താൾ:33A11415.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxv

മിഷണറിമാരായിരുന്നു എന്ന കാര്യം മറക്കയും അരുത്. ആഗ്ലിക്കൻ
മിഷണറിമാരിൽനിന്നു ജർമ്മൻ മിഷണറിമാരെ, വിശേഷിച്ചു ഗുണ്ടർട്ടിനെപ്പോലുള്ള
പ്രതിഭാശാലികളെ വ്യത്യസ്തരാക്കിയ പശ്ചാത്തലം കണ്ടെത്താൻ നാം ശ്രമിക്കുകയാണ്.

ജർമ്മനിയിൽ വച്ചുതന്നെ ഗുണ്ടർട്ട് സംസ്കൃതം പഠിച്ചു തുടങ്ങിയിരിക്കാം.
കേരളത്തിലെത്തിയ 1839 മുതൽ മലയാളത്തോടൊപ്പം സംസ്കൃതം പഠിച്ചിരുന്നതായി
രേഖകളുണ്ട്. ഗുരുമുഖത്തുനിന്നു സംസ്കൃതം പഠിക്കുന്നതിന്റെ പ്രയോജനത്തെ
ക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. (ഡോ. ഹെർമൻ ഗുണ്ടർട്ട് 1991:90)
സംസ്കൃതത്തിൽ അദ്ദേഹത്തിന് എത്രത്തോളം പാണ്ഡിത്യമുണ്ടായിരുന്നു? അദ്ദേഹം
സംസ്കൃതത്തിൽനിന്നു തർജമ ചെയ്തു കൃതികൾ മുൻനിറുത്തി പണ്ഡിതന്മാർ ഇക്കാര്യം
തീരുമാനിക്കട്ടെ. സംസ്കൃതത്തിലെ ദ്രാവിഡാംശത്തെക്കുറിച്ചു 1869 -ൽ ഗുണ്ടർട്ട്
പ്രസിദ്ധീകരിച്ച പ്രൗഢഗവേഷണ പ്രബന്ധവും (Die Dravidischen Elemente in
Sanskrit, Zeitshrift der Deutschen Morgenländischen Gesellschandischen
Gesellschaft, Bd, 23, Leipzig 1869 S. 517-530 OR Frenz 1991:421-430)

ഗുണ്ടർട്ടിന്റെ തർജമകളിൽ വജ്രസൂചിക്കു പ്രത്യേക സ്ഥാനമുണ്ട് എന്നു
സൂചിപ്പിച്ചല്ലോ. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള അശ്വഘോഷന്റെ രചനയായ
വജ്രസൂചിക്കു ഗുണ്ടർട്ടിന്റേതായ അനുബന്ധം കൂടി ചേർത്തിരിക്കുന്നു. അങ്ങനെ
അതു മിഷണറി രചനയായി മാറി. 1851-ലും 1853-ലും തലശ്ശേരിയിലെ കല്ലച്ചിൽ അത്
അച്ചടിച്ചു. പിന്നീടു മംഗലാപുരത്തുനിന്നു പുതിയ പതിപ്പുകളുണ്ടായി. 1868-ലെ
മൂന്നാം പതിപ്പ് ഇവിടെ അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്നു.

അശ്വഘോഷന്റെ രചനകൾക്കു പത്തൊമ്പതാം നൂറ്റാണ്ടുമുതൽ യൂറോപ്പിൽ
തർജമകളും പഠനങ്ങളും ഉണ്ടായി. ഡബ്യൂ. വാസ്ലിജു അശ്വഘോഷനെക്കുറിച്ചുള്ള
ഐതിഹ്യങ്ങൾ (Der Budhismus 1860), ഇ.ബി. കവ്വൽ ബുദ്ധചരിതം (1893),
ഇ.എച്ച്. ജോൺസ്റ്റൻ സൗന്ദരനന്ദം (1928), എച്ച്. ലുഡേഴ്സ് ശാരീപുത്ര പ്രകരണം
(Das Sariputra Prakarana, Ein Drama Des Aswaghosa) എന്നിങ്ങനെ
തർജമകളും പഠനങ്ങളും വിവിധ യൂറോപ്യൻ ഭാഷകളിലുണ്ടായി. ഇവർക്കെല്ലാം മുമ്പെ
അശ്വഘോഷന്റെ മഹത്ത്വം മനസ്സിലാക്കി വജ്രസൂചി മലയാളഭാഷയിലാക്കിയ
ഗുണ്ടർട്ടിന്റെ ക്രാന്തദർശിത്വം അഭിനന്ദനീയം തന്നെ. അശ്വഘോഷകൃതികളുടെ
പ്രേരണാശക്ടി മനസ്സിലാക്കി അതു ജാതിവ്യവസ്ഥയ്ക്കെതിരെ ഗുണ്ടർട്ട് ഉപയോഗിച്ചു.
അശ്വഘോഷ വചനങ്ങളുടെ പ്രേരണാശക്തിയെക്കുറിച്ചുള്ള ഐതിഹ്യം,
ധർമ്മപ്രസംഗത്തിന്റെ മാധുര്യത്തിൽ അലിഞ്ഞ് അശ്വങ്ങൾകൂടി പുല്ലു ചവയ്ക്കാതെ
നിന്നതിനാൽ അശ്വഘോഷൻ എന്നു പേരുണ്ടായി എന്നാണ്. വജ്രസൂചിയുടെ
ചൈനീസ് പരിഭാഷയിൽ (973-981) മൂലകൃതിയുടെ കർത്താവായി ധർമ്മകീർത്തിഎന്ന
കവിയെയാണ് സൂചിപ്പിച്ചിരിക്കുന്നത് എന്ന കാര്യം കൂടി ഇവിടെ ഓർമ്മിക്കുക.
അതെക്കുറിച്ചുള്ള ഗവേഷണപഠനം നമ്മുടെ പരിധിക്കപ്പുറത്താകയാൽ തൽക്കാലം
നമുക്കു ഗുണ്ടർട്ടിന്റെ അഭിപ്രായത്തോടു യോജിച്ചു നിൽക്കാം.

ജാതിവ്യവസ്ഥയ്ക്കെതിരെ പാശ്ചാത്യ മിഷണറിമാർ നടത്തിയ പോരാട്ടം
വിശദീകരിക്കേണ്ടതില്ല. ഭാരതീയ മനസ്സിന്റെ ആഴത്തിൽ വേരൂന്നിയ
ജാതിചിന്തപറിച്ചുനീക്കാൻ മതപരിവർത്തനംകൊണ്ടും സാധിച്ചില്ല. ക്രിസ്തുമതത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/39&oldid=199729" എന്ന താളിൽനിന്ന് ശേഖരിച്ചത്