താൾ:33A11415.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxxi

ശ്മശാനസ്ഥലം സമ്പാദിക്കെണ്ടതിന്ന് ഒരൊ സഭകൾ കഴിയുന്നെടത്തൊളം
ശ്രമിക്കെണ്ടു.

80. മരിച്ചവരുടെ സംബന്ധക്കാർ ശവസംസ്കാരത്തൊട് സംബന്ധിച്ച ചെലവ്
വഹിക്കെണ്ടു. ചില സഭക്കാർ ശവം എടുത്തു ശ്മശാനസ്ഥലത്ത് കൊണ്ടുപൊകയും
ജീവകാലത്തിൽമരിച്ചവരൊട് പ്രത്യെകം മമത ഉള്ളവർ അവന്റെ സംബന്ധക്കാരൊട്
കൂട ശവപ്പെട്ടിയുടെ ഒരുമിച്ച് നടക്കയും വെണ്ടത്.

81. ശവസംസ്കാരത്തൊട് പ്രാർത്ഥനയും ചെർന്നിരിക്കെണ്ടു. ഒരു മിശ്ശനരിയൊ
ഉപദെശിയൊ ആയതിനെ കഴിക്കാം. പാട്ട്, വെദവായന, വ്യാഖ്യാനം എന്നിവ തന്നെ
അതിൽ മുഖ്യമായത്.

82. വസ്ത്രാഭരണങ്ങളും മറ്റും മരിച്ചവന്റെ ഒരുമിച്ച ശവപ്പെട്ടിയിൽ ആക്കി
കുഴിച്ചിടുന്നത് നിഷിദ്ധം തന്നെ.

83. നിത്യജീവനെ നോക്കി പാർക്കുന്ന ക്രിസ്ത്യാനർ ഒർ ആശ ഇല്ലാത്തവരെ
പൊലെ മുറയിടുന്നത്, അവരുടെ വിളിക്ക് അയൊഗ്യം. ജാതിമര്യാദകളെ ആചരിച്ച്
കുഴിയിന്മൽ വിളക്ക് കത്തിക്ക മുതലായത് അവർ വെടിഞ്ഞു നില്ക്കയും വെണ്ടത്.

84. സഭയിൽ നിന്ന് പുറത്താക്കിയവർമരിച്ചു പൊയാൽ അവരെ
സഭാകൂട്ടത്തൊടല്ല കുഴിച്ചിടേണ്ടത്. എന്നാൽ ശവക്കുഴി സമീപത്ത് പ്രാർത്ഥന
കഴിക്കുന്നതിന്ന് വിരൊധം ഇല്ല.

85, ശവസംസ്കാരത്തിൽ പിന്നെ അടിയന്തരം കഴിക്കെണ്ടതല്ല; അടുത്ത
സംബന്ധികളും സ്നെഹിതന്മാരും വെദവായന മുതലായത് കഴിപ്പാൻ
മരിച്ചുപൊയവന്റെ വീട്ടിൽ കൂടിവരുന്നത് നല്ലത് തന്നെ.

86. വിവാഹാവസ്ഥയെ സ്ഥാപിച്ചത് ദൈവം തന്നെ. ആയത് സഭെക്കും
കർത്താവിന്നും അന്യൊന്യമുള്ള സംബന്ധത്തിന്ന് കുറി (1 മൊ. 2, എഫെ. 5, 20-33)
അത്കൊണ്ട് ദൈവാനുഗ്രഹം തന്മെലും ഭവനത്തിന്മെലും ആവസിക്കണമെന്ന്
ആഗ്രഹിക്കുന്നവർ എല്ലാവരും കാര്യം നല്ലവണ്ണം വിചാരിച്ച് ദെവഭയത്തൊടും
പ്രാർത്ഥനയൊടും കൂട അത്രെ അതിൽ പ്രവെശിക്കുന്നത് അത്യാവശ്യം തന്നെ.

87. ക്രിസ്തീയ ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ കുഡുംബ വിശെഷങ്ങളിൽ
ജാതികളുടെ നടപ്പുകളെ അനുസരിക്കാതെ അപൊസ്തലന്റെ ഉപദെശപ്രകാരം (എഫെ.
5,20-25, കൊല, 3,18,19) സകലത്തിലും അന്യൊന്യം സ്നെഹിച്ചും മാനിച്ചും കൊണ്ടു
നിത്യജീവന്ന് സഹായികളായി നടക്കെണ്ടത്.

88. ശിശുപ്രായത്തിൽ വിവാഹങ്ങളെ നിശ്ചയിക്കുന്നത് കർത്താവിന്റെ
സഭെക്ക് പറ്റാതു. കുട്ടികൾക്ക പ്രായം വന്നതിന്റെ ശെഷവും മാതാപിതാക്കന്മാർ
അവരെ അനിഷ്ടമുള്ള വിവാഹത്തിന്ന് നിർബന്ധിക്കയും അരുത്.

89. ഒരു ക്രിസ്ത്യാനർ ഒർ അജ്ഞാനിയെ വിവാഹം ചെയ്യുന്നത് സമ്മതമല്ല,
നമ്മുടെ സഭകളിൽ വല്ലവർ ഈ കല്പനയെ ലംഘിച്ചു നടന്നാൽ സഭയിൽനിന്ന്
പിരിഞ്ഞുപൊയി എന്നെ വെണ്ടു. മുസല്മാനർ, യഹൂദർ, സ്നാനൊപദെശം പഠിക്കുന്ന
അജ്ഞാനികൾ, രൊമക്രിസ്ത്യാനർ, സൂറിയാണികൾ എന്നിവരൊടും നമ്മുടെ
സഭക്കാർക്ക വിവാഹം വെണ്ടാ. അന്യസുവിശെഷ സഭകളൊട് ഈ വക ചെർച്ചക്ക്
വിരൊധം ഇല്ല. നമ്മുടെ മിശ്ശനരിമാരൊ അവരുടെ മനഃപൂർവ്വമായ സമ്മതത്തൊട് കൂട

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/45&oldid=199735" എന്ന താളിൽനിന്ന് ശേഖരിച്ചത്