താൾ:33A11415.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxix

4. നാം എല്ലാവരും ആദാമിൻ സന്തതികളും സ്വഭാവപ്രകാരം കൊപത്തിന്റെ
മക്കളും ആകുന്നു എന്നും യെശുക്രിസ്തന്റെ മരണത്താൽ ദൈവത്തോടു നിരന്നുവന്നു
കരുണയാലെ വിശ്വാസം മൂലം ദൈവനീതിക്കും നിത്യജീവന്നും ഒഹരിക്കാരായി തീരുന്നു
എന്നും ക്രിസ്ത്യാനർ അറിഞ്ഞു ഏറ്റു പറയുന്നത പൊലെ ക്രിസ്തനിൽ യഹൂദനുമില്ല,
യവനനുമില്ല. ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; എല്ലാവനും
ഏകനത്രെ ആകുന്നു എന്നും സമ്മതിക്കയും പ്രത്യെകം ഭാരതഖണ്ഡത്തിലെ ക്രിസ്ത്യാനർ
ജാതിധർമ്മത്തൊടുള്ള സംബന്ധം സുവിശെഷവിശ്വാസത്തൊട് ഒക്കാത്ത പ്രകാരം
ഗ്രഹിച്ചു മനഃപൂർവ്വമായി ഉപെക്ഷിക്കയും വെണ്ടത്. ജന്മഭെദത്തിൽനിന്ന് മനുഷ്യർക്ക്
ശുദ്ധാശുദ്ധികളിലും ഭെദം ജനിക്കുന്നു എന്നു പുറജാതികളത്രെ വിചാരിക്കുന്നത്
(എഫെ 2,3. രൊമ. 3,10. എഫെ. 2,13-18. രൊമ, 3,23,24).

5. വിഗ്രഹാരാധനയൊടു ചെർന്ന ആചാരങ്ങളിലും ഉത്സവം ശെഷക്രിയാദി
അടിയന്തരങ്ങളിലും യെശുക്രിസ്തന്റെ മരണത്തിലെക്ക് സ്നാനപ്പെടുവാൻ
ആഗ്രഹിക്കുന്നവനും സ്നാനപ്പെട്ടവനും കൂടുന്നത് അയൊഗ്യം തന്നെ.

6. മന്ത്രിച്ചുകെട്ടുക, പച്ചകുത്തുക, കുറിതൊടുക, കുടുമ നീട്ടുക മുതലായത്
അജ്ഞാനത്തൊടു ചെർന്നതിനാൽ ഒരു ക്രിസ്തീയസഭയിൽ കാണണ്ടതല്ല (5 മൊ. 14,
1.12,30,31).

7. ലക്ഷണം പറകയും, പറയിക്കയും, ഒടിചെയ്ക, കെട്ടി മാറ്റുക, കാരണവരൊടു
ചൊദിക്ക, ശകുനം നോക്കുക, നാൾ നിശ്ചയിക്ക ഈ വക എല്ലാം അന്ധകാരക്രിയകൾ
ആകകൊണ്ട് ദെവപുത്രൻ എന്ന പെർ ഉള്ളവന്നു കൊള്ളരുതാത്തവ അത്രെ. (5 മൊ.
18, 10-12. ഗലാ. 5,20).

8. മെൽപറഞ്ഞ ദൊഷങ്ങളെയും ആചാരങ്ങളെയും വിട്ടു ക്രിസ്തമാർഗ്ഗത്തിന്റെ
മൂലൊപദെശങ്ങളെ അറിഞ്ഞു കുറയനാൾ ദൈവവചനം പഠിച്ചുകൊണ്ടു ക്രിസ്തന്റെ
ശരീരത്തിൽ ഒരു അവയവമായി തീരുവാൻ ആഗ്രഹിക്കുന്നവനെ സഭാത്തലവന്മാർ
പരീക്ഷിച്ചു യൊഗ്യത ഉണ്ടെന്നു കണ്ടാൽ തിരുസ്താനം മൂലം സഭയൊടു
ചെർത്തെടുക്കുന്നതിന്ന വിരൊധമില്ല; എന്നാൽ അങ്ങിനെ ഉള്ളവൻ പിശാചിനൊടും
അവന്റെ സകല ക്രിയകളൊടും ജഡത്തിന്റെ സകല മൊഹങ്ങളൊടും മറുത്തു
പറഞ്ഞു ത്ര്യെകദൈവത്തിന്നു വിശ്വസ്തനാവാനും അവന്റെ വചന പ്രകാരം നടന്നു
കൊൾവാനും നിർണ്ണയിക്കുന്നത് (ഗലാ. 3,27. രൊമ. 6,13). പുറ ജാതികളുടെ സ്നാനം.

9. ഒരു പുറജാതിക്കാരന്നു സ്നാനം കൊടുക്കുന്നത്, അവനെ പഠിപ്പിച്ചു
പരീക്ഷിച്ച മിശ്ശനരി തന്നെ. എന്നാൽ സ്നാനത്തിന്നു മുമ്പെ അതിന്റെ അവസ്ഥയെ
സഭാമൂപ്പന്മാരൊട് അറിയിക്കയും സ്നാനം ക്രിസ്തീയ സാക്ഷികളുടെ മുമ്പാകെ
ഏല്പിക്കയും വെണം.

10. ഒരു കുഡുംബത്തിന്നു സ്നാനം കൊടുത്താൽ എട്ടുവയസ്സിന്റെ താഴെയുള്ള
കുട്ടികളെയും അതിൽ ചെർക്കേണ്ടത്. എട്ടു വയസ്സിന്റെ മെലെയുള്ളവർക്ക ആദ്യം
ദൈവവചനത്തെ പഠിപ്പിച്ചു കൊടുക്കെണം.

11. വല്ല അജ്ഞാനികൾ തങ്ങളുടെ കുട്ടികളെശിക്ഷാവളർച്ചകൾക്ക വെണ്ടി
മിശ്ശനൊടും ക്രിസ്തീയകുഡുംബങ്ങളൊടും ഒരുനാളും ചൊദിക്കാതവണ്ണം ഏല്പ്പിച്ചാൽ
ആയവരെ ഏറെ താമസം കൂടാതെ തിരുസ്നാനം മൂലം സഭയൊടു ചെർക്കെണ്ടത്.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/43&oldid=199733" എന്ന താളിൽനിന്ന് ശേഖരിച്ചത്