താൾ:33A11415.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxvii

ചേർന്ന ബഹുഭൂരിപക്ഷവും പരോക്ഷമായെങ്കിലും ജാത്യാചാരങ്ങൾ പുലർത്തിപ്പോന്നു.
ജാതിക്കെതിരെ പതിനാറാം നൂറ്റാണ്ടിലെ കത്തോലിക്ക മിഷണറിമാരും പത്തൊമ്പതാം
നൂറ്റാണ്ടിലെ പ്രോട്ടസ്റ്റന്റു മിഷണറിമാരും പയറ്റിനോക്കി. ജാതീയമായ
അവശതകളിൽനിന്നു മതപരിവർത്തനത്തീലൂടെ ചിലരെ മോചിപ്പിച്ചെടുക്കാൻ
അവർക്കു കഴിഞ്ഞു. എന്നാൽ അങ്ങനെ മോചിതരായവർ തന്നെ വീണ്ടും
ജാതിവികാരങ്ങൾ ആളിക്കത്തിച്ചു. ജനാധിപത്യയുഗത്തിൽ മതഭേദങ്ങൾക്ക്
അതീതമായ ജാതിയുടെ അടിസ്ഥാനത്തിൽ വോട്ടു ബാങ്കുകൾ രൂപപ്പെട്ടു എന്ന
ദുഃഖസത്യം നിലനില്ക്കുന്നു. ജാതിധ്വംസനത്തെക്കുറിച്ചു ക്രൈസ്തുവ
മിഷണറിമാർക്കുണ്ടായിരുന്ന സ്വപ്നം ഏറെക്കുറെ സാക്ഷാത്കരിച്ച ഒരു സമൂഹമാണ്
ഉത്തരമലബാറിലെ ബാസൽ മിഷൻ. മതസമൂഹം കെട്ടിപ്പടുക്കാനുള്ള വ്യഗ്രതയിൽ
ജാതീയ ശക്തികളുമായി രമ്യപ്പെടാൻ ജർമ്മൻ മിഷണറിമാർക്ക് ഇടവന്നില്ല. മറ്റു പല
സ്ഥലത്തും സംഖ്യാബലം വർധിപ്പിക്കാൻ ജാതീയതയുമായി രാജിയാവേണ്ടി വന്നിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിലെ മിഷണറി പ്രസിദ്ധീകരണങ്ങളിൽ ജാതിയെക്കുറിച്ചു നടന്ന
സംവാദങ്ങൾ കൗതുകപൂർവം വായിക്കാൻ ഇതെഴുതുന്നയാൾക്ക് കഴിഞ്ഞു.
ജാതിചിന്തയുമായി പൊരുത്തപ്പെടണം എന്ന അഭിപ്രായക്കാരുണ്ടായി. എല്ലാവിധ
ജാതിചിഹ്നങ്ങളും ഒഴിവാക്കി പുതിയൊരു സംസ്കാരം ക്രൈസ്തവർ
പടുത്തുയർത്തണം എന്നു മറ്റു ചിലർ വാദിച്ചു. ക്രിസ്ത്യാനിയാകുന്നവൻ
കുടുമ്മിഉപേക്ഷിക്കണോ? വേണമെന്നും വേണ്ടെന്നും മിഷണറിമാർക്കിടയിൽ
അഭിപ്രായമുണ്ടായി. കുടുമ്മി ജാതിചിഹ്നമാണെന്നായിരുന്നു ഒരു കൂട്ടരുടെ വാദം.
ഡോ. റോബർട്ട് കാൽഡ്വലിനെപ്പോലുള്ള പ്രമുഖർകൂടി പങ്കെടുത്ത (Indian Anti-
quary, Vol. IV 1875:166-173) കുടുമ്മി ചർച്ച ഇന്ത്യൻ ഇവാഞ്ചലിക്കൽ റിവ്യൂ,
ഇന്ത്യൻ അൻറിക്വറി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായി ചിതറിക്കിടക്കുന്നു. ജാതി
ചിന്തയോടുള്ള പ്രതികരണത്തിൽ ജർമ്മൻകാർക്കു ഭൂരിപക്ഷമുണ്ടായിരുന്ന
ബാസൽമിഷനും ലൈപ്സിഗ് മിഷനും (ഇവർ തമിഴ്നാട്ടിൽ വളർത്തിയ ലൂതറൻ സഭ
ഇന്നും സജീവമാണ്) തമ്മിൽ പൊരുത്തപ്പെട്ടില്ല. ഗുണ്ടർട്ട് തുടങ്ങിവച്ച കേരളത്തിലെ
ബാസൽമിഷൻ ഒരിക്കലും ജാതി ചിന്തയുമായി പൊരുത്തപ്പെട്ടില്ല. അതിനു പ്രചോദനം
നൽകിയ ഒരു രചനയാണ് വജ്രസൂചി. (മററു ചില വിവരങ്ങൾക്കു, ഡോ. ഹെർമൻ
ഗുണ്ടർട്ട് 1991:118 കാണുക.)

ബാസൽമിഷന്റെ ആദ്യകാല ആചാരക്രമം കൗതുകകരമായ വിഷയമാണ്.
1861-ൽ തലശ്ശേരിയിൽ അച്ചടിച്ച ഹിന്തുരാജ്യത്തിലും, അഫ്രീക്ക ഖണ്ഡത്തിലും,
ബാസലിലെ മിശ്ശൻ സംഘത്തൊടു സംബന്ധിച്ച സുവിശെഷ സഭകൾക്കുള്ള
ആചാരക്രമം 80 പുറമുള്ള പുസ്തകമാണ്. ആചാരക്രമ(1861)ത്തിൽനിന്നു ചില
ഖണ്ഡങ്ങൾ ഇവിടെ ചേർക്കുന്നു:

'ത്ര്യെക ദൈവത്തിൻനാമത്തിൽ സ്നാനം ഏറ്റു സുവിശെഷ വചനപ്രകാരം
ആചരിച്ചു സഭകളിൽ നടപ്പായ്വന്ന ചട്ടങ്ങളെ സ്വന്ത നടപ്പിന്നു കാനുലാക്കി
കൊള്ളുന്നവൻ മാത്രം സഭയിൽ ഒർ അവയവം ആകുന്നു.'

ഖണ്ഡം 3. 'തിരുസ്നാനം മൂലം സഭയിൽ പ്രവെശിപ്പാൻ ഭാവിക്കുന്നവൻ
ബിംബാരാധനയൊട് സംബന്ധിച്ചത് എപ്പെരും ഉപെക്ഷിച്ചപ്രകാരം നിശ്ചയം വരെണ്ടത്.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/41&oldid=199731" എന്ന താളിൽനിന്ന് ശേഖരിച്ചത്