താൾ:33A11415.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 വജ്രസൂചി


ഹാരങ്ങളും, ഭയമോഹങ്ങളും മറ്റും നോക്കിയാൽ ബ്രാഹ്മണാദികൾക്ക്
ഒട്ടൊഴിയാതെ സമത്വം ഉണ്ടല്ലൊ.

ഇദഞ്ചാവഗമ്യതാം യഥൈകവൃക്ഷോല്പപന്നാനാം ഫലാനാം നാസ്തി
വർണ്ണഭേദഃ, ഉദുംബരപനസഫലവൽ, ഉദുംബരസ്യ ഹി പനസസ്യ ച ഫലാനി കാനി
ചിൽ ശാഖാതൊ ഭവന്തി കാനി ചിദ്ദണ്ഡതഃ കാനിചിൽ സ്കന്ധതഃ കാനിച ന്മൂലതഃ ന
ച തേ ഷാം ഭേദൊസ്തി, ഇദംബ്രാഹ്മണഫലം, ഇദംക്ഷത്രിയഫലം, ഇദം വൈശ്യഫലം,
ഇദം ശുദഫലമിതി, ഏകവൃക്ഷോല്പ്പന്നത്വാൽ, ഏവന്നരാണാമപി നാസ്തി ഭേദഃ,
ഏകപുരുഷോല്പന്നത്വാൽ.

പിലാമരത്തിനു കൊമ്പുകളിലും തണ്ടിലും കുറ്റിമേലും വേരിന്മേലും
പഴങ്ങൾ കായ്ക്കും എന്നിട്ടും ഇതു ബ്രാഹ്മണഫലം, ഇതു ക്ഷത്രിയ ഫലം
എന്നും മറ്റും ചൊല്ലുന്നില്ല. ഒരു മരത്തിൽ ഉണ്ടായതിനാൽ കായ്ക്കൾ ഒരു
ജാതിയത്രെ എന്നു സമ്മതം. അപ്രകാരം മനുഷ്യരും ഏക പുരുഷനിൽനിന്നു
ഉല്പന്നരാകയാൽ ഭേദം ഇല്ലാതെ ഇരിക്കുന്നു.

ആന്യച്ച ദൂഷണം ഭവതി: യദി മുഖതൊ ജാതാ ഭവതി ബ്രാഹ്മണൊ
ബ്രാഹ്മണ്യാഃകുതഉല്പത്തി മുഖാദേവേതിചേൽ ഹന്തതർഹി ഭവതാം ഭഗനീപ്രസംഗഃ
സ്യാൽ തഥാഗമാഗമ്യന്നസംഭാവ്യതെ,തച്ച ലോകത്യന്തവിരുദ്ധം; തസ്മാദനിയതം
ബ്രാഹ്മണ്യം.

അല്ലായ്കിൽ ദൂഷണം അകപ്പെടും: എങ്ങിനെ എന്നാൽ ബ്രാഹ്മണൻ
വായിൽനിന്നു ജനിച്ചിരിക്കുമ്പോൾ, ബ്രാഹ്മണി എവിടുന്നു ഉണ്ടായി?
വായിങ്കന്നു എന്നു വന്നാൽ നിങ്ങൾക്ക് സോദരീസംഗദോഷം പറ്റും കഷ്ടം!
അതരുത്; ലോകത്തിലും അത്യന്ത വിരുദ്ധം അല്ലൊ; ആകയാൽ ബ്രാഹ്മണ്യം
നിയതമായതല്ല എന്നു പ്രസിദ്ധം.

ക്രിയാവിശേഷേണ ഖലൂ ചാതുർവ്വർണ്ണവ്യവസ്ഥാ ക്രിയതെ. തഥാ ച
യുധിഷ്ഠിരാദ്ധ്യെഷിതെന വൈശമ്പായനെനാഭിഹിതക്രിയാവിശേഷതശ്ചാതുർ
വ്വർണ്ണ്യമിതി.

ചാതുർവ്വർണ്ണ്യത്തിന്റെ വ്യവസ്ത ക്രിയാവിശേഷത്താലേ ഉള്ളു.
അതിന്റെ വസ്തുത യുധിഷ്ഠിരചോദ്യത്തിനു വൈശമ്പായനൻ അരുളിച്ചെയ്ത
ശ്ലോകങ്ങളാൽ അറിയാം.

പണ്ഡിതൊ വിശ്രുതഃ പുത്രസ്സ വൈ നാന്മാ യുധിഷ്ഠിരഃ ।
വൈശമ്പായനമാഗമ്യ പ്രാഞ്ജലിഃ പര്യപൃഛ്ശത ॥
കെ ച തെ ബ്രാഹ്മണാഃ പ്രോക്താഃ കിം വാ ബ്രാഹ്മണലക്ഷണം ।
ഏതദിച്ശാമി ഭൊ ജ്ഞാതും തൽ ഭവാൻ വ്യാകരോതു മെ ॥

അവൻ തൊഴുതു ചോദിച്ചിവണ്ണം “ബ്രാഹ്മണർ എന്നു ചൊല്ലിയവർ
ആർ? ബ്രാഹ്മണലക്ഷണം ഏതു? എന്നു ദയ ചെയ്ത അറിയിക്കേണമെ.

വൈശമ്പായന ഉവാച:

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/84&oldid=199775" എന്ന താളിൽനിന്ന് ശേഖരിച്ചത്