താൾ:33A11415.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 253

ഉറക്കം തൂക്കുമ്പോൾ വരും അപായം
അതിന്നൊഴിച്ചലായിട്ടൊരുപായം
സഭാസംസർഗ്ഗം എന്നു വിശ്വസി!
ഇതൊന്നു തട്ടി പറയാത്ത ന്യായം
സല്ലാപം ചെയ്തു ദേവച്ചൊല്പടി
കലാപം എന്നി ചൊല്ലാം എന്നറി.

അപ്പോൾ ക്രിസ്തിയൻ തുടങ്ങി ആശാമയനോടു: മോക്ഷയാത്രക്കു
നിണക്ക് ആദ്യം എങ്ങിനെ മനസ്സായി? എന്നു ചോദിച്ചു.

ആശാ: എന്റെ ആത്മരക്ഷ അന്വേഷിപ്പാൻ ആദ്യം എങ്ങിനെ മനസ്സായി
എന്നൊ?

ക്രിസ്തി: അതു തന്നെ ഞാൻ ചോദിച്ചത്.

ആശാ: ഞാൻ ബഹു കാലമായി മായാചന്തയിൽ ക്രയവിക്രയങ്ങൾ
ക്കായി വെച്ച സാധനങ്ങളിൽ രസിച്ചു ഒരു വലിയ കച്ചവടക്കാരനായി,
ബിംബാരാധന, മദ്യപാനം, ദ്രവ്യാഗ്രഹം, ദുർമ്മോഹം, വേശ്യാസംഗം, വഞ്ചന,
ചതി, പൈശൂന്യം, അസൂയാദി തർക്കങ്ങൾ എന്നും മറ്റും ഏറിയ ചരക്കുകൾ
കൊണ്ടു രാപ്പകൽ വ്യാപാരം ചെയ്തു വന്നശേഷം, നിന്നിൽനിന്നും തന്റെ
വിശ്വാസഭക്തികൾ നിമിത്തം മായാചന്തയിൽ നിന്നു മരിച്ച
വിശ്വസ്തനിൽനിന്നും കേട്ട ദേവകാര്യങ്ങളെ വിചാരിച്ചതിനാൽ ആ ക്രിയകളുടെ
അവസാനം മരണമാകുന്നു എന്നും, ഇവ നിമിത്തം ദേവകോപം അനധീനതയുടെ
പുത്രർ മേൽ വരുന്നു എന്നും കാണുകയും ചെയ്തു. (എഫെ. 5, 6)

ക്രിസ്തി. നീ അപ്പോൾ തന്നെ ആ പാപബോധത്തിന്റെ ശക്തിയിൽ
കുടുങ്ങിയോ?

ആശാ. അതില്ല; പാപത്തിന്റെ വെറുപ്പും, അതിനാൽ വരുന്ന ശിക്ഷയും
സമ്മതിപ്പാൻ മടിച്ചതു കൊണ്ടു ഞാൻ വചനത്തിന്റെ വെളിച്ചം
കാണാതിരിക്കേണ്ടതിന്നു കണ്ണു അടെച്ചു.

ക്രിസ്തി: ദൈവാത്മാവിന്റെ പ്രവൃത്തി നിന്നിൽ ഇപ്രകാരം
വിരോധിപ്പാൻ എന്തു സംഗതി?

ആശാ: പാപിക്ക് മാനസാന്തരം വരുത്തുവാൻ ദൈവം പാപഭയം
ജനിപ്പിക്കുന്നതിനാൽ തുടങ്ങുന്നു എന്നറിയായ്കകൊണ്ടു, അതു
ദൈവാത്മാവിന്റെ പ്രവൃത്തിയാകുന്നു എന്നു ഞാൻ വിചാരിച്ചില്ല. അതു
കൂടാതെ ഞാൻ പാപത്തിൽ രസിച്ചു, അതിനെ ഉപേക്ഷിപ്പാനും എത്രയും
ഇഷ്ടന്മാരായ ചങ്ങാതിമാരെ വിടുവാനും മനസ്സുണ്ടായില്ല. ആ പാപബോധവും
എനിക്ക് വളരെ അസഹ്യമായിരിക്കകൊണ്ടു അതിന്റെ ഓർമ്മപോലും
പൊറുപ്പാൻ കഴിഞ്ഞില്ല.

ക്രിസ്തി: എന്നാൽ ആ സുഖക്കേടു ചിലപ്പോൾ അററുപോയി എന്നു
തോന്നുന്നു?

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/325&oldid=200027" എന്ന താളിൽനിന്ന് ശേഖരിച്ചത്