വജ്രസൂചി
ജഗൽഗുരും മഞ്ജുഘോഷം നത്വാ വാക്കായ ചേതസാ ।
അശ്വഘോഷൊ വജ്രസൂചീം സൂത്രയാമി യഥാമതം ॥
വെദാഃ പ്രമാണം സ്മൃതയഃ പ്രമാണം ധർമ്മാർത്ഥയുക്തം വചനം പ്രമാണം ।
യസ്യ പ്രമാണം ന ഭവെൽ പ്രമാണം കസ്തസ്യ കുര്യാദ്വചനം പ്രമാണം ॥
ജഗല്ഗുരുവാകുന്ന മഞ്ജുഘോഷനെ വാക്കായ ചേതസ്സുകളെകൊണ്ടു
നമസ്കരിച്ചിട്ടു, അശ്വഘോഷനായ ഞാൻ ശാസ്ത്രമതത്തെ അനുസരിച്ചു
വജ്രസൂചിയെ സൂത്രിക്കുന്നെൻ.
വേദസ്മൃതികളും ധർമ്മാർത്ഥയുക്തമായ വചനവും എല്ലാം
പ്രമാണമായിരിക്കെ, ജാതിഭേദം
പ്രമാണം എന്നു ആ വേദശാസ്ത്രപുരാണങ്ങളാലും തെളിയുന്നില്ല
താനും, എന്നു എന്റെ മതി.
ഇഹ ഭവതാം യദിഷ്ടം സർവ്വവർണ്ണപ്രധാനം ബ്രാഹ്മണവർണ്ണ ഇതി.
വയമത്രബൂമഃ കൊയം ബ്രാഹ്മണൊ നാമ കിം ജീവഃ, കിം ജാതിഃ, കിം ശരീരം, കിം
ജ്ഞാനം, കിം ആചാരഃ, കിം കർമ്മ, കിം വേദ ഇതി.
സർവ്വവർണ്ണത്തിലും ബ്രാഹ്മണവർണ്ണം തന്നെ പ്രധാനം എന്നു നിങ്ങൾ
ചൊല്ലുന്നുവല്ലൊ! ഈ ബ്രാഹ്മണനാമം എന്തൊന്നു എന്നു ഞങ്ങൾ
ചോദിക്കുന്നു. അതു ജീവനൊ? ജാതിയൊ? ശരീരമൊ? ജ്ഞാനമൊ?
ആചാരമൊ? കർമ്മമൊ? വേദമൊ? എന്ത് എന്നു നോക്കെണം.
തത്ര ജീവസ്താവൽ ബ്രാഹ്മണൊ ന ഭവതി. കസ്മാൽ, വേദപ്രാമാണ്യാൽ
ഉക്തം ഹി വേദഃ ഒം സൂര്യഃ പശുരാസീൽ, സൊമഃ പശുരാസീൽ, ഇന്ദ്രഃ പശുരാസീൽ,
പശവൊ ദേവാഃ ആദ്യത്തെ ദേവപശവഃ ശ്വപാകാ അപി ദേവാ ഭവന്തി. അതൊ
വേദപ്രാമാണ്യാൽ മന്യാമഹെ ജീവത്വാൽ ബ്രാഹ്മണൊ ന ഭവതി.
അതു ജീവൻ എന്നു തോന്നുന്നില്ല; കാരണം: സൂര്യചന്ദ്രന്മാരും
ഇന്ദ്രാദിദേവകളും മുമ്പെ പശുക്കളായിരുന്നു, പിന്നെ ദേവകളായ്ചമഞ്ഞു;
ചണ്ഡാലരാകുന്ന ശ്വപാകരും കൂടെ ദേവകളായ്‌വരുന്നു എന്നു വേദത്തിൽ