താൾ:33A11415.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

224 സഞ്ചാരിയുടെ പ്രയാണം

എല്ലാവരും ഒരു മനസ്സായി ബോധിപ്പിച്ച പ്രകാരം വിധി ഉണ്ടായ ശേഷം, അവർ
അവനെ കോടതിയിൽനിന്നു കുലനിലത്തിലേക്ക് കൊണ്ടു പോകയും ചെയ്തു.

മേല്പടികല്പന നടത്തുന്നതു കാണ്മാനായി മായാപുരവാസികളും
ചന്തക്കാരും അസംഖ്യമായി വന്നു കൂടിയ ശേഷം, അവർ വിശ്വസ്തന്നെ ചമ്മട്ടി
കൊണ്ടു അടിച്ചു കൊത്തിയും കുത്തിയും കല്ലെറിഞ്ഞും കൊണ്ടു കൊന്നാറെ,
അവന്റെ ശരീരവും ചുട്ടു ഭസ്മമാക്കി കളഞ്ഞു. ഇങ്ങിനെ വിശ്വസ്തന്റെ
അവസാനം.

എങ്കിലും ആ ശത്രുസമൂഹത്തിന്നു കാണ്മാൻ വഹിയാത്ത രഥാശ്വങ്ങൾ
ഇറങ്ങി വിശ്വസ്തനായികാത്തു അവരുടെ ക്രൂരപ്രവൃത്തി തീർന്ന ശേഷം, അവനെ
കരേറ്റി കാഹളം മുതലായ വാദ്യ ഘോഷങ്ങളാൽ മേഘമാർഗ്ഗത്തൂടെ
വാനപട്ടണദ്വാരത്തിലേക്ക് കൊണ്ടുപോയി, ക്രിസ്തിയന്റെ കാര്യത്തിന്നു അന്നു
തീർപ്പു വന്നില്ല, തടവിൽ തന്നെ പാർക്കേണ്ടിവന്നു; ദൈവം ശത്രുക്കളുടെ
ക്രോധം ശമിപ്പിച്ചതു കൊണ്ടു അവരുടെ കൈയിൽനിന്നു രക്ഷ ഉണ്ടായി തടവും
വിട്ടു പോകയും ചെയ്തു.

യഹോവാ സാക്ഷിയാം വിശ്വാസബദ്ധ
മഹോത്സവം സഭെക്ക് നിന്റെ ശ്രദ്ധ
വിശ്വാനന്ദം പ്രഭു നിണക്കെന്നേക്കും
വിശ്വാസദ്രോഹി അഗ്നിയിൽ വിറെക്കും
കഥാ സഞ്ചാരാദ് ഏതു ദേശത്തും
ചത്താറെയും നീ പാടി ഘോഷിക്കും.

അനന്തരം ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: ക്രിസ്തിയൻ
എങ്ങിനെ എങ്കിലും തടവു വിട്ടു മായാപുരത്തിൽനിന്നു യാത്രയായപ്പോൾ,
തനിച്ചല്ല പുറപ്പെട്ടതു. ചന്തസ്ഥലത്തു വെച്ചു അവന്റെയും വിശ്വസ്തന്റെയും
വാക്കുകളെ കേട്ടു, കഷ്ടതയിൽ കാട്ടിയ ക്ഷമയെയും സൽക്രിയകളെയും കണ്ടു
വിചാരിച്ചതിനാൽ നല്ല ആശയെ പ്രാപിച്ച ആശാമയൻ അവനോടു ചേർന്നു,
ഞാൻ നിന്റെ കൂട പോരും എന്നു പറഞ്ഞും സഹോദരസഖ്യത ചെയ്തു. ഇങ്ങിനെ
സത്യത്തിന്റെ സാക്ഷിക്കായി മരിച്ച വിശ്വസ്തന്റെ ഭസ്മത്തിൽനിന്നു
മറെറാരുത്തൻ എഴുനീറ്റു ക്രിസ്തിയനോടു കൂട യാത്രയായി, ചന്തയിൽ
പാർക്കുന്നവരിൽ പലരും കാലക്രമേണ നമ്മുടെ വഴിയെ വരും എന്നു പറകയും
ചെയ്തു.

പിന്നെ അവർ അല്പം വഴി നടന്നശേഷം, ഐഹിക സക്തനമ്പ്യാർ
എന്നവനോടു എത്തി: നീ ഏതു ദേശക്കാരൻ? ഈ വഴിയിൽ കൂടി എത്രോടം
പോകാം എന്നു ചോദിച്ചാറെ അവൻ: ഞാൻ സ്വച്ഛവാക്യപുരത്തിൽനിന്നു
വരുന്നു, വാനപട്ടണത്തേക്ക് തന്നെ യാത്ര എന്നു പറഞ്ഞു.

ക്രിസ്തി: സ്വച്ഛവാക്യപുരത്തിൽനിന്നോ; അവിടെ നന്മ ഏതാനും
ഉണ്ടോ?


1

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/296&oldid=199997" എന്ന താളിൽനിന്ന് ശേഖരിച്ചത്