താൾ:33A11415.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വജ്രസൂചി 5

മന്യസെ മാതാവാ ബ്രാഹ്മണീ ഭവെൽ തേഷാം പിതാ തതൊ ബ്രാഹ്മണൊ ഭവതീതി.
യദ്യേവം ദാസീപുത്രാ അപി ബ്രാഹ്മണജനിതാ ബ്രാഹ്മണാ ഭവേയുഃ ന ചൈതൽ
ഭവതാമിഷ്ടം കിഞ്ച യദി ബ്രാഹ്മണപുത്രൊ ബ്രാഹ്മണസ്മഹി ബ്രാഹ്മണാഭാവം
പ്രാപ്നോതി. ഇദാനീന്തതെഷു ബ്രാഹ്മണഷു പിതരി സന്ദേഹാൽ,
ഗോത്രബാഹ്ണമാരഭ്യ ബ്രാഹ്മണീനാം ശൂദ്രപര്യന്തമഭിഗമനദർശനാൽ, അതൊ
ജാതിഃബ്രാഹ്മണൊ ന ഭവതി.

ബ്രാഹ്മണനായത് ജാതിയത്രെ എന്നു പറയാമൊ? അങ്ങിനെ അല്ല
എന്നു സ്മൃതിയാൽ തോന്നുന്നു.

അചലമുനിയല്ലൊ പിടിയാനയിലും, കേശപിംഗലൻ നത്തിലും,
അഗസ്ത്യൻ അകത്തിപ്പുവിലും, കൌശികൻ ദർഭയിലും, കപിലൻ
കുരങ്ങിയിലും, ഗൌതമൻ ശാലവള്ളിയിലും, ദ്രോണാചാര്യർ കലശത്തിലും,
തിത്തിരികിളിയിലും പിറന്നു. പരശുരാമനെ രേണുകയും, ഋഷ്യശൃംഗനെ മാനും,
വ്യാസനെ മുക്കുവത്തിയും, കൌശികനെ ശുദ്രിയും, വിശ്വാമിത്രരെ
ചണ്ഡാലിയും, വസിഷ്ഠരെ ഉർവ്വശിയും പെറ്റു. ഇവർ ആർക്കും ബ്രാഹ്മണി
തന്നെ അമ്മയല്ല എങ്കിലും ലോകാചാരത്താൽ അവർ ബ്രാഹ്മണരായി
എന്നിങ്ങിനെ സ്മൃതിയിൽ കാണ്കയാൽ, അമ്മയച്ഛന്മാരാൽ അല്ല
ബ്രാഹ്മണൻ ഉളവാകുന്നത്; ബ്രാഹ്മണി അമ്മയായാൽ മതി എന്നും
പറഞ്ഞുകൂടാ; അച്ഛരൻ ബ്രാഹ്മണൻ എന്നു നിശ്ചയം അല്ലല്ലൊ.

മാനവധർമ്മപ്രാമാണ്യാദപി, ഉക്തം ഹി മാനവെ ധർമ്മെഃ
സദ്യഃ പതതി മാംസേന ലാക്ഷയാ ലവണെന ച ।
ത്ര്യഹാൽ ശുദ്രശ്ച ഭവതി ബ്രാഹ്മണഃ ക്ഷീരവിക്രയീ ॥

മനു പറഞ്ഞത് കേട്ടാലും: ബ്രാഹ്മണൻ മാംസം തിന്നാൽ ക്ഷണം പിഴുകി പോകുന്നു;
അരക്കു പാൽ ഉപ്പു എന്നീവക വില്ക്കിലും മൂന്നു നാളകമെ
ശുദ്രനായിപ്പോകും.

ആകാശഗാമിനൊ വിപ്രാഃ പതന്തെ മാംസഭക്ഷണാൽ।
വിപ്രാണാം പതനം ദൃഷ്ട്വാ തതൊ മാംസാനി വർജ്ജയെൽ॥

അതൊ മാനവധർമ്മപ്രാമാണ്യാൽ ജാതിസ്താവൽ ബ്രാഹ്മണൊ ന ഭവതി.
യദി ഹി ജാതിഃ ബ്രാഹ്മണഃ സ്യാത്തദാപതനശൂദ്രഭാവൊ

നൊപപദ്യതെ. കിംഖലുദുഷ്ടൊപ്യശ്വാഃസൂകരൊ ഭവെൽ, തസ്മാൽ ജാതിരപി
ബ്രാഹ്മണൊ ന ഭവെൽ.

ആകാശത്തിൽ നടക്കുന്ന വിപ്രന്മാർക്കും മാംസഭക്ഷണത്താൽ
അധഃപതനം വരും എന്നു ചൊല്ലിയതു വിചാരിക്കുമ്പോൾ, പതനത്താൽ
ശുദ്രനായി ഭവിക്കുന്നത് ജാതിയല്ല എന്നു തെളിവായി. കുതിര എത്ര
വിടക്കായാലും, വല്ലപ്പൊഴും ജാതിവിട്ടു പന്നിയാകുന്ന പ്രകാരം കാണ്മാൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/77&oldid=199768" എന്ന താളിൽനിന്ന് ശേഖരിച്ചത്