താൾ:33A11415.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lv

ഗുണ്ടർട്ടിനു പ്രിയങ്കരങ്ങളായിരുന്നു. (വിശദവിവരങ്ങൾക്ക് ഡോ. ഹെർമൻ ഗുണ്ടർട്ട്
1991: 117-118 നോക്കുക). സംസ്കൃത രചനകളുടെ പ്രാധാന്യത്തെക്കുറിച്ച്
മതപരീക്ഷയുടെ രണ്ടാം പതിപ്പിനുള്ള മുഖവുരയിൽ ജോൺ മ്യൂർ (1810-1882)
എഴുതുന്നു:

'The sanskrit is not only revered by learned Hindus as sacred, but
admired for its beauty and perfection of Grammatical structure, and the
Copiousness of its vocabulary. To those who are aware of the extent to which
these feelings prevail, it would be superfluous to explain at length that works
relating to christianity composed in this classical language, if properly
executed, may command the attention of the Pandits, when publications in
the vernacular languages would be rejected,' (Madras 1848 : iii).

തർജമയിൽ സംസ്കൃതഭാഷയുടെ കവചം നഷ്ടപ്പെട്ടാൽ മൂലകൃതിയുടെ ശക്തി
പെയ്‌പോകുമെന്നു കരുതിയിട്ടാകാം ഗുണ്ടർട്ട് ക്രിസ്തമാഹാത്മ്യത്തിന്റെ മൂലരൂപം കൂടി
കലർത്തിയാണ് ഭാഷാന്തരം നിർവഹിച്ചിരിക്കുന്നത്. ആദ്യം സംസ്കൃതശ്ലോകങ്ങൾ,
പിന്നെ മലയാളഗദ്യത്തിൽ അർത്ഥവും വിശദീകരണവും - ഇതാണ്
ക്രിസ്തമാഹാത്മ്യത്തിലെ രീതി. ഭാരതത്തിലെ പല ആധികാരിക രചനകളുടെയും ഘടന
ഇതാണല്ലോ?

1851-52 ഘട്ടത്തിൽ ശ്രീയെശുക്രിസ്തമാഹാത്മ്യം തലശ്ശേരിയിൽ അച്ചടിച്ചു. 1851
ആദ്യം 'അത്ഭുതക്രിയാവർണ്ണനം' എന്ന തൃതീയാധ്യായംവരെയും പിന്നീട്
'ജഗൽഗുരൂപദെശമാല' എന്ന 'ചതുർത്ഥൊധ്യായം' വരെയും അച്ചടിച്ചു. 1852-ൽ ശേഷം
ഭാഗം, 'പ്രാർത്ഥനാപദ്ധതി' എന്ന 'സപ്തമൊധ്യായം' വരെ, അച്ചടിച്ചപ്പോൾ നൂറുപുറമുള്ള
പുസ്തകം പൂർത്തിയായി, ഇതിന്റെ ഒരു പകർപ്പ് ട്യൂബിങ്ങൻ സർവകലാശാലയിലുണ്ട്.
അതിൽനിന്ന് ഏതാനും അധ്യായങ്ങൾ ഈ സമാഹാരത്തിൽ ചേർക്കുന്നു.

ഗുരുശിഷ്യ സംവാദരൂപത്തിലുള്ള മതപരീക്ഷയിൽ ക്രൈസ്തവമതത്തിന്റെ
യുക്തിബലം പ്രദർശിപ്പിക്കാൻ ജോൺ മ്യൂർ ശ്രമിക്കുന്നു. 1839-ൽ കൽക്കത്തയിൽ
പ്രസിദ്ധീകരിച്ച മൂലകൃതിക്ക് കെരളഗീതം എന്ന സ്വതന്ത്ര പരിഭാഷ ഗുണ്ടർട്ടു
തയ്യാറാക്കി; ആശയത്തിലാണ് തർജമക്കാരന്റെ ശ്രദ്ധ. പദ്യരൂപത്തിലുള്ള വിവർത്തനം
കാവ്യപ്രേമികളായ ഹൈന്ദവരെ ലക്ഷ്യംവച്ചുള്ളതായിരിക്കണം. മഹാഭാരതാദി
ക്ലാസിക്കുകൾ സംസ്കൃതത്തിൽ നിന്നു പദ്യരൂപത്തിൽ വിവർത്തനം ചെയ്തു
വളർച്ചനേടിയ മലയാളത്തിലെ ഭക്തിസാഹിത്യത്തോടു തോളുരുമ്മിനിൽക്കുന്ന ഒരു
കൃതിയിലൂടെ ക്രിസ്തുമതപ്രചാരണം എളുപ്പമാകും എന്ന് അദ്ദേഹം കരുതിയിരിക്കും.
പദ്യരചനകളിലൂടെ ക്രിസ്തുമതപ്രചാരണം നടത്താൻ ബാസൽമിഷനിലെ
അംഗങ്ങളായിരുന്ന മറ്റു ചില മിഷണറിമാരും ശ്രമിച്ചിട്ടുണ്ട്.

'നെരറിവാനിച്ഛയുളെള്ളാരത്രെ വാദാധികാരികൾ' എന്ന സിദ്ധാന്തത്തിലാണ്
മതപരീക്ഷയുടെ പ്രസക്തി ഗുരു കണ്ട ത്തുന്നത് . യുക്തികൊണ്ട് എല്ലാ
പ്രതിഭാസങ്ങളെയും നിശ്ശേഷം വ്യാഖ്യാനിക്കാം എന്ന സരളചിന്ത ഭാരതത്തിലെ
ചിന്താശീലർക്കു പെട്ടെന്നു സ്വീകാര്യമായില്ല. അതുകൊണ്ട് ഇക്കാര്യം യുക്തിപൂർവം
വാദിച്ചുറപ്പിക്കയാണ്. ഒന്നിലേറെ സത്യമതങ്ങൾക്കു പ്രസക്തിയുണ്ടെന്ന സാമ്പ്രദായിക

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/59&oldid=199749" എന്ന താളിൽനിന്ന് ശേഖരിച്ചത്