സർവ്വം പരദ്രവ്യം പഥി വാ യദി വാ ഗൃഹെ ।
അദത്തം നൈവ ഗൃഹ്ണാതി ദ്വിതീയം ബ്രഹ്മലക്ഷണം ॥
ത്യക്ത്വാ ക്രൂരസ്വഭാവന്തു നിർമ്മമൊ നിഷ്പരിഗ്രഹഃ ।
മുക്തശ്ചരതി യൊ നിത്യം തൃതീയം ബ്രഹ്മലക്ഷണം ॥
ദേവമാനുഷനാരീണാം തിര്യഗ്യോനിഗതെഷ്വപി ।
മൈഥുനം ഹി സദാ ത്യക്താ ചതുർത്ഥം ബ്രഹ്മലക്ഷണം ॥
സത്യം ശൌചം ദയാശൌചം ശൌചമിന്ദ്രിയനിഗ്രഹഃ ।
സർവ്വഭൂതദയാശൌചം തപശ്ശൌചഞ്ച പഞ്ചമം ॥
പഞ്ചലക്ഷണസമ്പന്ന ൟദൃശൊ യൊ ഭവേദ്ദ്വിജഃ ।
തമഹം ബ്രാഹ്മണം ബ്രൂയാം ശേഷാശ്ശൂദ്രാ യുധിഷ്ഠിര ॥
ന കുലെന ന ജാത്യാ വാ ക്രിയാഭിർബ്രഹ്മണൊ ഭവെൽ ।
ചണ്ഡാലൊപി ഹി വൃത്തസ്ഥൊ ബ്രാഹ്മണസ്സയുധിഷ്ഠിര ॥

"എന്നു കേട്ടാറെ, വൈശമ്പായനന്റെ ഉത്തരമാവിതു:
ദണ്ഡപ്രയോഗവും, യാതൊരു ജീവനെ ഹനിക്കയും, മാംസം തിന്നുകയും
ചെയ്യാതെ, ക്ഷാന്തിമുതലായ ഗുണങ്ങളുള്ളവനാക തന്നെ ഒന്നാമത്തെ
ബ്രാഹ്മണലക്ഷണം; വഴിയിൽ താൻ, വീട്ടിൽ താൻ കണ്ട പരദ്രവ്യം എല്ലാം
തനിക്ക് ദത്തമായത് ഒഴികെ എടുക്കാതെ ഇരിക്ക് രണ്ടാമത്തെ
ബ്രാഹ്മണലക്ഷണം; ക്രൂരത, മമത്വം, പരിഗ്രഹം തുടങ്ങിയുള്ള വറ്റെ വെടിഞ്ഞു
നടക്കുന്നതു മൂന്നാമത്തെ ബ്രാഹ്മണലക്ഷണം; ദേവ മാനുഷ തിര്യക്ജന്മമായ
യാതൊരു സ്ത്രീകളോടും മൈഥുനം മറ്റും ത്യജിക്ക നാലാമത്തെ
ബ്രാഹ്മണലക്ഷണം; സത്യം, കൃപ, ഇന്ദ്രിയജയം, സർവ്വഭൂതങ്ങളിലെ ദയ,
തപസ്സ്, ഈ അഞ്ചു ശൌചങ്ങളുണ്ടാക, എന്നതിനോടു കൂട അഞ്ചു
ലക്ഷണങ്ങൾ ഉള്ള ദ്വിജനെ ഞാൻ ബ്രാഹ്മണൻ എന്നു ചൊല്വു; മറ്റവർ
ശുദ്രരത്രെ. അല്ലയൊ യുധിഷ്ഠിര! കുലത്താലും ജാതിയാലും അല്ല
ക്രിയകളാലത്രെ ബ്രാഹ്മണനാകും. സുവൃത്തനായ ചണ്ഡാലനും ബ്രാഹ്മണൻ
തന്നെ.

കിഞ്ച ഭൂയൊ വൈശമ്പായനെനോക്തം:
ഏകവർണ്ണമിദം പൂർണ്ണം വിശ്വമാസീദ്യുധിഷ്ഠിര ।
കർമ്മക്രിയാവിശേഷേണ ചാതുർവ്വർണ്ണ്യം പ്രതിഷ്ഠിതം ॥
സർവ്വ വൈ യോനിജാ മർത്ത്യാസ്സർവ്വെ മൂത്രപുരീഷിണഃ ।
ഏകേന്ദ്രിയെന്ദ്രിയാർത്ഥാശ്ച തസ്മാഛ്ശീലഗൂണൈർദ്വിജഃ ॥
ശൂദ്രോപി ശീലസമ്പന്നൊ ഗുണവാൻ ബ്രാഹ്മണൊ ഭവേൽ ।
ബ്രാഹ്മണൊപി ക്രിയാഹീനശ്ശൂദ്രാല്പ്രത്യപരൊ ഭവെൽ ॥

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/85&oldid=199776" എന്ന താളിൽനിന്ന് ശേഖരിച്ചത്