താൾ:33A11415.pdf/472

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

400 സ്ഥിരീകരണത്തിന്നുള്ള ഉപദേശം

സ്വർഗ്ഗവസ്തുവകകൾക്കും അവകാശിയായി അംഗീകരിച്ചു കൊള്ളുന്നതും
ഉണ്ട്. എന്നും സാക്ഷി പറയുന്നു.

7. ചോ. സ്നാനം ഏതിനാൽ ഉണ്ടാകുന്നു?

ഉ. വെള്ളത്താലും ആത്മാവിനാലും അത്രെ. (യോ, 3,5) വെള്ളത്തിൽ
നിന്നും ആത്മാവിൽ നിന്നും ജനിച്ചില്ല എങ്കിൽ, ഒരുത്തന്നും ദൈവരാജ്യത്തിൽ
കടപ്പാൻ കഴികയില്ല എന്നു ചൊല്ലിയ പ്രകാരം തന്നെ.

8. ചോ. സ്നാനത്താലുള്ള പ്രയോജനം എന്തു?

2. അതു ദൈവകരുണയെയും പാപമോചനത്തെയും
ദൈവപുത്രത്വത്തെയും നിത്യജീവന്റെ അവകാശത്തെയും നമുക്കു
ഉറപ്പിച്ചുകൊടുക്കുന്നു. (തീത. 3,5–7) നാം അവന്റെ കരുണയാൽ
നീതീകരിക്കപ്പെട്ടിട്ടു, പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായി
തീരേണ്ടതിന്നു നാം ചെയ്ത നീതിക്രിയയെ വിചാരിച്ചില്ല,തന്റെ കനിവാലത്രെ
ദൈവം നമ്മെ രക്ഷിച്ചിരിക്കുന്നു നമ്മുടെ രക്ഷിതാവായ യേശുക്രിസ്തന്മൂലം
നമ്മുടെ മേൽ ധാരാളമായി പകർന്നു, വിശുദ്ധാത്മാവിലെ നവീകരണവും
പുനർജ്ജന്മവും ആകുന്ന കുളികൊണ്ടു തന്നെ ഈ വചനം പ്രമാണം.

9. ചോ. ദൈവവചനം സ്നാനത്തെ എങ്ങിനെ വർണ്ണിക്കുന്നു?

ഉ. അത് യേശുക്രിസ്തന്റെ പുനരുത്ഥാനത്താൽ നല്ല
മനോബോധത്തിനായി ദൈവത്തോടു ചോദിച്ചിണങ്ങുന്നതത്രെ ആകുന്നു. (21
പേത്ര 3,21)

10. ചോ. ആകയാൽ വിശുദ്ധസ്തനാനത്താൽ ദൈവം നിന്നോടിണങ്ങിട്ട് ഒരു
നിയമം ഉണ്ടാക്കിയോ?

ഉ.ഉണ്ടാക്കി; മഹാദൈവമായവൻ എനിക്കു കരുണയുള്ള ദൈവവും
പിതാവും ആവാൻ വാഗ്ദത്തം ചെയ്തിരിക്കുന്നു. ഞാനോ പിശാചിനോടും
അവന്റെ സകല ക്രിയാഭാവങ്ങളോടും,ദുഷ്ടലോകത്തിൻ
ആഡംബരമായവയോടും, ജഡത്തിന്റെ സകല പാപമോഹങ്ങളോടും
വെറുത്തും, ദൈവത്തെയും എന്റെ കർത്താവായ യേശുവെയും ജീവപര്യന്തം
സേവിച്ചും കൊൾവാൻ കൈയേറ്റിരിക്കുന്നു.

11. ചോ. ആകയാൽ സ്നാനനിയമത്താൽ നിണക്കു കടമായ്വന്നത് എന്തു?

ഉ. ദൈവം കൈയേറ്റുകൊണ്ടപ്രകാരം, എനിക്ക് എന്നും
വിശ്വസ്തനായിരിപ്പാനും സകല വാഗ്ദത്തങ്ങളെയും ഭേദം വരാതെ,
നിവൃത്തിപ്പാനും മനസ്സായിരിക്കുന്നതുപോലെ, പുത്രഭാവത്തോടും
നിത്യവിശ്വസ്തത തന്നെ എന്റെ കടം ആകുന്നു. അതുകൊണ്ടു.ആ നിയമത്തെ
നാൾതോറും വിശേഷാൽ, തിരുവത്താഴത്തിന്നു ചെല്ലുമ്പോഴും സകല
ഭക്തിയോടെ പുതുക്കി എന്റെ നടപ്പിനെ അതിനൊത്തവണ്ണം ശോധന
ചെയ്തും, യഥാക്രമത്തിൽ ആക്കിക്കൊണ്ടും, എനിക്ക് ഏറ്റം അടുത്തുള്ള
പാപങ്ങളോടു കേവലം പൊരുതും പോരേണ്ടതു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/472&oldid=200302" എന്ന താളിൽനിന്ന് ശേഖരിച്ചത്