താൾ:33A11415.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 249

ആക്കിയതാലെ ദരിദ്രനായോ?
എന്നതു ശിഷ്യ നീ കേട്ടുടൻ ഓടി
വാങ്ങു വിശ്വാസം അതാൽ അരികോടി
നീക്കും അല്ലായ്കിൽ ഒർ ആവതുണ്ടൊ

എന്നു പാടി, ഇങ്ങിനെ അവർ മുമ്പായും നിർബോധൻ പിമ്പായും നടന്നു
കൊണ്ടിരുന്ന സമയം ഒരു ദിക്കിൽ ഇരുവഴി കണ്ടു ഏതിൽ പോകെണം എന്നു
സംശയിച്ചു നില്ക്കുമ്പോൾ, വെള്ള ഉടുത്തും മുഖം വെളുപ്പിച്ചുമുള്ള കറുത്ത
മനുഷ്യൻ എത്തി; നിങ്ങൾ ഇവിടെ നില്ക്കുന്നത് എന്തിന്നു? എന്നു ചോദിച്ചാറെ,
ഞങ്ങൾ വാനപട്ടണത്തേക്ക് യാത്രയാകുന്നു; നേർവഴി ഏതു എന്നറിയുന്നില്ല
എന്നവർ പറഞ്ഞശേഷം, അവൻ ഞാനും പോകുന്നതു അവിടെക്കു തന്നെ;
എന്റെ കൂട പോരുവിൻ എന്നു പറഞ്ഞുകേട്ടു അവർ അവന്റെ പിന്നാലെ
ചെന്നു നടക്കുമ്പോൾ, വഴി ക്രമേണ തങ്ങൾ പോവാൻ വിചാരിച്ച
പട്ടണത്തിൽനിന്നു മുഖം മുഴുവനും തിരിപ്പോളം വളയുന്നത് കണ്ടു എന്നിട്ടും
അവർ അവന്റെ പിന്നാലെ ചെന്നു ബോധം വരും മുമ്പെ ഒരു വലയിൽ കുടുങ്ങി
വലഞ്ഞു നില്ക്കുമ്പോൾ, കറുത്തവന്റെ വസ്ത്രം നീങ്ങിയതിനാൽ അവർ
എവിടെ എന്നറിഞ്ഞു വല വിട്ടുപോവാൻ കഴിയായ്കകൊണ്ടു ചില സമയം
ദുഃഖിച്ചു കിടക്കയും ചെയ്തു.

അപ്പോൾ ക്രിസ്തിയൻ തന്റെ കൂട്ടാളിയോടു: ഞാൻ എന്റെ തെറ്റു
ഇപ്പോൾ കാണുന്നു. "മുഖസ്തുതിക്കാരനെ സൂക്ഷിപ്പിൻ എന്നു ഇടയന്മാർ
നമ്മോടു കല്പിച്ചില്ലയോ? കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ
നടകൾക്ക് വലയെ വിരിക്കുന്നു. (സദൃ. 29, 5) എന്നു ജ്ഞാനമുള്ളവൻ പറഞ്ഞ
പ്രകാരം നമുക്കു ഇന്നുണ്ടായി എന്നു പറഞ്ഞു.

ആശാ: വഴി അറിയുവാൻ വേണ്ടി ആയവർ നമുക്ക് തന്നെ സൂചകച്ചീട്ടിനെ
നോക്കി വായിക്കയും നശിപ്പിക്കുന്നവന്റെ ഇടവഴികളിൽനിന്നു
അകന്നിരിക്കയും നാം ചെയ്തിട്ടില്ലല്ലൊ!നിൻ അധരങ്ങളുടെ വചനം കൊണ്ടത്രെ
താൻ പാതകക്കാരന്റെ മാർഗ്ഗങ്ങളെ സൂക്ഷിച്ച ഒഴിഞ്ഞു (സങ്കീ. 17,4) എന്ന്
ദാവീദ് പറഞ്ഞു. നമ്മെക്കാൾ ബുദ്ധിമാനായിരുന്നു.

അവർ അങ്ങിനെ വലയിൽ ദുഃഖിച്ചു കൊണ്ടിരിക്കുമ്പോൾ, കൈയിൽ
ചമ്മട്ടി പിടിച്ചൊരു പ്രകാശമയൻ അടുക്കെ ചെന്നു: നിങ്ങൾ എവിടെനിന്നു
വരുന്നു ഇവിടെ എന്തിന്നു കിടക്കുന്നു? എന്നു ചോദിച്ചതിന്നു അവർ: ഞങ്ങൾ
ചിയോനിലേക്ക് പോകുന്ന സഞ്ചാരികൾ ആകുന്നു; വെള്ള ഉടുത്തൊരു
കറുത്തവൻ ഞങ്ങളെ കണ്ടു, ഞാനും അവിടേക്ക് തന്നെ പോകുന്നു. എന്റെ
കൂട വരുവിൻ എന്നു പറഞ്ഞു ഞങ്ങളെ നേർവഴിയിൽനിന്നു തെറ്റിച്ചുകളഞ്ഞു.
എന്നു അറിയിച്ചാറെ, ചമ്മട്ടി പിടിച്ചവൻ: ആയവൻ കള്ള അപ്പോസ്തലനും
വെളിച്ചദൂത വേഷം ധരിച്ച മുഖസ്തുതിക്കാരനുമാകുന്നു എന്നു പറഞ്ഞു,വല

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/321&oldid=200023" എന്ന താളിൽനിന്ന് ശേഖരിച്ചത്